പ്രതിയെ വിളിച്ചുവരുത്തിയത് സുഹൃത്തുക്കൾ
പ്രതിയെ വിളിച്ചുവരുത്തിയത് സുഹൃത്തുക്കൾ
പെരുമ്പാവൂർ: ജിഷയെ ക്രൂരമായി കൊല ചെയ്ത ശേഷം നാടുവിട്ട പ്രതിയെ സുഹൃത്തുക്കൾ തന്നെ വിളിച്ചുവരുത്തി പോലീസിന് കൈമാറി. കൊലയ്ക്കുശേഷം സുഹൃത്തുക്കളായ നാലുപേർ ചേർന്നാണ് നാട്ടിലേക്ക് പുറപ്പെട്ടത്. ഒരാഴ്ച മുൻപ് കുറുപ്പംപടിയിൽ തിരിച്ചെത്തിയ ഇതരസംസ്‌ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നു കാര്യമായ തെളിവുകൾ ലഭിച്ചിരുന്നില്ല. അതിൽ കൂടെ നാട്ടിൽ പോയ ആളെക്കുറിച്ച് തിരക്കി. അയാൾ തിരികെ വന്നിട്ടില്ലെന്ന് വ്യക്‌തമായ സാഹചര്യത്തിലാണ് സുഹൃത്തുക്കളെ കൊണ്ടു ഫോൺ വിളിച്ച് വരുത്തി തൃശൂരിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

ഒരുവർഷം മുൻപ് ജിഷയുടെ മൊബൈൽ ഫോണിൽ വന്ന കോൾ പരിശോധനയിൽ പ്രതിയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഈ ഫോൺ പ്രവർത്തന രഹിതമായിരുന്നു. അതിനാൽ പ്രതിയുടെ സുഹൃത്തുക്കളെ പിടികൂടാനായിരുന്നു പോലീസിന്റെ തീരുമാനം. തുടക്കത്തിൽ ഇവരെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒരാഴ്ച മുൻപ് അമിറുളിന്റെ മറ്റു സുഹൃത്തുക്കൾ വീണ്ടും കുറുപ്പംപടിയിലേക്ക് തന്നെ മടങ്ങിയെത്തി. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടർന്നാണ് അമിറുളിനെ പോലീസിന് പിടികൂടാനായത്. ഇതിനിടെ പോലീസിന് കിട്ടിയ ചെരുപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് കുറുപ്പംപടിയിൽ ഒരു കടയുടമ ഇതരസംസ്‌ഥാന തൊഴിലാളിക്ക് ചെരുപ്പ് നൽകിയതായി വെളിപ്പെടുത്തിയത്. തുടർന്ന് കടയുടമ പ്രതിയെ തിരിച്ചറിഞ്ഞതോടെയാണ് പ്രതിയെ പിടികൂടാൻ വഴിയൊരുങ്ങിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.