പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് നികുതി ചുമത്താനുള്ള നീക്കത്തിനെതിരേ ശക്തമായ എതിർപ്പറിയിച്ച് സിപിഎം.
എല്ലാവർക്കും ലഭ്യവും സൗജന്യവും സാർവത്രികവുമായ ഒരു ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായി യുപിഐ തുടരണമെന്നും ഇതുസംബന്ധിച്ച നിയമഭേദഗതി ഉടൻ പിൻവലിക്കണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഡിജിറ്റൽ ഇന്ത്യയെന്ന ബാനറിനു കീഴിൽ ഡിജിറ്റൽ പേയ്മെന്റുകളും യുപിഐയും ഊർജിതമായി പ്രോത്സാഹിപ്പിച്ചത് മോദി സർക്കാരായിരുന്നുവെന്നു സിപിഎം ചൂണ്ടിക്കാട്ടി.
സാധാരണ പൗരന്മാർ പണമിടപാടുകൾ നടത്താനുള്ള ഒരു മാർഗമായി ഇതിനെ സ്വീകരിച്ചതിനു ശേഷം യുപിഐയെ വരുമാന മാർഗമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നു സിപിഎം കുറ്റപ്പെടുത്തി. യുപിഐ സൗജന്യമായി തുടരുമെന്ന് സർക്കാർ എപ്പോഴും ഉറപ്പുനൽകിയിരുന്നതിനാൽ ഇത് വിശ്വാസലംഘനമായി കണക്കാക്കാമെന്നും പോളിറ്റ്ബ്യൂറോ പറഞ്ഞു.
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതി കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു.
Tags : Fees UPITransactions CPM Opposes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash