പുനെയിലെ ഹഡപ്സറിലുള്ള സസാനെ നഗറിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമയ്ക്ക് നേരെ യുവതി ചെരുപ്പും കല്ലുകളും എറിഞ്ഞ സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതിമയ്ക്ക് ചുറ്റും ഗ്ലാസ് ഉപയോഗിച്ചുള്ള സംരക്ഷണ കവചം ഉണ്ടായതിനാൽ അക്രമത്തിൽ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രദേശവാസികൾ യുവതിയെ തടഞ്ഞുവെക്കുകയും തുടർന്ന് പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
യുവതിയെ നാട്ടുകാർ ചോദ്യം ചെയ്യുന്നതിനിടെ മുഖത്ത് മഷി ഒഴിക്കുകയും മർദ്ദിക്കുകയും ചെയ്ത വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണവും നിയമനടപടിയും സ്വീകരിക്കുമെന്ന് പുനെ പോലീസ് വ്യക്തമാക്കി.
മഹാരാഷ്ട്രയുടെ വീരനായകനും ആത്മാഭിമാനത്തിന്റെ പ്രതീകവുമായ ശിവാജി മഹാരാജിന്റെ പ്രതിമയോട് കാണിച്ച ആദരവില്ലായ്മയ്ക്കെതിരെ കടുത്ത അമർഷം ഉയരുമ്പോഴും, നിയമം കൈയിലെടുത്ത് യുവതിയെ മർദ്ദിച്ച നാട്ടുകാരുടെ നടപടിയെയും ഒരുവിഭാഗം ആളുകൾ വിമർശിക്കുന്നുണ്ട്.
അക്രമത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
A woman abused and threw slippers at the statue of Chhatrapati Shivaji Maharaj in Pune.
— Team Hindu United (@TeamHinduUnited) August 11, 2026
Locals caught her, other women blackened her face, and handed her over to the police. pic.twitter.com/tQY1tI5aRw
Tags : Maharashtra PuneNews ChhatrapatiShivajiMaharaj Hadapsar BreakingNews