അടുപ്പം വിനയായി
അടുപ്പം വിനയായി
പെരുമ്പാവൂർ: ആസാമിൽനിന്നു വർഷങ്ങൾക്ക് മുമ്പ് എത്തിയ പ്രതി അമിയൂർ ഇസ്ലാം ജിഷയുടെ വീടിന് സമീപത്താണ് താമസിച്ചിരുന്നത്. അന്നുമുതൽ ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നു. ജിഷയുടെ വീടുപണിക്കായി എത്തുന്നതോടെയാണ് ഇരുവരും തമ്മിൽ കൂടുതൽ അടുപ്പത്തിലാകുന്നത്.

എന്നാൽ, കുറച്ച് മാസങ്ങൾക്ക് മുമ്പ് ജിഷയും ഇയാളും തമ്മിൽ തെറ്റിയിരുന്നു. വീട് പണിയുമായി ബന്ധപ്പെട്ടാണ് തർക്കം രൂക്ഷമായത്. ഇതോടെ ഇരുവരും ശത്രുതയിലായി. ഏപ്രിൽ 28ന് രാവിലെ ഇയാൾ ജോലിക്ക് പോകുന്ന വഴി ജിഷയെ വീടിന് മുന്നിൽ കാണുന്നു. മോശമായി പെരുമാറിയ അമിയൂറിനെ ജിഷ ശാസിച്ചു. തുടർന്ന് ഇയാൾ ജോലി സ്‌ഥലത്തേക്ക് പോയി. പെരുമ്പാവൂരിലും കോതമംഗലത്തും വീടുപണിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്കായി ജിഷയും പോയിരുന്നു. തുടർന്ന് ഉച്ചയ്ക്ക് രണ്ടോടെ വീട്ടിൽ തിരിച്ചെത്തി. വൈകുന്നേരം മൂന്നിനു ശേഷമായിരുന്നു അമിയൂറിന്റെ മടങ്ങി വരവ്. നന്നായി മദ്യപിച്ച ഇയാൾ വീട്ടിലേക്ക് കയറി ജിഷയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ക്രൂരമായി വെട്ടി മുറിപ്പെടുത്തി. പിറ്റേന്ന് ആലുവ വഴി ആസാമിലേക്ക് മടങ്ങി. അമിയൂറിന്റെ സുഹൃത്തുക്കളെയാണ് ആദ്യം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പോലീസ് കസ്റ്റഡിയിൽ വച്ചുള്ള അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.