ജയയുടെ സ്മൃതിമണ്ഡപത്തിൽ ആദരവർപ്പിച്ച് പനീർശെൽവവും പളനിസ്വാമിയും
Monday, August 21, 2017 1:28 PM IST
ചെന്നൈ: എഡിഎംകെയിൽ ലയനം പ്രഖ്യാപിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പളനിസ്വാമിയും മുൻ മുഖ്യമന്ത്രി പനീർശെൽവവും മറീനബീച്ചിലെ ജയലളിതയുടെ സ്മൃതിമണ്ഡപം സന്ദർശിച്ചു. നേതാക്കൾക്കും അണികൾക്കുമൊപ്പമെത്തിയ ഇരുവരും ചേർന്ന് ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.

തൊട്ടടുത്തുതന്നെയുള്ള അണ്ണാ ഡിഎംകെ സ്ഥാപക നേതാവ് എംജിആറിന്‍റെ ശവകുടീരത്തിലും പൂക്കളർപ്പിച്ചു. പാർട്ടിയുടെ പേരിനു കാരണക്കാരനും മുൻ മുഖ്യമന്ത്രിയുമായ സി.എൻ. അണ്ണാദുരയുടെ സ്മാരകത്തിലും പളനിസ്വാമിയും പനീർശെൽവവും ആദരവർപ്പിച്ചു. തമിഴ്‌രാഷ്‌ട്രീയത്തിലെ പല സുപ്രധാന സംഭവങ്ങളുടെയും തുടക്കം ജയയുടെ സ്മൃതിമണ്ഡപമായിരുന്നു. ഫെബ്രുവരി ഏഴിന് രാത്രി സ്മൃതിമണ്ഡപത്തിൽ 30 മിനിട്ടു ധ്യാനിരതനായശേഷമാണ് പനീർശെൽവം ശശികലയ്ക്കെതിരേ ആദ്യമായി ശബ്ദമുയർത്തുന്നത്.

അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികല ബംഗളുരുവിലെ ജയിലിലേക്കു തിരിക്കും മുന്പ് ഇവിടം സന്ദർശിക്കുകയും താൻ തിരിച്ചുവരുമെന്നു പറയുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.