ജിഷ കൊലക്കേസ്: പ്രതി തൃശൂരിൽ ജോലി ചെയ്തതായി സൂചന
ജിഷ കൊലക്കേസ്: പ്രതി തൃശൂരിൽ ജോലി ചെയ്തതായി  സൂചന
തൃശൂർ: ജിഷ വധക്കേസ് പ്രതി അമിയുൾ ഇസ്ലാം തൃശൂരിൽ കെട്ടിടനിർമാണ തൊഴിലാളിയായി ജോലിചെയ്തിരുന്നതായി സൂചന. പോലീസ് സംഘം തൃശൂർ മുതൽ ഇയാളെ നിരീക്ഷിച്ചശേഷമാണു കാഞ്ചീപുരത്തുനിന്നും പിടികൂടിയതെന്നാണു സ്‌ഥിരീകരിക്കാത്ത റിപ്പോർട്ട്. ഒരാഴ്ചയായി ഇയാൾ പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നെന്നും സൂചനുണ്ട്. സംഭവത്തിനുശേഷം പെരുമ്പാവൂരിൽനിന്നു കാണാതായവരുടെ പേരുവിവരങ്ങൾ ശേഖരിച്ചതിലാണ് ആസാം സ്വദേശി അമിയുൾ ഇസ്ലാമും ഉൾപ്പെട്ടത്. ഫോൺകോളുകൾ പിന്തുടർന്നാണു പോലീസ് പ്രതിയിലേക്കെത്തിയത്. പോലീസ് പിടികൂടുമ്പോൾ ഇയാൾ തനിച്ചായിരുന്നു. തുടർന്നു ചൊവാഴ്ച രാത്രി ഏറെ വൈകി തൃശൂരിലെ രഹസ്യകേന്ദ്രത്തിൽ എത്തിച്ചായിരുന്നു ചോദ്യം ചെയ്യൽ. അന്വേഷണസംഘത്തിനു നേതൃത്വം നൽകുന്ന എഡിജിപി ബി. സന്ധ്യ, ആലുവ റൂറൽ എസ്പി പി.എൻ. ഉണ്ണിരാജൻ, ക്രൈം ബ്രാഞ്ച് എസ്പി മധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യംചെയ്യലിൽ ഇയാൾ ഒരിക്കൽപ്പോലും കുറ്റം നിഷേധിച്ചതായി റിപ്പോർട്ടില്ലെങ്കിലും കൊലപാതകത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. പരമാവധി ചോദ്യംചെയ്യൽ പൂർത്തീകരിച്ചും തെളിവുകൾ ശേഖരിച്ചം നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷമാണ് ഇയാളെ തൃശൂരിൽനിന്നും ഇന്നലെ 3.30ന് ആലുവ പോലീസ് ക്ലബിലേയ്ക്ക് കൊണ്ടുപോയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.