Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dies

ജാർഖണ്ഡിൽ സിഎൻജി റീഫ്യൂവലിംഗ് ഹോസ് പൊട്ടിത്തെറിച്ച് അപകടം; പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു

റാഞ്ചി: ജാർഖണ്ഡിലെ ജംഷഡ്പൂർ ജില്ലയിൽ സിഎൻജി റീഫ്യൂവലിംഗ് ഹോസ് പൊട്ടിത്തെറിച്ച് നോസിൽ തലയിൽിടിച്ച് 24 വയസുകാരനായ പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു. ഓഗസ്റ്റ് 27 ന് രാത്രി 10:40 ഓടെ ആർ.കെ ജെയിൻ ഭാരത് പെട്രോൾ പമ്പിലാണ് അപകടമുണ്ടായത്.

വാഹനത്തിൽ സിഎൻജി നിറയ്ക്കുന്നതിനിടെ പെട്ടെന്ന് പൈപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു.സ്ഫോടനത്തെ തുടർന്ന് ഗ്യാസ് ചോർച്ചയുണ്ടാവുകയും പെട്രോൾ പമ്പിൽ പരിഭ്രാന്തി പരക്കുകയും ചെയ്തു. ഗ്യാസ് ചോർന്നതോടെ ആളുകൾ വാഹനങ്ങൾ ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.

തുഷാർ ഖാംരി എന്ന് തിരിച്ചറിഞ്ഞ ജീവനക്കാരന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. മറ്റ് ജീവനക്കാർ ചേർന്ന് അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, ആശുപത്രിയിൽ ചികിത്സയിലിരിക്കെ അദ്ദേഹം മരണപ്പെടുകയായിരുന്നു.

സംഭവത്തിന് ശേഷം പോലീസും ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. പൈപ്പ് പൊട്ടിത്തെറിച്ചതിന്‍റെ കാരണവും അപകടത്തിന് പിന്നിൽ എന്തെങ്കിലും അശ്രദ്ധയുണ്ടോയെന്നും അധികൃതർ പരിശോധിച്ചു വരികയാണ്.

Kerala

ആലപ്പുഴയിൽ കനാൽ തീരത്തെ നിർമാണക്കുഴിയിൽ വീണ് സൈക്കിൾ യാത്രികൻ മരിച്ചു 

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ കനാൽ തീരത്ത് നടക്കുന്ന നിർമാണത്തിന്‍റെ ഭാഗമായുള്ള കുഴിയിൽ വീണ് സൈക്കിൾ യാത്രികനായ വയോധികന് ദാരുണാന്ത്യം. ആലപ്പുഴ മംഗലം വടക്കേതയ്യിൽ വീട്ടിൽ മഹേഷ് മാനുവൽ (66) ആണ് മരിച്ചത്. 

കണ്ണൻവർക്കി പാലത്തിനുസമീപം കൊമേഴ്സ്യൽ കനാലിന്‍റെ വടക്കേകരയിലാണ് സംഭവം. ടൂറിസംവകുപ്പിന്‍റെ നേതൃത്വത്തിൽ നഗരസൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി നിർമാണപ്രവൃത്തികൾ നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി എടുത്ത ഒന്നരയടിയിലേറെ താഴ്ചയുള്ള കുഴിയിൽ വീണായിരുന്നു അപകടം.

കളർകോട് സുഹൃത്തിന്‍റെ മകന്‍റെ മരണവുമായി ബന്ധപ്പെട്ട ചടങ്ങിനുശേഷം രാത്രി ഏഴിനുശേഷം വീട്ടിലേക്ക് മടങ്ങവെയാണ് സൈക്കിളുമായി കുഴിയിൽ പതിച്ചത്. ഇന്ന് രാവിലെ ഏഴിന് നാട്ടുകാരാണ് മൃതദേഹം കണ്ടത്. 

ആലപ്പുഴ ബീച്ചിലേക്കുള്ള റോഡിലൂടെ സൈക്കിളിൽ വീട്ടിലേക്ക് പോയ മഹേഷ് കനാൽ സംരക്ഷണഭിത്തിയോടും റോഡിനോടും ചേർന്ന് നിർമിക്കുന്ന ഒന്നരയടിതാഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. സമീപത്തെ കോൺക്രീറ്റിൽ തലയടിച്ച് ഗുരുതരപരിക്കേറ്റു. കഴുത്ത് ഒടിയുകയും മുഖം വികൃതമാവുകയും ചെയ്തിരുന്നു. 

നിർമാണം നടക്കുന്ന സ്ഥലത്ത് രാത്രികാലത്തും പകലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സൗത്ത് പോലീസിന്‍റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് വണ്ടാനം മെഡിക്കൽകോളജിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പിന്നാലെ സംസ്കാരം നടന്നു.

District News

ബോട്ടിൽനിന്ന് ആറ്റിൽ വീണ് യുവാവ് മരിച്ചു

ഹരിപ്പാട്: പായിപ്പാട് ജലോത്സവത്തിനിടെ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവ് മരിച്ചു. പുന്നമട അവലൂക്കുന്ന് കൊറച്ചേരി കണ്ടത്തിൽ തോമസ് ജോസഫിന്‍റെ മകൻ എബിൻ തോമസ് (മത്തായി-31) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഫിനിഷിംഗ് പോയിന്‍റിലെ പവലിയനു സമീപമായിരുന്നു അപകടം. മോട്ടോർ ബോട്ടിലെ ജീവനക്കാരനായിരുന്നു എബിൻ തോമസ്. ബോട്ടിലിരിക്കെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് 25 അടിയോളം ആഴമുള്ള ആറ്റിലേക്കു മറിഞ്ഞുവീഴുകയായിരുന്നു.  ജലോത്സവ ഡ്യൂട്ടിയിലുണ്ടായിരുന്ന അഗ്നിരക്ഷാസേന ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

അരമണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ ഫയർഫോഴ്സ് സംഘം എബിനെ വെള്ളത്തിൽനിന്ന് കരയ്‌ക്കെത്തിച്ചു. തുടർന്ന് പോലീസ് ബോട്ടിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസി. സ്റ്റേഷൻ ഓഫീസർ പ്രശാന്ത്, എസ്എഫ്ആർഒ രാജേഷ്, ഫയർമാൻമാരായ രാഹുൽ, നിഖിൽ, ഉണ്ണി സുധാകരൻ, ഹോം ഗാർഡുമാരായ സജിത്ത്, സുരേഷ്, മെക്കാനിക് അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. സംഭവത്തിൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

District News

കാൽനട യാത്രികൻ കാറിടിച്ചു മരിച്ചു

അടൂർ: കാൽനടയാത്രികൻ കാറിടിച്ചു മരിച്ചു. പന്നിവിഴ ഷാജി ഭവനം രാജൻ്റേയും ശാന്തയുടേയും മകൻ ആർ.സന്തോഷ് കുമാർ(45) ആണ് മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ 12.40ന് അടൂർ നെല്ലിമൂട്ടിൽപ്പടി ജംഗ്ഷനിൽ വെച്ചാണ് അപകടം സംഭവിച്ചത്. അടൂരിൽ നിന്നും ഏനാത്ത് ഭാഗത്തേക്ക് പോകുകയായിരുന്ന സന്തോഷിനെ എതിർ ദിശയിൽ നിന്നും എത്തിയ കാറാണ് ഇടിച്ചത്.
സംഭവസ്ഥലത്തു തന്നെ സന്തോഷ് മരിച്ചു. സഹോദരൻ: ഷാജി.

Kerala

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഡൽഹി ഉത്തംനഗറിൽ താമസിക്കുന്ന ജ്യോതിഷ് (27) ആണ് മരിച്ചത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിലാണ് അപകടമുണ്ടായത്. ഇന്നലെയാണ് അപകടം സംഭവിച്ചത്.

മഴയത്ത് ഒടിഞ്ഞ് വീണ മരക്കൊമ്പിൽ തട്ടിയാണ് ബൈക്ക് അപകടത്തിൽ പെട്ടത്. അപകടത്തിന് ശേഷം ചികിത്സയിലിരിക്കെയാണ് ജ്യോതിഷ് മരണപ്പെടുന്നത്.

സിപിഐ ആസ്ഥാനമായ അജയ് ഭവനിൽ കാന്‍റീൻ നടത്തുന്ന പത്തനംതിട്ട സ്വദേശി ഉത്തമന്‍റെ മകനാണ് മരണപ്പെട്ട ജ്യോതിഷ്. പാലക്കാട് സ്വദേശിയായ ശ്രീലക്ഷ്മിയാണ് ഭാര്യ.

 

Kerala

ടിപ്പറിടിച്ച് ആറു വയസുകാരൻ മരിച്ചു

‌പെരുമ്പാവൂർ: ടിപ്പർ ലോറി ഇടിച്ച് ആറു വയസുകാരന് ദാരുണാന്ത്യം. അശമന്നൂർ ഗവ.യുപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി നെടുങ്ങപ്ര തെക്കുംകുടി ജോഷ്വയാണു മരിച്ചത്.

