ഘാതകനെ തൃശൂരിൽ ചോദ്യംചെയ്തതു 40 മണിക്കൂർ
ഘാതകനെ തൃശൂരിൽ ചോദ്യംചെയ്തതു 40 മണിക്കൂർ
തൃശൂർ: പെരുമ്പാവൂർ ജിഷ വധക്കേസിൽ പിടിയിലായ ആസാം സ്വദേശി അമിയുർ ഉൽ ഇസ്ലാമിനെ തൃശൂരിൽ ചോദ്യംചെയ്തതു 40 മണിക്കൂർ. തൃശൂർ രാമവർമപുരം പോലീസ് അക്കാദമിയിലും പോലീസ് ക്ലബിലുമായാണു പ്രതിയെ ചോദ്യം ചെയ്തത്.

എഡിജിപി ബി. സന്ധ്യയും കഴിഞ്ഞ ദിവസം പ്രതിയെ ചോദ്യംചെയ്യാൻ ഇവിടെ എത്തിയിരുന്നതായി സൂചനയുണ്ട്. ബുധനാഴ്ച രാവിലെ ആരംഭിച്ച ചോദ്യംചെയ്യൽ വ്യാഴാഴ്ച ഉച്ചവരെയും തുടർന്നു. ഉച്ചകഴിഞ്ഞു മൂന്നരയോടെയാണു ചോദ്യംചെയ്യൽ പൂർത്തിയാക്കി ആലുവ പോലീസ് ക്ലബിലേക്കു പ്രതിയെ കൊണ്ടുപോയത്. അതീവ രഹസ്യമായായിരുന്നു പോലീസിന്റെ നീക്കങ്ങൾ.


കൊലപ്പെടുത്താനുപയോഗിച്ച ആയുധം ഉപേക്ഷിച്ചതു സംബന്ധിച്ചായിരുന്നു ഏറെ നേരവും ചോദ്യംചെയ്യൽ. പരസ്പര വിരുദ്ധമായ മൊഴികളാണു പ്രതി ആദ്യം നൽകിയിരുന്നത്. പ്രത്യേക അന്വേഷണസംഘത്തിനൊപ്പം തൃശൂർ ക്രൈംബ്രാഞ്ച് സംഘവും ചേർന്നായിരുന്നു ചോദ്യംചെയ്യൽ. ഇന്നലെ രാവിലെ എട്ടരയോടെയാണു പോലീസ് അക്കാദമിയിലേക്ക് ചോദ്യംചെയ്യൽ മാറ്റിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.