x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേന്ദ്ര മന്ത്രി രാജിവെച്ചു; ലക്ഷ്യം തെരഞ്ഞെടുപ്പ് ?

ഓൺലൈൻ ഡെസ്ക്
Published: July 24, 2026 09:01 PM IST | Updated: July 24, 2026 09:03 PM IST

കേന്ദ്ര സഹമന്ത്രി രവ്നീത് സിംഗ് ബിട്ടു രാജിവെച്ചു

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ, ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടു തന്‍റെ മന്ത്രിസ്ഥാനം രാജിവെച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂണിൽ അദ്ദേഹത്തിന്‍റെ രാജ്യസഭാ എംപി കാലാവധി അവസാനിച്ചിരുന്നു.

ആം ആദ്മി പാർട്ടി ഭരണത്തിലുള്ള പഞ്ചാബിൽ ബിജെപിയെ അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ രവ്‌നീത് സിംഗ് ബിട്ടു സജീവമായി പ്രവർത്തിച്ചുവരികയാണ്.

പഞ്ചാബിലെ ഹിന്ദുക്കൾ, സിഖുകാർ, ദളിതർ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ എന്നീ നാല് പ്രധാന വിഭാഗങ്ങളെ ലക്ഷ്യമിട്ടായിരിക്കും ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെന്നാണ് വിലയിരുത്തൽ. പഞ്ചാബിൽ സിഖ് വിഭാഗം 58 ശതമാനവും ഹിന്ദുക്കൾ 39 ശതമാനവും ദളിത് സമൂഹം 32 ശതമാനവുമാണ്.

Tags : Union Minister RavneetSinghBittu Resignation LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up