ഇന്നലെ രാവിലെ ഒമ്പതോടെ പിതാവ് ബേസിലിനൊപ്പം സ്കൂട്ടറിൽ നെടുങ്ങപ്രയിലെ കടയിൽ പോയി വീട്ടിലേക്കു തിരിക്കുമ്പോഴാണ് അപകടം.

വളവു തിരിഞ്ഞെത്തിയ ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയും റോഡിലേക്കു വീണ ജോഷ്വയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ടിപ്പർ അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

പിതാവ് ബേസിൽ എതിർവശത്തേക്ക് മറിഞ്ഞതിനാൽ രക്ഷപ്പെട്ടു. ടിപ്പർ ഡ്രൈവറെ കുറുപ്പംപടി പോലീസ് കസ്റ്റഡിയിലെടുത്തു. ജോഷ്വയുടെ സംസ്കാരം നടത്തി. അമ്മ: പിങ്കി. സഹോദരി: ജ്യോഷ്ന.

Kerala

ഷാര്‍ജയില്‍ മലയാളി ബാലിക കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു

കാസര്‍ഗോഡ്: മലയാളി ബാലിക ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു. കാസര്‍ഗോഡ് മൊഗ്രാല്‍ സ്വദേശി മുബാറക് അലിയുടെയും മുര്‍ഷിദയുടെയും ഏക മകള്‍ സഫ (ഏഴ്) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ഷാര്‍ജ അല്‍ നബ്ബയിലാണ് അപകടം. കുട്ടിയുടെ മാതാവ് മുര്‍ഷിദ ജോലിക്ക് പോയിരുന്നതിനാല്‍ പിതാവ് മുബാറക് മാത്രമേ ഫ്ലാറ്റിലുണ്ടായിരുന്നുള്ളൂ.

മുറിയില്‍ കളിച്ചുകൊണ്ടിരുന്ന സഫ ജനാലവഴി കെട്ടിടത്തിന്‍റെ മൂന്നാംനിലയില്‍ നിന്നു താഴേയ്ക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുബാറക് ലാബ് ടെക്‌നിഷ്യനും മുര്‍ഷിദ റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാരിയുമാണ്. കുടുംബം നാട്ടില്‍ പോയി കഴിഞ്ഞദിവസമാണ് തിരിച്ചെത്തിയത്.

Kerala

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

മലപ്പുറം: പെരിന്തല്‍മണ്ണ - ഏലംകുളം റോഡില്‍ പെരുമ്പാറ അടിവാരത്ത് വച്ച് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കുളക്കാട്ടുകുര്‍ശി ചുള്ളിയോട്ടില്‍ നാരായണന്‍കുട്ടിയുടെ മകന്‍ ശ്രീരാഗ് (23) ആണ് മരിച്ചത്.

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യനാണ് ശ്രീരാഗ്. സ്വകാര്യ ബസും ശ്രീരാഗ് സഞ്ചരിച്ച സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Kerala

ചങ്ങനാശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

കോട്ടയം: ചങ്ങനാശേരി എസി റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മേപ്രാൽ പെരിങ്ങതുരുത്തിൽ പി.ഡി. ജോണിന്റെ മകൻ എബിൻ പി. ഡേവിഡ് ജോൺ (30), മേപ്രാൽ നെടുംപറമ്പിൽ വീട്ടിൽ സച്ചിൻ രാജു (28) എന്നിവരാണ് മരിച്ചത്.

ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ കോണ്ടൂരിന് സമീപം ഇന്നു പുലർച്ചെ ഒന്നോടെയാണ് അപകടമുണ്ടായത്.

Kerala

സിനിമ തിയറ്ററില്‍ പോലീസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി: ആലുവയില്‍ തിയറ്ററില്‍ പോലീസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. കൊച്ചി സിറ്റി എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ സ്വാബസ് ശിവദാസ് (38) ആണ് മരിച്ചത്.

രാവിലെ ഒമ്പതോടെ ആലുവ സീനത്ത് തിയറ്ററില്‍ സിനിമ കാണാനെത്തിയതായിരുന്നു. സിനിമ നടന്നു കണ്ടുക്കൊണ്ടിരിക്കെ അസ്വസ്ഥത തോന്നി ശുചിമുറിയിലേക്ക് പോയ സ്വാബസ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് എത്തി തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം തുടര്‍ നടപടികള്‍ക്കായി ആലുവ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് അഞ്ചുവയസുകാരന്‍ മരിച്ചു

പാലക്കാട്: പെരിങ്ങോട്ടുകുറിശി പരുത്തിപ്പുള്ളിയിലുള്ള സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കൊടുങ്ങല്ലൂർ പടിയത്ത് വീട്ടിൽ ബിനാഫിന്‍റെ മകൻ റിഹാൻ അഹമ്മദ് ആണ് മരിച്ചത്.

റിസോർട്ടിലെ നീന്തൽ കുളത്തിന് സമീപം കളിച്ചുകൊണ്ടിരിക്കെ റിഹാൻ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു. ഒപ്പം മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു.

ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. റിസോർട്ടിൽ വിനോദയാത്രയ്ക്കായി എത്തിയതാണ് കുടുംബം. വെള്ളത്തിൽ വീണ റിഹാനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: ഫൈസ.

District News

ഓട്ടോയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കോതമംഗലം: ആലുവ - മൂന്നാർ റോഡില്‍ കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

മലയിന്‍കീഴ് ഗൊവേന്തപ്പടി കുരിശിങ്കല്‍ തോമസിന്‍റെ മകന്‍ ആന്‍റണി(23)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30നായിരുന്നുഅപകടം. ടൗണില്‍ വന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ആന്‍റണിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 10.50 ഓടെ മരിച്ചു. സംസ്‌കാരം നടത്തി.

ഇറ്റലിയില്‍ ജോലിചെയ്തിരുന്ന ആന്‍റണി അവധിക്ക് നാട്ടിൽ വന്നതാണ്. രണ്ട് മാസത്തിനുള്ളില്‍ തിരിച്ചു പോകാനിരിക്കുകയായിരുന്നു. മാതാവ്: രേഖ. സഹോദരന്‍: അലന്‍.

National

ട്രെയിനിൽ സംഘർഷം; ചോദ്യം ചെയ്യലിനിടെ വിദേശ പൗരൻ മരിച്ചു

സൂറത്ത്: സഹയാത്രികരുമായുള്ള തകർക്കത്തെത്തുടർന്ന് ദീർഘദൂര ട്രെയിനിൽനിന്ന് ഇറക്കിവിട്ട വിദേശ പൗരൻ സൂററ്റിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്(ആർപിഎഫ്) പോസ്റ്റിൽ ചോദ്യംചെയ്യലിനിടെ മരിച്ചതായി ഗവൺമെന്‍റ് റെയിൽവേ പോലീസ്(ജിആർപി) അറിയിച്ചു.

മരണം സംഭവിച്ചതിനെക്കുറിച്ച് അറിയാനായി ജിആർപി ഇതിനോടകംതന്നെ കസ്റ്റഡി മരണം സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. 40 വയസ് തോന്നിക്കുന്ന വിദേശി ഗോൾഡൻ ടെന്പിൾ എക്സ്പ്രസിൽ മുംബൈയിൽനിന്നു ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. കഴിഞ്ഞ 17ന് രാത്രി ഗുജറാത്തിലൂടെ കടന്നുപോകുന്പോഴാണ് ഇയാൾ സഹയാത്രികരുമായി തർക്കത്തിലേർപ്പെട്ടത്.

തുടർന്ന് ഇ‍യാൾ യാത്രക്കാരുടെ മേൽ ഫയർ എക്സ്റ്റിൻക്യുഷർ സ്പ്രേ ചെയ്തു. ട്രെയിൻ സൂറത്തിറിൽ എത്തിയപ്പോൾ ഇയാളെ ഇറക്കുകയും ചോദ്യം ചെയ്യുന്നതിനായി ആർപിഎഫ് പോസ്റ്റിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് ചോദ്യംചെയ്യലിനിടെ അബോധാവസ്ഥയിലായ ഇയാൾ മരണപ്പെടുകയായിരുന്നെന്ന് പശ്ചിമ റെയിൽവേ എസ്പി അഭയ് സോണി പറഞ്ഞു. പാസ്പോർട്ടോ മറ്റ് തിരിച്ചറയിൽ രേഖകളോ ഇ‍യാളുടെ പക്കൽനിന്നു കണ്ടെടുത്തിട്ടില്ലാത്തതിനാൽ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമായിട്ടില്ല.

Kerala

പാലോട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു  

തിരുവനന്തപുരം: പാലോട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പേരയം മീൻമുട്ടി ചൂടൽ മഞ്ചു സദനത്തിൽ കിരൺ (24) ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് ഒന്നരയോടെയ ചൂടൽ ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്. നെടുമങ്ങാട് നിന്നും പനവൂർ ആനകുളം വഴി പാലോട്ടേക്ക് വന്ന ബസ് കിരൺ ഓടിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. യുവാവിന്‍റെ മൃതദേഹം പാലോട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ പാലോട് പോലീസ് കേസെടുത്തു.

