ലാത്തൂരിൽ ദാഹജലമെത്തി; നന്ദിയോടെ ഗ്രാമവാസികൾ
ലാത്തൂരിൽ ദാഹജലമെത്തി; നന്ദിയോടെ ഗ്രാമവാസികൾ
Monday, May 2, 2016 12:23 PM IST
ലാത്തൂർ: ജലസ്രോതസുകൾ വറ്റിവരണ്ട ലാത്തൂരിന്റെ പ്രതീക്ഷ മുഴുവൻ ലോറികളിൽ എത്തുന്ന കുടിവെള്ളത്തിൽ മാത്രം. വെള്ളവുമായി എത്തുന്ന വാഹനവും കാത്തു കുട്ടികളും വനിതകളുമുൾപ്പടെയുള്ള ഗ്രാമവാസികൾ ആകാംക്ഷയോടെയാണു കാത്തിരിക്കുന്നത്. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ വരൾച്ചബാധിത പ്രദേശങ്ങളിൽ കുടിവെള്ളമെത്തിച്ചപ്പോൾ ഗ്രാമവാസികൾക്കുണ്ടായ സന്തോഷവും ആശ്വാസവും പറഞ്ഞറിയിക്കാൻ വയ്യാത്തതായി. അതിരൂപതയിലെ ഓരോ കുടുംബവും ഒരു ലിറ്റർ വെള്ളം വീതം ലഭ്യമാക്കണമെന്ന ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെ നിർദേശമനുസരിച്ചു സമാഹരിച്ച കുടിവെള്ളം മഹാരാഷ്ട്രയിലെ അവാൾവാലി ഗ്രാമം കേന്ദ്രമായി പ്രവർത്തിക്കുന്ന മാഹർ എന്ന സന്നദ്ധ സംഘടന വഴി ഗ്രാമവാസികൾക്ക് എത്തിക്കുകയായിരുന്നു. പദ്ധതിയിലേക്ക് ആദ്യഘട്ടമായി സമാഹരിച്ച രണ്ട് ലക്ഷം രൂപ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മാഹർ സംഘടന ഡയറക്ടറും 2016 ലെ നാരീ ശക്‌തി അവാർഡ് ജേതാവുമായ സിസ്റ്റർ ലൂസി വാക്കേച്ചാലിലിനു കൈമാറി.


കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗങ്ങളായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി, മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി, ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണു പദ്ധതി നടപ്പിലാക്കി വരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.