x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ദശരഥനും ഉണ്ടായിരുന്നില്ലേ മൂന്ന് രാജ്ഞിമാർ?' യുപിയിൽ ഒരു യുവാവിനെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാർ


Published: July 24, 2026 05:30 PM IST | Updated: July 24, 2026 05:30 PM IST

വിവാഹശേഷം വേർപിരിയേണ്ടി വരുമെന്ന ഭയത്താൽ സ്വന്തം സഹോദരിമാർ മൂന്നുപേരും ഒരേ യുവാവിനെ ജീവിതപങ്കാളിയാക്കിയ സംഭവം ഉത്തർപ്രദേശിൽ വൻ ചർച്ചയാകുന്നു.

അംറോഹ ജില്ലയിലെ ചമുണ്ഡാ മാതാ ക്ഷേത്രത്തിൽ വെച്ചാണ് സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്റർമാരായ മൂന്ന് സഹോദരിമാർ തങ്ങളുടെ ക്യാമറമാൻ കൂടിയായ വികാസ് എന്ന യുവാവിനെ ഒന്നിച്ച് വിവാഹം കഴിച്ചത്.

ബാല്യം തൊട്ടേ ഒരുമിച്ച് വളർന്ന തങ്ങൾക്ക് വെവ്വേറെ വീടുകളിലേക്ക് മാറുന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്നും, പിരിഞ്ഞുജീവിക്കുന്നതിലും നല്ലത് ഒരൊറ്റയാളെ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കുന്നതാണെന്ന തീരുമാനത്തിൽ പൂർണ സമ്മതത്തോടെ എത്തിയതാണെന്നും ഇവർ വ്യക്തമാക്കുന്നു.

ക്ഷേത്രത്തിൽ വെച്ച് പരമ്പരാഗത ചടങ്ങുകളോടെ നടന്ന ഈ രഹസ്യ വിവാഹത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്.

എന്നാൽ, നിലവിലുള്ള ഹിന്ദു വിവാഹ നിയമപ്രകാരം ആദ്യ പങ്കാളി ജീവിച്ചിരിക്കെ നടത്തുന്ന ഇത്തരം വിവാഹങ്ങൾക്ക് നിയമസാധുതയില്ലെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

Tags : ViralWedding UPNews AmrohaWedding ViralNews TrendingNow

Recent News

Corehub Up