Kerala

വേമ്പനാട്ട് കായലിൽ വീണ് വീട്ടമ്മ മരിച്ചു

കൈനകരി: വേമ്പനാട്ട് കായലിൽ വീണു വീട്ടമ്മ മരിച്ചു. കൈനകരി കുപ്പപ്പുറം പുത്തൻകായൽചിറ വീട്ടിൽ മേരിക്കുട്ടി ആണു (60) മരിച്ചത്.

ബുധനാഴ്ച വൈകുന്നരേം മൂന്നോടെ വീടിനു മുന്നിലെ കടവിലാണ് അപകടം. കായലിലൂടെ പാത്രങ്ങൾ ഒഴുകി നടക്കുന്നതു കണ്ട അയൽവാസിയാണ് വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ വീട്ടമ്മയെ കണ്ടെത്തിയത്.

ഉടൻ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പുളിങ്കുന്ന് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

District News

വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

ചെങ്ങന്നൂർ: എംസി റോഡിൽ ഗവ. ആശുപത്രി ജംഗ്ഷനു സമീപം ട്രാൻസ്ഫോർമർ ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെഎസ്ഇബി ലൈൻമാൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചേർത്തല മുഹമ്മ തോട്ടത്തുശേരി എം.പി. മനോജ് (52) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം ഏഴരയോടെ കൊട്ടാരത്തിൽ പടിക്ക് സമീപമായിരുന്നു സംഭവം.

പ്രദേശത്തെ ലൈനിലെ വോൾട്ടേജ് കുറവും സ്പാർക്കിംഗും പരിഹരിക്കുന്നതിനായി പോസ്റ്റിൽ കയറിയപ്പോഴായിരുന്നു അപകടം. ലൈൻ ഓഫ് ചെയ്ത ശേഷമാണ് പരിശോധനയ്ക്ക് കയറിയതെങ്കിലും എർത്ത് ലൈൻ വഴി അപ്രതീക്ഷിതമായി വൈദ്യുതി പ്രവഹിച്ചതാണ് (ബാക്ക് ഫീഡിംഗ്) ദുരന്തത്തിന് കാരണമായത്.

വലതുകൈയിലെ വിരലുകൾക്കിടയിൽ കടുത്ത ഷോക്കേറ്റ മനോജ്, ആഘാതത്തിൽ തെറിച്ച് തല പോസ്റ്റിന്‍റെ കമ്പിയിലിടിച്ച് താഴേക്കു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സബ് എൻജിനിയർ ബിജുവും പ്രദേശവാസികളും ചേർന്ന് ഉടൻ തന്നെ ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്.

Kerala

ഹരിപ്പാട് കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു

ആലപ്പുഴ: ഹരിപ്പാട്ട് ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ വ്യാപാരി മരിച്ചു. പുന്നപ്രയിലെ ബിരിയാണി വ്യാപാരി വണ്ടാനം മഠത്തിൽ പറമ്പിൽ ബഷീർ (ബിരിയാണി ബഷീർ - 74) ആണ് മരിച്ചത്.

കഴിഞ്ഞല ദിവസം വൈകുന്നേരം ചിങ്ങോലിയിലുള്ള മകളുടെ വീട്ടിൽ പോയി വണ്ടാനത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബഷീർ സഞ്ചരിച്ച സ്കൂട്ടറിൽ ഇൻസുലേറ്റഡ് കണ്ടെയ്നർ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായി തകർന്നു.

ഗുരുതരമായി പരുക്കേറ്റ ബഷീറിനെ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: നൗഷാദ്, ഷൈബത്ത്. മരുമക്കൾ: മാരിയത്ത്, ഷാഹുൽ ഹമീദ് (ചിങ്ങോലി). മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പുന്നപ്ര ഷറഫുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും.

Kerala

മത്സ്യത്തൊഴിലാളി കായലിൽ വീണു മരിച്ചു

വൈപ്പിൻ: ചെറുമത്സ്യങ്ങളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളെ പിടികൂടാൻ അർധരാത്രി സമയത്ത് മുനമ്പം ഫിഷിംഗ് ഹാർബറിൽ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്‍റ് നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ കായലിൽ വീണ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു.

തമിഴ്നാട് കുളച്ചൽ സ്വദേശി ഡെന്നിസ് സിലുവായ് ഇരുദയം (65) ആണ് മരിച്ചത്. ബോട്ടിൽ നിന്നു വീണു കാണാതായ ഇയാളുടെ മൃതദേഹം പുലർച്ചയോടെ മുനമ്പം കടപ്പുറത്തു കണ്ടെത്തി.

ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഫിഷറീസ് ഉദ്യോഗസ്ഥർ എത്തിയെന്നറിഞ്ഞതോടെ ഉറങ്ങിക്കിടന്നിരുന്ന മത്സ്യത്തൊഴിലാളികൾ പലരും ബോട്ടുകൾ അഴിച്ച് ഹാർബറിൽനിന്നു വിട്ടുപോയി. ഇതിനിടെയാണ് ഡെന്നിസ് കായലിൽ വീണത്.

Kerala

ഫുട്ബോൾ താരം അസീം വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം: ഫുട്ബോൾ താരം അരീക്കോട് മൈത്ര കൊറള്ളിയാടൻ മൂസാൻ കുട്ടിയുടെ മകൻ അസീം കൊറളിയാടൻ (44) കോയന്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു.

കോയന്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറാണ്. ബുധനാഴ്ച രാത്രി പത്തോടെ ജോലി സ്ഥലത്തേക്ക് പോകവേ അസീം സഞ്ചരിച്ച ബൈക്കിന് പിന്നിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്.

എംഇഎസ് മന്പാട് കോളജിലൂടെ കാലിക്കട്ട് സർവകലാശാല ടീമിലേക്കും തുടർന്ന് മലപ്പുറം ജില്ലാ ടീമിലേക്കുമുള്ള അസീമിന്‍റെ ഉയർച്ച സ്വഭാവികമായിരുന്നു. അണ്ടർ-21 കേരള ടീം അംഗമായിരുന്ന അസീം സന്തോഷ് ട്രോഫിയിൽ തമിഴ്നാടിനായും മഹാരാഷ്‌ട്രയ്ക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്.

ഐ ലീഗ് ഉൾപ്പെടെയുള്ള ദേശീയ ടൂർണമെന്‍റുകളിൽ ഈസ്റ്റ് ബംഗാൾ, വാസ്കോ ഗോവ, സാൽഗോക്കർ, മുംബൈ എഫ്സി, മഹീന്ദ്ര യുനൈറ്റഡ് എന്നീ പ്രമുഖ ക്ലബുകൾക്കായും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

ഇരട്ടസഹോദരൻ അനീസിനൊപ്പമുള്ള അസീമിന്‍റെ ഇലവൻസ്-സെവൻസ് മൈതാനങ്ങളിലെ പ്രകടനങ്ങൾ ഒരു തലമുറയുടെ ഫുട്ബോൾ ഓർമകളുടെ ഭാഗമാണ്. കുടുംബ സമേതം കോയന്പത്തൂരിലായിരുന്നു താമസം.

ഭാര്യ:മുംതാസ്. മക്കൾ: സിയ, ഇൽസ. സഹോദരങ്ങൾ: ഷമീർ, ഷബീർ, അനീസ്, ഷമീന. മാതാവ്: കാഞ്ഞിരാല സൈനബ.

National

ഫോറസ്റ്റ് ഓഫീസർ മൃഗവേട്ടക്കാരുടെ കെണിയിൽനിന്നു ഷോക്കേറ്റു മരിച്ചു

ഹൈദരാബാദ്: തെലുങ്കാനയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വേട്ടക്കാർ വന്യമൃഗങ്ങൾക്കായി ഒരുക്കിയ കെണിയിൽനിന്ന് ഷോക്കേറ്റു മരിച്ചു. ബീറ്റ് ഓഫീസർ ഖമ്മം ജില്ലയിലെ കരേപ്പള്ളി മണ്ഡൽ സ്വദേശി നവീൻ നായിക് ആണു മരിച്ചത്.

ഭദ്രാദ്രിയിൽ കോതഗൂഡെം ജില്ലയിലെ നഗിരിപ്പേട്ടിൽ ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.

നഗിരിപ്പേട്ടിൽ മൃഗങ്ങൾക്കായി വൈദ്യുതക്കെണി ഒരുക്കിയിരിക്കുന്നെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നവീൻ അടക്കംനാല് ഉദ്യോഗസ്ഥർ ഇവിടേക്കെത്തിയത്. ബീറ്റ് ഓഫീസർ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

 

Kerala

പട്ടാമ്പിയിൽ കാട്ടുപന്നിക്ക് വച്ച വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

പാലക്കാട്∙ പട്ടാമ്പി തത്തനംപുള്ളിയിൽ കൃഷിയിടത്തിലേക്ക് എത്തുന്ന കാട്ടുപന്നിക്ക് വച്ച വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. തത്തനംപുള്ളി മുള്ളത്ത്പടി രവിപ്രസാദ് (30) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ബൈക്ക് തകരാറായതിനെ തുടർന്ന് മറ്റൊരു വഴിയിലൂടെ നടന്നു വരുമ്പോൾ ഷോക്കേറ്റു മരിച്ചതാകാമെന്നാണ് സംശയം. വയലിന്റെ ഉടമ ഇന്ന് രാവിലെ പാടത്ത് എത്തിയപ്പോഴാണ് രവിപ്രസാദിനെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്.

