x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒറ്റയ്ക്ക് ജീവിക്കാൻ മാസം 43,096 രൂപ ചെലവ്! നഗരജീവിതത്തിലെ ചെലവുകൾ തുറന്നുപറഞ്ഞ് യുവതി


Published: August 6, 2026 10:59 PM IST | Updated: August 6, 2026 10:59 PM IST

ശമ്പളത്തെക്കുറിച്ചുള്ള പരമ്പരാഗത ചർച്ചകളിൽ നിന്ന് മാറി, നഗരങ്ങളിലെ സ്വതന്ത്ര ജീവിതച്ചെലവുകളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്.

ഇതിന് അടിവരയിടുന്നതായിരുന്നു ഗുഡ്ഗാവനിൽ നിന്നുള്ള ചാഹത് യാദവ് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച ഒരു ദൈനംദിന ബജറ്റ് വീഡിയോ. ജൂലൈ മാസത്തിൽ തനിക്കുണ്ടായ വ്യക്തിഗത ചെലവുകൾ പൂർണമായും വെളിപ്പെടുത്തിയതാണ് ഈ പോസ്റ്റ് പെട്ടെന്ന് ശ്രദ്ധനേടാൻ കാരണം.

തന്‍റെ നിക്ഷേപങ്ങൾ മാറ്റിവെച്ച ശേഷം, ഒരു മാസത്തെ ജീവനോപാധികൾക്കായി മാത്രം 43000 ലധികം രൂപ ചെലവായെന്നാണ് ചാഹത് വ്യക്തമാക്കിയത്. പൂർണമായും ഫർണിഷ് ചെയ്ത താമസസ്ഥലത്തിന്‍റെ വാടക ഇനത്തിൽ തന്നെ വലിയൊരു തുക മാസംതോറും നൽകേണ്ടി വരുന്നുണ്ട്.

കൂടാതെ കറന്‍റ് ബില്ല്, വാഹനാവശ്യങ്ങൾക്കുള്ള പെട്രോളും അറ്റകുറ്റപ്പണികളും, ജിം അംഗത്വം, ദൈനംദിന പലചരക്ക് സാധനങ്ങൾ, ഭക്ഷണം, വസ്ത്രധാരണത്തിനായുള്ള ഷോപ്പിംഗ്, സൗഹൃദക്കൂട്ടായ്മകൾക്കായി മാറ്റിവെച്ച തുക എന്നിവയെല്ലാം ചേർത്താണ് ഈ തുകയിലുമെത്തിയത്.

മഹാനഗരങ്ങളിൽ ഒറ്റയ്ക്ക് ജീവിക്കുമ്പോൾ ഉണ്ടാകുന്ന ഈ സാമ്പത്തിക ബാധ്യത സാധാരണമാണോ എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരുന്നത്. പോസ്റ്റ് വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവന്നത്.

ഉത്തരേന്ത്യൻ നഗരങ്ങളിലെ വാടകയും ജീവിതച്ചെലവും കണക്കിലെടുക്കുമ്പോൾ ഇത് തീർത്തും സ്വാഭാവികമാണെന്ന് ഒരു വിഭാഗം വ്യക്തമാക്കുമ്പോൾ, തങ്ങൾ ഇതിന്‍റെ ഇരട്ടി തുകയാണ് മാസംതോറും ചെലവാക്കുന്നതെന്നും ഇനി ബംഗളൂരുവിനേക്കാൾ ചെലവേറിയ നഗരമായി ഗുഡ്ഗാവ് മാറിയോ എന്നുമായിരുന്നു മറ്റുചിലരുടെ പ്രതികരണങ്ങൾ.

നഗരങ്ങളിൽ സ്വന്തം കാലിൽ ജീവിക്കുന്ന യുവാക്കൾ നേരിടുന്ന യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു ഈ സാമ്പത്തിക അവലോകനം.

Tags : MonthlyBudget ExpenseBreakdown MoneyManagement PersonalFinance FinancialLiteracy

Recent News

Corehub Up