തുടർന്ന് കൊപ്പം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വയലിന്‍റെ ഉടമയ്ക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കൊപ്പം പോലീസ് കേസെടുത്തു.

Kerala

കുറ്റിപ്പുറത്ത് സ്കൂട്ടർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

മലപ്പുറം: കുറിപ്പുറത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പൊന്നാനി പുറത്തൂര്‍ തൃത്തല്ലൂര്‍ കുന്നുങ്ങല്‍ സ്വദേശി കുളത്ത് അബ്ദുല്‍ റസാഖിന്‍റെ മകന്‍ മുഹമ്മദ് റിഷാല്‍ (19) ആണ് മരിച്ചത്. കുറ്റിപ്പുറം കൊളക്കാട്ട് ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം.

ഒരു വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനായാണ് റിഷാലും സുഹൃത്തും സ്കൂട്ടറിൽ യാത്രതിരിച്ചത്. വഴി അറിയാത്തതിനാൽ ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെയായിരുന്നു യാത്ര. കൊളക്കാട് ഇറക്കം ഇറങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റിഷാലിനെ ഉടന്‍ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. എന്നാൽ, പോലീസ് മേഖലയിലെത്തിയിട്ടും അപകടം നടന്ന സ്ഥലം തിരിച്ചറിയാനായില്ല.

ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് അപകടം നടന്ന സ്ഥലം കൃത്യമായി അറിയാത്തതിനാല്‍ ഏറെ തെരച്ചിലിന് ശേഷം രാത്രി വൈകിയാണ് പോലീസിന് സ്ഥലം കണ്ടെത്താന്‍ സാധിച്ചത്. മാതാവ്: സക്കീന. സഹോദരങ്ങള്‍: റിഫാനിയ, റസല്‍.

Kerala

പാർക്കിങ്ങിനെ ചൊല്ലി തർക്കം; തലയ്ക്ക് വെട്ടേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

തിരുവനന്തപുരം : വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് വെട്ടേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പരവൂർ കോട്ടപ്പുറം ഉഷസിൽ വാടകയ്ക്ക് താമസിക്കുന്ന ബാലചന്ദ്രൻ ഉണ്ണിത്താൻ (62) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്.

കഴിഞ്ഞ ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലചന്ദ്രൻ ഉണ്ണിത്താൻ വാടകയ്ക്ക് താമസിക്കുന്ന വീടിനുമുന്നിൽ ഓട്ടോറിക്ഷ പാർക്ക് ചെയ്തത് പ്രതിയായ ഉല്ലാസ് ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ കൈയിൽ കരുതിയിരുന്ന വലിയ കത്തിയുപയോഗിച്ച് ഉല്ലാസ് ബാലചന്ദ്രന്‍റെ തലയ്ക്ക് വെട്ടുകയായിരുന്നു. തടസം പിടിക്കാൻ എത്തിയ ബാലചന്ദ്രന്‍റെ മകനും സുഹൃത്തിനും ഈ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

ഗുരുതരമായി പരിക്കേറ്റ് ഒരു മാസമായി വെന്‍റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്ന ബാലചന്ദ്രൻ ഞായറാഴ്ച ഉച്ചയോടെയാണ് കീഴടങ്ങിയത്. ശ്രീകലയാണ് ഭാര്യ; ഭരത്, ഭാവന എന്നിവരാണ് മക്കൾ. സംസ്കാരം ഇന്ന് വൈകിട്ട് മകളുടെ വസതിയിൽ നടക്കും. അതേസമയം പ്രതി ഉല്ലാസ് മോഹൻ (സായിപ്പ്–40) റിമാൻഡിലാണ്.

Kerala

ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തുവീണ് അപകടം; തൊഴിലാളി മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി വെങ്ങളത്ത് ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തുവീണ് തൊഴിലാളി മരിച്ചു. വാകയാട് സ്വദേശി ഷിബി (42) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിന് (34) ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുതുതായി നിർമാണം നടക്കുന്ന വീട്ടിലേക്ക് മാർബിൾ ഇറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നുസംഭവം. ഷിബിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Kerala

ഓസ്ട്രിയയിൽ വാഹനാപകടം; മലയാളി വൈദിക വിദ്യാര്‍ഥി മരിച്ചു

മൂവാറ്റുപുഴ: മലയാളി വൈദികവിദ്യാര്‍ഥി ഓസ്ട്രിയയില്‍ വാഹനാപകടത്തില്‍ മരിച്ചു.

പെരുമ്പല്ലൂര്‍ പൊതൂര്‍ ഷാജന്‍ മാത്യു-റെജി ദമ്പതികളുടെ ഏക മകന്‍ ബ്രദര്‍ മാത്യൂസ് പൊതൂരാ(33)ണ് ലിന്‍സില്‍ ഇന്നലെയുണ്ടായ കാറപകടത്തില്‍ മരിച്ചത്. ജര്‍മനിയില്‍ വൈദികപഠനത്തിന്‍റെ അവസാനഘട്ടത്തിലായിരുന്നു.

വൈദിക പരിശീലനത്തിന്‍റെ ഭാഗമായി ഓസ്ട്രിയയിലെ ലിന്‍സിലെ പള്ളിയില്‍ പിആര്‍ഒയായി ശുശ്രൂഷ ചെയ്തു വരികെയായിരുന്നു അപകടം.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ബന്ധുക്കള്‍. അമ്മ റെജി കാലടി ചേരാനല്ലൂര്‍ ചിറ്റൂപറമ്പില്‍ കുടുംബാംഗം.

Kerala

അരുണാചൽ പ്രദേശിൽ റോഡരികിലെ സ്ലാബ് തകർന്നു വീണ് യുവാവ് മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഇറ്റാനഗർ: അരുണാചൽ പ്രദേശ് തലസ്ഥാനമായ ഇറ്റാനഗറിലെ ചിംപുവിന് സമീപമുള്ള പാലത്തിന് സമീപം റോഡരികിലെ സ്ലാബ് തകർന്നു വീണ് യുവാവ് മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച വൈകുന്നേരമാണ് ന്യൂ ഡംപിംഗ് സോണിന് സമീപം സംഭവം നടന്നതെന്ന് അവർ പറഞ്ഞു. ഒരു കാറിനും സ്കൂട്ടറിനും സമീപം ഇരിക്കുകയായിരുന്ന മൂന്ന് പേർ റോഡരികിലെ സ്ലാബ് പെട്ടെന്ന് തകർന്നുവീണതിനെ തുടർന്ന് ഗർത്തത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

വെള്ളം ചോർന്നൊലിച്ചതും മണ്ണൊലിച്ചുപോയതുമാണ് ഭൂമിയുടെ ബലക്ഷയത്തിനും അപകടത്തിനും കാരണമെന്ന് പ്രാഥമിക നിഗമനത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. പരിക്കേറ്റ ഒരാളെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റൊരാളെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ആർകെഎം ആശുപത്രിയിൽ എത്തിച്ചു.

മൂന്നാമത്തെയാളെ വീണുകിടന്ന സ്ലാബിനും അവശിഷ്ടങ്ങൾക്കും അടിയിലാണ് കണ്ടെത്തിയത്. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. കാംലെ ജില്ലയിലെ ഡോൺ ഗ്രാമവാസിയായ താമ ബജ (27) ആണ് മരിച്ചത്. താമ ഇറ്റാനഗറിലെ ചന്ദ്രാനഗറിലായിരുന്നു താമസം. ജുള്ളോങ്ങിലെ കപ്‌വാംഗ് അരംഗാം (31), എച്ച്-സെക്ടറിലെ അജയ് ജെറാം (34) എന്നിവർക്കാണ് പരിക്കേറ്റത്.

 

Kerala

നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിച്ച് അപകടം; യുവാവ് മരിച്ചു

പുനലൂർ: നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ടിരുന്ന പിക്കപ് വാനിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കുളത്തൂപ്പുഴ നെല്ലിമൂട് ആകാശ് ഭവനിൽ സുരേഷ്– അജിത ദമ്പതികളുടെ മകൻ ആകാശ് (22) ആണ് മരിച്ചത്.

അഞ്ചൽ– കുളത്തൂപ്പുഴ മലയോര ഹൈവേയിൽ പത്തടിയിൽ വെള്ളിയാഴ്ച രാത്രി 11നായിരുന്നു അപകടം. അഞ്ചലിൽ നിന്നു കുളത്തൂപ്പുഴയിലേക്കു വരികയായിരുന്ന ആകാശിന്റെ ബൈക്ക് നിയന്ത്രണംവിട്ട് പിക്കപ് വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആകാശ് തെറിച്ചുവീണ‌ു.

തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണം. ബംഗളൂരുവിൽ അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്നു ആകാശ്.

District News

കടലിൽ പോയ മത്സ്യത്തൊഴിലാളി മരിച്ചു

ആലപ്പുഴ: സ്വന്തം വള്ളമായ സെന്‍റ് തെരേസാസിൽ മത്സ്യബന്ധനത്തിന് പോയി മീൻ പിടിച്ചശേഷം തിരികെ വരുമ്പോൾ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണാണ് ആലപ്പുഴ വാടയ്ക്കൽ തയ്യിൽ ടി.എ. പീറ്റർ (കോശി-65) ഇന്നലെ മരണപ്പെടുന്നത്. 2018 പ്രളയകാലത്ത് സ്വന്തം നിലയിൽ വള്ളവുമായി മക്കളോടൊത്ത് ജീവൻരക്ഷാപ്രവർത്തനത്തിന് ആദ്യം ഇറങ്ങിപ്പുറപ്പെട്ടയാളാണ് പീറ്റർ. ചെങ്ങന്നൂരിൽ നിരവധി ജീവനുകൾ പീറ്ററിന്‍റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി
യിരുന്നു.

അന്ന് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ പീറ്ററെ അന്നത്തെ ജില്ലാ കളക്‌ടർ വീട്ടിലെത്തി ആദരിച്ചിരുന്നു. ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീണ പീറ്ററെ ഒപ്പമുള്ളവർ ഉടനെതന്നെ കരക്കെത്തിച്ച് ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ: മേരി പീറ്റർ. മക്കൾ: ആൻഡ്രൂസ് പീറ്റർ (യു.കെ), സിൽവസ്റ്റർ പീറ്റർ. മരുമക്കൾ: റേയ്ച്ചൽ ആൻഡ്രൂസ്, മേരി ജയിൻ സിൽവസ്റ്റർ. സംസ്കാരം പിന്നീട്.

Sports

ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് തായ്‌ലൻഡ് താരം മരിച്ചു

ബാങ്കോക്ക്: തെക്കൻ തായ്‌ലൻഡിൽ ഫുട്ബോൾ മത്സരത്തിനിടെ മൈതാനത്തുണ്ടായ ഇടിമിന്നലേറ്റ് ഫുട്ബോൾ താരം മരിച്ചു. മത്സരത്തിൽ പങ്കെടുത്ത 12 കളിക്കാർക്ക് പരിക്കേറ്റു.

തായ്‌ലൻഡിലെ മൂന്നാം ഡിവിഷൻ ക്ലബ്ബായ യാല എഫ്സിയുടെ വിംഗറും സാംകോൾട്സ് ടീം അംഗവുമായ സോഫ്വാൻ അവേ(24) ആണ് ദാരുണമായി മരിച്ചത്.

ചൊവ്വാഴ്ച സുംഗായ് ഗോലോക്കിലെ ശാന്തിപാപ് സ്റ്റേഡിയത്തിൽ പ്രാദേശിക ടൂർണമെന്‍റായ ‘ഗോലോക് എഫ്എ കപ്പ്’മത്സരത്തിനിടെയായിരുന്നു സംഭവം.

വൻ ശബ്‌ദത്തോടെ മൈതാനത്ത് മിന്നലടിക്കുന്നതിന്‍റെയും താരം നിലത്തുവീഴുന്നതിന്‍റെയും ഭയാനകമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഉടൻതന്നെ സഹകളിക്കാർ ഓടിയെത്തി പ്രഥമശുശ്രൂഷ നൽകുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.

Kerala

മലപ്പുറത്ത് സ്‌കൂട്ടറും സൈക്കിളും അപകടം; യുവാവ് മരിച്ചു

മലപ്പുറം: എടവണ്ണപ്പാറയിൽ സ്കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എടവണ്ണപ്പാറ എളമരം സ്വദേശി റുഫൈദ് (20) ആണ് ദാരുണമായി മരണപ്പെട്ടത്.

എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ രാത്രി ഒമ്പതരയോടെ പെട്രോൾ പമ്പിന് സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. എടവണ്ണപ്പാറയിൽ നിന്ന് കൊണ്ടോട്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റുഫൈദിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. തുടർനടപടികളുടെ ഭാഗമായി ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Kerala

ഭാര്യയുടെയും ബന്ധുക്കളുടെയും കൺമുന്നിൽ ഗൃഹനാഥൻ കാറിടിച്ച് മരിച്ചു

കൂത്താട്ടുകുളം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനായി ആശുപത്രിയിലേക്ക് നടന്നുപോകവെ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു.

കോൺഗ്രസ് മരങ്ങാട്ടുപിള്ളി ബ്ലോക്ക് മുൻ സെക്രട്ടറിയും മുൻ മണ്ഡലം പ്രസിഡന്‍റുമായ മുളയോലിക്കൽ സണ്ണി ജോൺ (64) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.

ഭാര്യയുടെയും ബന്ധുക്കളുടെയും കൺമുന്നിലാണ് സണ്ണി അപകടത്തിൽപ്പെട്ടത്. വിവാഹത്തിനായി വിദേശത്തുനിന്ന് എത്തുന്ന മൂത്ത മകളെ കൊണ്ടുവരുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോകുന്നവഴിയാണ് ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനായി ആശുപത്രിയിലേക്കു പോയത്.

ദേവമാതാകുന്നിൻ മുകളിൽനിന്ന് എത്തിയ കാർ സണ്ണിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആശുപത്രി കോമ്പൗണ്ടിലേക്ക് തെറിച്ചുവീണ സണ്ണിക്ക് ഉടൻ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിയന്ത്രണംവിട്ട കാർ നിറുത്തിയിട്ടിരുന്ന മറ്റൊരു കാറിന്‍റെ പിന്നിൽ ഇടിച്ചാണു നിന്നത്. കാർ ഓടിച്ചിരുന്ന പൈക വിളക്കുമാടം പുത്തൻപുരയിൽ പ്രിൻസിനും അപകടത്തിൽപ്പെട്ട മറ്റു കാറിലുണ്ടായിരുന്ന തിടനാട് അരിമറ്റത്തിൽ ജോർജുകുട്ടി സെബാസ്റ്റ്യനും നിസാര പരിക്കേറ്റു.

സണ്ണി ജോണിന്‍റെ ഭാര്യ: ബിൽസി കാക്കൂർ നക്കര കുടുംബാംഗം. മക്കൾ: ആന്‍റിയ (നഴ്സ് റിയാദ്). അൽജോ സണ്ണി, അനിത സണ്ണി (നഴ്സിംഗ് വിദ്യാർഥി, മംഗളൂരു). മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് വസതിയിലെത്തിക്കും. സംസ്കാരം നാളെ 10.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന പള്ളിയിൽ.

Kerala

നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു

കോതമംഗലം: ചേലാടിന് സമീപം കരിങ്ങഴയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന്‍റെ പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു. പുന്നേക്കാട് കൈതവേലിൽ ജോണിന്‍റെ മകൻ ജിതിൻ (38) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം. പിക്കപ്പ് വാൻ റോഡരികിൽ നിർത്തി പഞ്ചറായ ടയർ മാറ്റുന്നതിനിടെയായിരുന്നു സംഭവം.

മഴയും റോഡിലെ വളവും കാരണം റോഡരികിൽ നിർത്തിയിട്ട വാഹനം ജിതിന്‍റെ ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ജിതിനെ ഉടൻ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്‍റീരിയർ വർക്കറായ ജിതിൻ പണിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഭാര്യ: അനറ്റ് (കീഴില്ലം എരമത്തുകുടി കുടുംബാംഗം). മകൻ: ആഷർ.

 

National

കാട്ടാന ആക്രമണം: തൊഴിലാളി മരിച്ചു

ഗൂഡല്ലൂര്‍: കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. ദേവാല മൂന്നാം നമ്പറിലെ ബാലസുബ്രഹ്മണ്യനാണ് (65) മരിച്ചത്.

ഇന്നലെ രാവിലെ നെല്ലാക്കോട്ട പഞ്ചായത്തിലെ കരിയശോലയില്‍ സ്വകാര്യ കാപ്പിത്തോട്ടത്തില്‍ ജോലിക്കിടെയാണ് ബാലസുബ്രഹ്മണ്യനെ ആന ആക്രമിച്ചത്. ആന വരുന്നത് മഴയും മഞ്ഞും മൂലം ശ്രദ്ധയില്‍പ്പെട്ടില്ല.

International

പർവതാരോഹകൻ നിർമൽ പുർജ മരിച്ചു

പെഷവാർ: പാക്കിസ്ഥാനിലെ ബ്രോഡ് പീക് കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ അകപ്പെട്ട പ്രസിദ്ധ നേപ്പാളി പർവതാരോഹകൻ നിർമൽ പുർജ (43) അടക്കം പത്തുപേരും മരിച്ചു. വെള്ളിയാഴ്ച അർധരാത്രി 6,600 മീറ്റർ ഉയരത്തിൽവച്ചാണ് അപകടമുണ്ടായത്.

8,051 മീറ്റർ ഉയരമാണ് ബ്രോഡ് പീക്കിനുള്ളത്. ഉയരത്തിൽ ലോകത്തിലെ 12-ാമതു കൊടുമുടി. 2019ൽ എവറസ്റ്റ് അടക്കം ലോകത്തിലെ ഏറ്റവും ഉയരമുള്ള 14 കൊടുമുടികൾ ആറുമാസത്തിനുള്ളിൽ കീഴടക്കിയാണ് നിർമൽ പുർജ ലോകശ്രദ്ധ നേടിയത്.

നേപ്പാളിൽ ജനിച്ച അദ്ദേഹം പിന്നീട് ബ്രിട്ടീഷ് സൈന്യത്തിൽ ദീർഘകാലം സേവനം ചെയ്തിരുന്നു.

District News

അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

പൂച്ചാക്കൽ: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ കേളംമംഗലം പള്ളിക്ക് സമീപം വ്യാഴാഴ്ച രാവിലെ ഒൻപതിന് അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് മുരിങ്ങനേഴത്ത് പരേതനായ കുമാരന്‍റെ മകൻ സുരേഷ് എന്ന് വിളിക്കുന്ന പ്രശാന്ത് (45) ആണ് മരിച്ചത്.

ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ തലയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തുകയും ഉടനെ ശസ്‌ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടു വളപ്പിൽ സംസ്കരിച്ചു. ചേർത്തല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്: ഭവാനി. സഹോദരങ്ങൾ: പ്രസന്നൻ, പ്രദീപ്, എം.ബി. രാജേഷ്

Kerala

കാർ ബൈക്കിലിടിച്ച് യുവതി മരിച്ചു

പാലോട്: വാഹനാപകടത്തിൽ യുവതി മരിച്ചു. ഇടിഞ്ഞാർ മാടൻ കരിക്കകത്ത് വീട്ടിൽ മഞ്ജു (28) ആണ് കഴിഞ്ഞ ദിവസം രാത്രി പാരിപ്പള്ളിയിൽ വച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത്.

മഞ്ജുവും ഭർത്താവ് റിബിൻ ജോസും മക്കളായ ആരോൺ, ആരാദ്യ എന്നിവരോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കാറിടിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പാരിപ്പള്ളിയിൽ റബ്ബർ ടാപ്പിംഗ് ജോലി ചെയ്യുകയായിരുന്നു റിബിൻ ജോസും കുടുംബവും.

റിബിൻ ജോസിന്‍റെ സുഹൃത്തിന്‍റെ വീട്ടിൽ സന്ദർശനത്തിനു ശേഷം മടങ്ങുന്നതിനിടയിലായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ റിബിൻ ജോസും മക്കളായ ആരോണും, ആരാധ്യയും പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.

ഗുരുതരമായി പരിക്കേറ്റ മഞ്ജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.

Kerala

യുഎസിൽ വാഹനാപകടം: തെലുങ്കാന സ്വദേശിനി മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ടു. തെലുങ്കാന രംഗറെഡ്ഡി സ്വദേശിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ ദീപ റെഡ്ഡി ആണ് ന്യൂജേഴ്‌സിയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.

ദീപ ഓടിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ലെന്നും പോലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

2008 മുതൽ ഭർത്താവ് രാമകൃഷ്ണ റെഡ്ഡിയുമൊത്ത് ദീപ യുഎസിലാണ് താമസിച്ച് വരുന്നത്. സോഫ്റ്റ്‌വെയർ എൻജിനീയർമാരായ ഈ ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

National

എംഎൽഎഹോസ്റ്റലിൽനിന്ന് വീണ് മുൻമന്ത്രി മരിച്ചു

ലക്നോ: എംഎൽഎഹോസ്റ്റലിൽനിന്ന് വീണ് മുൻ മന്ത്രി മരിച്ചു. ബിജെപി നേതാവ് നാനാക് റാം ഭുർജി(68) ആണ് കെട്ടിടത്തിന്‍റെ പിൻഭാഗത്തുനിന്ന് താഴെ വീണത്.

ഒരാൾ വീണുകിടക്കുന്നുവെന്ന വിവരം എംഎൽഎഹോസ്റ്റലിന്‍റെ ചുമതലയുള്ള ഓഫീസർ അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മുൻ മന്ത്രിയാണെന്നു വ്യക്തമായത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

പുതിയ കെട്ടിടത്തിൽ നാനാക് റാം ഭുർജിക്ക് മുറി അനുവദിച്ചിരുന്നില്ല. അദ്ദേഹം എങ്ങനെ കെട്ടിടത്തിലെത്തി എന്നതിലും അപകടത്തിൽപ്പെട്ടതിലും വ്യക്തതയില്ല.

വിഷാദരോഗം ബാധിച്ചിരുന്ന ഭുർജി സമീപനാളുകളിൽ ഹോസ്റ്റലിനു സമീപം ചുറ്റിത്തിരിയാറുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ ലഭിച്ചശേഷം വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

Kerala

റെയിൽപ്പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻതട്ടി വീട്ടമ്മ മരിച്ചു

തൃപ്പൂണിത്തുറ: റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻതട്ടി വീട്ടമ്മ മരിച്ചു. ആലപ്പുഴ കൃഷ്ണപുരം പുള്ളികണക്ക് കരയിൽ അരുണോദയം വീട്ടിൽ അശോകന്‍റെ ഭാര്യ സരള (58) ആണ് മരിച്ചത്.

ഇന്നലെ രാവിലെ ഒന്പതോടെ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായ സരളയും ഭർത്താവും ഡ്യൂട്ടി കഴിഞ്ഞ് തൃപ്പൂണിത്തുറ സ്റ്റേഷനിലെത്തി ട്രെയിനിൽ വീട്ടിലേക്ക് പോകുന്നതിനെത്തിയതാണ്.

ഇരുവരും റെയിൽപ്പാളം മുറിച്ചു കടക്കുന്നതിനിടെ ചെറിയ വേഗതയിൽ എത്തിയ ട്രെയിൻ സരളയെ തട്ടുകയായിരുന്നു. ഉടൻ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: അരുൺ അശോക് (സൗദി അറേബ്യ), അഖിൽ അശോക് (ടെക്നോപാർക്ക്).

District News

കാറിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു

പുല്ലാട്: സ്‌കൂട്ടറും സ്‌കോര്‍പിയോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെണ്ണിക്കുളം പടുതോട് ചാവര്‍ണക്കാട് ബിജു-സുമ ദമ്പതികളുടെ മകന്‍ വിനീഷ് ബിജു (30) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 11.30ന് പുല്ലാട് ജംഗ്ഷനു സമീപം പോസ്റ്റ് ഓഫീസിനു മു‌ന്നിലായിരുന്നു അപകടം.
‌‌

സ്വകാര്യസ്ഥാപനത്തിൽ ജോലിക്കാരനായിരുന്ന വിനീഷ് കോഴഞ്ചേരി ഭാഗത്തുനിന്നു വരികയായിരുന്നു. എതിർദിശയിൽ വന്ന കാറാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനീഷിനെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം നാളെ ഒന്നിന് മുക്കുഴിക്കല്‍ (നാരകത്താനി) ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍. ഭാര്യ: രേഷ്മ. മക്കള്‍: ഇവാന്‍, എമീമ. കോയിപ്രം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Kerala

മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു

പാറശാല: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു.

ജനം ടിവിയുടെ തിരുവനന്തപുരം ബ്യൂറോ കാമറമാന്‍ അയിര വടുവൂര്‍ക്കോണം നന്ദനത്തില്‍ ശ്രീകുമാരന്‍ നായരുടെയും ശ്രീ കലയുടെയും മകൻ അഭിജിത്ത് ശ്രീകുമാര്‍ (24) ആണ് മരിച്ചത്. മൂന്നുമാസം മുമ്പായിരുന്നു അഭിജിത്ത് ശ്രീകുമാറിന്‍റെ വിവാഹം. ഭാര്യ: ശ്രീലക്ഷ്മി.

ഞായറാഴ്ച രാത്രി കളിയിക്കവിള കാരോട് ബൈപാസില്‍ വിഴിഞ്ഞത്തിനടുത്ത് മുക്കോലയിലായിരുന്നു അപകടം. അഭിജിത്ത് സഞ്ചരിച്ച ബൈക്ക് ടോറസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

District News

ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രിക മരിച്ചു

കരുമാലൂർ: ആലുവ-പറവൂർ കെഎസ്ആർടിസി റോഡിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവതി ടോറസ് ലോറിക്കടിയിൽപ്പെട്ട് മരിച്ചു. ആലുവ ചുണങ്ങംവേലി പപ്പാലപറമ്പിൽ പി.എസ്. മഞ്ജുഷ (32) ആണ് മരിച്ചത്. കരുമാലൂർ ആശുപത്രിപ്പടിക്ക് സമീപം ശനിയാഴ്ച രാത്രി 7.30നായിരുന്നു അപകടം. പറവൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ മഞ്ജുഷ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ ചുണങ്ങംവേലിയിലുള്ള വീട്ടിലേക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്.

ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പറവൂർ ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു സ്കൂട്ടറിലിടിച്ചു. നിയന്ത്രണംവിട്ട സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ മഞ്ജുഷയുടെ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. അച്ഛൻ: ഷണ്മുമുഖൻ. അമ്മ: മറിയാമ്മ. ഭർത്താവ്: ധീരജ്.

Kerala

പഞ്ചായത്തംഗം സ്കൂട്ടർ അപകടത്തിൽ മരിച്ചു

ചെറുവാടി: സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് വാർഡ് അംഗം മരിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ വെസ്റ്റ് കൊടിയത്തൂർ 17-ാം വാർഡ് അംഗവും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുമായ ആയിഷ ചേലപ്പുറം (53) ആണ് മരിച്ചത്.

ചെറുവാടി- കാരാളിപ്പറമ്പ് റോഡിൽ പൊറ്റമ്മലിൽ വച്ച് ശനിയാഴ്ച വൈകുന്നേരം ഏഴോടെയായിരുന്നു അപകടം.ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആയിഷയെ ഉടൻ തന്നെ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു.

സാമൂഹിക-രാഷ്‌ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ചെറുവാടി പുതിയോത്ത് ജുമാമസ്ജിദിൽ കബറടക്കി.

ഭർത്താവ്: മുഹമ്മദ് ചേലപ്പുറത്ത്.മക്കൾ: മുഹമ്മദ് അല്ലാമ ഇഖ്ബാൽ, മുഹമ്മദ് ഇർഷാദ്, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഇജാസ്. മരുമകൾ: ഹിബ തെനങ്ങാപറമ്പ്.

Kerala

ടെറസിൽ നിന്ന് കാൽവഴുതി വീണ് വീട്ടമ്മ മരിച്ചു

ഇരിട്ടി: വീടിന്‍റെ ടെറസ് വൃത്തിയാക്കുന്നതിനിടയിൽ കാൽവഴുതി വീണ വീട്ടമ്മ മരിച്ചു. വാണിയപ്പാറ പുന്നക്കുണ്ടിലെ പൂമരത്തിൽ നിഷ (44) ആണ് മരിച്ചത്. സംസ്കാരം നാളെ അഞ്ചിന് വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളിയിൽ.

വ്യാഴാഴ്ച രാവിലെ 11 നായിരുന്നു അപകടം. വീടിന്‍റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽവഴുതി കാർപോർച്ചിനു മുകളിലെ ആസ്ബസ്റ്റോസ് ഷീറ്റും തകർത്ത് മുറ്റത്തേക്കു വീഴുകയായിരുന്നു.

വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ നിഷ വെള്ളിയാഴ്ച പുലർച്ചെ മരിച്ചു. ഭർത്താവ്: ബെന്നി പൂമരത്തിൽ. മക്കൾ: ജെമിൽ ജോസ്, ആരോൺ അഗസ്റ്റിൻ (രണ്ടുപേരും നഴ്സിംഗ് വിദ്യാർഥികൾ, ബംഗളൂരു).

Kerala

ഓട്ടോയിൽനിന്നു തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു

മുക്കം (കോഴിക്കോട്): സ്‌കൂള്‍വിട്ട് ഓട്ടോയിൽ വീട്ടിലേക്കു വരുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വിദ്യാര്‍ഥിലോറി കയറി മരിച്ചു. മുക്കം നഗരസഭയിലെ മണാശേരി ഗവ. യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി അമൻ (ഏഴ്) ആണ് മരിച്ചത്.

വെസ്റ്റ് ചേന്ദമംഗല്ലൂരിലെ കറുത്തേടത്ത് ഭാഗത്തെ വളവിൽവച്ചായിരുന്നു അപകടം. ഓട്ടോയുടെ വലതുഭാഗത്തെ ഡോർ തുറന്ന് കുട്ടി റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു.

പിതാവ്: ഷമീഷ് മച്ചിങ്ങൽ ( മാതൃഭൂമി കോഴിക്കോട് ഡിജിറ്റൽ വിഭാഗം ലീഡ് യുഐ ഡിസൈനർ). അമ്മ: ബിനി (തിരുവനന്തപുരം മെഡിക്കൽ കോളജ് ഹെഡ് നഴ്സ് ) സഹോദരി: ഹിമ (മണാശേരി ജിഎം യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാര്‍ഥിനി).

District News

ബാറിനുള്ളിൽ തീവച്ച സംഭവം: പൊള്ളലേറ്റ പ്രതിയും മരിച്ചു

വെമ്പായം: വെമ്പായത്തെ ബാറിലുണ്ടായ തര്‍ക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷും മരിച്ചു. എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റ അനിഷ് ‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. സംഭവത്തില്‍ പൊള്ളലേറ്റ തേക്കട സ്വദേശി നവാസ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതോടെ ബാറിലുണ്ടായ അക്രമസംഭവത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി ഉയര്‍ന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30-ഓടെയായിരുന്നു സംഭവം. ബാറില്‍ മദ്യപിക്കുന്നതിനിടെ നവാസ് തന്‍റെ മുഖത്തടിച്ചതാണ് അനീഷിനെ പ്രകോപിതനാക്കിയത്. തുടര്‍ന്ന് ബാറില്‍ നിന്നിറങ്ങിപ്പോയ ഇയാള്‍ പുറത്തുനിന്ന് പെട്രോള്‍ വാങ്ങിക്കൊണ്ടുവന്ന് നവാസിന്‍റെ ശരീരത്തിലേക്ക് ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെ അനീഷിന്‍റെ ശരീരത്തിലേക്കും തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

International

യുഎസിൽ വാഹനാപകടം; ഹൈദരാബാദ് സ്വദേശികളായ അമ്മയും രണ്ടു മക്കളും മരിച്ചു

ഹൈദരാബാദ്: അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ചയാണ് അപകട വിവരം ഹൈദരാബാദിലുള്ള ബന്ധുക്കൾക്ക് ലഭിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് (ഇന്ത്യൻ സമയം) കുടുംബം സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്. നാസിയ സൽമ, ഇവരുടെ മകൾ, മകൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. നാസിയയുടെ ഭർത്താവ് ഷെയ്ക്ക് നവീദ്, ഇളയ മകൾ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹൈദരാബാദിലെ സൈദാബാദ് സ്വദേശിയായ നവീദ് 10 വർഷം മുമ്പാണ് അമേരിക്കയിലേക്ക് പോയത്. ഭാര്യക്കും മക്കൾക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.

മകനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് അവിടുത്തെ പോലീസിൽ നിന്നും അപകടവിവരം അറിഞ്ഞതെന്ന് നവീദിന്‍റെ പിതാവ് ഷെയ്ക്ക് അബ്ദുൾ സയീദ് പറഞ്ഞു. കുടുംബാംഗങ്ങൾക്ക് അമേരിക്കയിലേക്ക് പോകുന്നതിനായി അടിയന്തര വിസ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യർഥിച്ചു.

 

Kerala

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം: വിദ്യാര്‍ഥിനി മരിച്ചു

കൊച്ചി: ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ഥിനി മരിച്ചു.

കൊല്ലം പൂതക്കുളം സ്വദേശിനി സ്‌നേഹ (22) യാണു മരിച്ചത്. മൈസൂരു രാമന്‍ കോളജ് ഓഫ് നഴ്‌സിംഗിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ്.

ഞായറാഴ്ച മൈസൂരുവില്‍നിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടെങ്കിലും ലഭ്യമായില്ല. തുടർന്ന് എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങി സഹായം തേടി.

സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരത്തോടെ ആരോഗ്യനില മോശമായി. ഹൃദയാഘാതമാണു മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകുന്നേരം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം രാത്രി വീട്ടുവളപ്പില്‍ നടത്തി.

District News

ബസിടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

തൊടുപുഴ: വെങ്ങല്ലൂര്‍ ഷാപ്പുംപടിക്ക് സമീപം കഴിഞ്ഞ ശനിയാഴ്ച രാവിലെ സ്വകാര്യബസ് സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലക്കോട് ചവര്‍ണ തൈപ്പറമ്പില്‍ പരീത് (58) മരിച്ചു.

തൊടുപുഴ മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അബില്‍മോന്‍ ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. ഇയാള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന പൂച്ചപ്ര സ്വദേശി സതീഷിനും (45) പരിക്കേറ്റിരുന്നു.

ഇവര്‍ സഞ്ചരിച്ച് സ്‌കൂട്ടറില്‍ അമിത വേഗത്തിലെത്തിയ ബസ് ഇടിക്കുകയായിരുന്നു. കബറടക്കം ഇന്ന് നാലിന് കൊന്താലപ്പള്ളിയില്‍.
ഭാര്യ നസീമ വണ്ണപ്പുറം ആലുങ്കല്‍ കുടുംബാംഗം. മക്കള്‍: നജീമ, സുലുമോള്‍. മരുമക്കള്‍: നജീബ്, അന്‍സല്‍.

Kerala

റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി വയോധിക മരിച്ചു

വെംബ്ലി (മുണ്ടക്കയം): റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി വയോധിക മരിച്ചു. കട്ടപ്പന, പാറക്കടവ്, പേഴത്തിനാൽ പരേതനായ മാധവന്‍റെ ഭാര്യ തങ്കമ്മ ( 81 ) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മകൾക്കൊപ്പം വെംബ്ലിയിലെ വീട്ടിൽ താമസിച്ചുവന്ന തങ്കമ്മ റംബുട്ടാൻ പഴം കഴിക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. പരിസരവാസികളും ബന്ധുക്കളും ചേർന്ന് മുപ്പത്തിയഞ്ചാം മൈൽ എംഎംടി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു.

മക്കൾ: മനോഹരൻ, കുമാരി, ലത, മഞ്ജു. മരുമക്കൾ: കുഞ്ഞുമോൻ പള്ളി വാതുക്കൽ (വെംബ്ലി), കുഞ്ഞൂഞ്ഞ്, രമ, വിജയൻ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.

Kerala

ഫുട്പാത്തിലേക്കു ലോറി ഇടിച്ചുകയറി കോളജ് വിദ്യാർഥി മരിച്ചു, നാലു പേർക്ക് പരിക്ക്

പാലക്കാട്: മുണ്ടൂർ- കോങ്ങാട് റോഡിൽ ഒന്പതാം മൈലിൽ നിയന്ത്രണംവിട്ട ലോറി ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന കോളജ് വിദ്യാർഥികൾക്കിടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നു വിദ്യാർഥികൾക്കും ഒരു നാട്ടുകാരനും പരിക്കേറ്റു.

മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാംവർഷ ബിസിഎ വിദ്യാർഥി പാലക്കാട് പറക്കുന്നം ക്രസന്‍റ് ലൈൻ മജീദ് മൻസിലിൽ എം. സക്കീർ അബ്ബാസിന്‍റെ മകൻ മുഹമ്മദ് ഫർഹാൻ (19) ആണു മരിച്ചത്. ആസിഫ്, അഹമ്മദ് സിനാൻ, റസൽ എന്നീ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒരാൾ ജില്ലാ ആശുപത്രിയിലും രണ്ടു പേർ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഒരാൾ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.

ഇന്നലെ ഉച്ചയ്ക്ക് 1.55നാണ് അപകടമുണ്ടായത്. ബ്രേക്ക് കിട്ടാതെ ലോറിയുടെ നിയന്ത്രണം വിടുകയായിരുന്നുവെന്ന് ലോറി ഡ്രൈവർ പറഞ്ഞു. ഐഎംഎയുടെ മലന്പുഴയിലെ പ്ലാന്‍റിൽ മെഡിക്കൽ മാലിന്യം നിക്ഷേപിച്ചശേഷം നീലേശ്വരത്തേക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് വാഹനം നിന്നത്.

ലോറിക്കും ഫുട്പാത്തിന്‍റെ ഗ്രില്ലിനുമിടയിൽ കുടുങ്ങിയ വിദ്യാർഥികളെ ഓടിക്കൂടിയ നാട്ടുകാരാണ് വളരെ പണിപ്പെട്ട് പുറത്തെടുത്തത്. സ്ഥിരം അപകടമേഖലയാണ് പ്രദേശമെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോട്ടോർ വാഹന വകുപ്പിന്‍റെ നേതൃത്വത്തിലും അന്വേഷണം നടത്തും.

 

District News

ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു

അങ്കമാലി: റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കരയാംപറമ്പ് പൈനാടത്ത് വീട്ടിൽ പി.കെ. തമ്പി (66) ആണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 11-ന് കരയാംപറമ്പ് സെന്‍റ് ജോർജ് യാക്കോബായ പള്ളിയിൽ.

കഴിഞ്ഞ ഏഴിന് രാത്രി ഏഴരയോടെ ദേശീയപാതയിൽ കറുകുറ്റി അരീക്കൽ ജംഗ്ഷനിലായിരുന്നു അപകടം. കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പി.ബി. മിനി പെരുമ്പാവൂർ പള്ളിപ്പാടൻ കുടുംബാംഗം, മക്കൾ: ലിൻസാ തമ്പി , ഏലിയാസ് തമ്പി. മരുമകൻ: അഖിൽ എസ്. പ്രദീപ് (മേലെപ്പാട്ട്, തിരുവനന്തപുരം).

International

അമേരിക്കയിൽ സ്കൈ ഡൈവിംഗിനിടെ അപകടം; ഇന്ത്യക്കാരന് ദാരുണാന്ത്യം

വാഷിംഗ്ടൺ: അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സ്കൈ ഡൈവിംഗിനിടെ ഉണ്ടായ അപകടത്തിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം. 28കാരനായ മണി ചന്ദ്ര തേജ ഗദ്ദാം ആണ് മരിച്ചത്.

സ്കൈ ഡൈവിങ്ങിൽ പങ്കെടുക്കുന്നതിനിടെ 30 അടി താഴ്ചയിലേക്ക് വീണ് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈക്കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മസാച്യുസെറ്റ്സിലെ ഓറഞ്ച് ടൗണിലുള്ള പ്രമുഖ സ്കൈ ഡൈവിംഗ് സ്ഥാപനമായ ജംപ്ടൗൺ സ്കൈ ഡൈവിംഗ് നടത്തിയ സ്കൈ ഡൈവിംഗിനിടെയാണ് അപകടം ഉണ്ടായത്.

ഗുരുതര പരിക്കേറ്റ മണിയെ അതോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ലാൻഡിംനിടെ പെട്ടെന്നുണ്ടായ കാറ്റിൽ പാരച്യൂട്ടിന് തടസം നേരിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

സംഭവത്തിൽ മസാച്യുസെറ്റ്സ് സ്റ്റേറ്റ് പോലീസ് ഡിറ്റക്ടീവും ക്രൈം സീൻ സർവീസസും ഓറഞ്ച് പൊലീസും അന്വേഷണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. യുവാവിന്റെ മരണത്തിൽ അതീവ ദുഖമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ജംപ്ടൗൺ സ്കൈ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അപ്രതീക്ഷിത കാലാവസ്ഥ പ്രതിഭാസമാണ് അപകടത്തിലേക്ക് നയിച്ചതെന്നും അവർ അറിയിച്ചു.

Kerala

ജോലിക്കിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു

കൊല്ലം: ജോലിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം. പന്മന ചോലത്തറയിൽ പീടികയിൽ അൽത്താഫ് (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം.

പുത്തൂർ ആറ്റുവാശേയിലെ ഒരു വീട്ടിൽ വൈദ്യുത തകരാർ പരിഹരിക്കുന്നതിനായാണ് അൽതാഫ് എത്തിയത്. സമീപത്തെ പോസ്റ്റിൽ കയറി സർവീസ് വയർ പുനസ്ഥാപിക്കുമ്പോൾ ആണ് ഷോക്കേറ്റത്.

പുത്തൂർ പോലീസും കൊട്ടാരക്കരയിൽനിന്ന് ഫയർ ആന്‍റ് റെസ്ക്യു ടീമും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഭാര്യ: ഷീജ, മകൻ: മുഹമ്മദ് അൻസിൽ മകൾ: നസ്റിയ.

Kerala

മൂവാറ്റുപുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു

കൊച്ചി: മൂവാറ്റുപുഴ മാറാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് 12 ഓടെ നടന്ന അപകടത്തില്‍ തലയോലപ്പറമ്പ് സ്വദേശി സുമിത് എം. ഡേവിഡ് ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.

മൂവാറ്റുപുഴയില്‍ നിന്നും പിറവം ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട് സ്വദേശികളുടെ ലോറിയും പിറവത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് അപകടത്തില്‍ പെട്ടത്.

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിയുടെ അടിയിലേക്ക് തെന്നി മാറിയതാകാം അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Kerala

ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ബാങ്ക് ജീവനക്കാരി മരിച്ചു

ആലത്തൂർ: ദേശീയപാതയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചികിത്സയിലിരുന്ന ബൈക്ക് യാത്രിക മരിച്ചു. ബീഹാർ സീതാമർഹി ജില്ലയിലെ ദേവേന്ദ്ര പ്രസാദിന്‍റെയും ബീനാകുമാരിയുടെയും മകൾ വന്ദന(25) ആണ് മരിച്ചത്.

വ്യാഴം രാത്രി 8.30ഓടെ കൊടകര പേരാമ്പ്ര മേൽപ്പാലത്തിൽ വച്ചായിരുന്നു അപകടം.

ആലുവ ഫെഡറൽ ബാങ്ക് ജീവനക്കാരിയായ വന്ദന ഭർത്താവിന്‍റെ വീടായ പാലക്കാട് ചിറ്റിലഞ്ചേരി വട്ടോമ്പാടം നൊച്ചിക്കാട്ടിലേക്ക് ഭർത്താവിന്‍റെ സഹോദരനുമൊത്ത് ബൈക്കിൽ വരികയായിരുന്നു.

പേരാമ്പ്ര മേല്‍പാലത്തിനടുത്തുവച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും പിറകിലിരുന്ന വന്ദന റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നെന്മാറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംസ്കാരം നാളെ രാവിലെ ഒന്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ. ഭർത്താവ്: അജിത്ത് (നേവി). സഹോദരങ്ങൾ: അർച്ചന (ഓസ്ട്രേലിയ), പ്രശാന്ത്.

Latest News

Corehub Up