Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
രാഷ്ട്രീയത്തെയും പിടിച്ചുലച്ച കൊലക്കേസ്
<യ>സിജോ പൈനാടത്ത്
കൊച്ചി: ഒരു തെരഞ്ഞെടുപ്പുകാലം ഉൾപ്പെടെ ആഴ്ചകളോളം കേരള രാഷ്ട്രീയത്തെ നിർണായകമായി സ്വാധീനിച്ച കൊലപാതകക്കേസാണ്, അമ്പതാം നാളിൽ പ്രതിയെ പിടികൂടിയതിലൂടെ വഴിത്തിരിവിലെത്തിയത്. കൊലപാതകത്തിന്റെ നാലാം നാൾ തുടങ്ങിയ രാഷ്ട്രീയമായ ആരോപണ, പ്രത്യാരോപണങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ചലനമുണ്ടാക്കി. ഒടുവിൽ പ്രതി അകത്തായപ്പോഴും പാർട്ടികളുടെയും മുന്നണികളുടെയും അവകാശവാദങ്ങളും ആരോപണങ്ങളും അവസാനിക്കുന്നില്ല.
ഏപ്രിൽ 28നു ജിഷ എന്ന ദളിത് പെൺകുട്ടി കൊല്ലപ്പെട്ടപ്പോൾ, അവിടേക്കു കടന്നുചെല്ലാൻ പ്രധാന രാഷ്ട്രീയക്കാർ ആരും ഉണ്ടായിരുന്നില്ല. പിന്നീടാണു കേരള രാഷ്ട്രീയത്തിലെ ചൂടുള്ള ചർച്ചയായി ഇതു മാറുന്നത്. ജിഷയുടെ മരണം ദാരുണമായ പീഡനത്തിനുശേഷമാണെന്നും പിന്നിൽ ദുരൂഹതകളുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന മേയ് രണ്ടിനുശേഷം മാധ്യമങ്ങളുടെയും രാഷ്ട്രീയകേരളത്തിന്റെയും ശ്രദ്ധ കൂടുതലായി ഈ വിഷയത്തിലുണ്ടായി. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടു രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക സംഘടനകളുടെ സമരപരമ്പരകൾക്കും തുടക്കമായി.
കേസിലെ ദുരൂഹതകൾ കണ്ടെത്താതെ തെളിവുകൾ നശിപ്പിച്ചെന്നുള്ള ആരോപണമുയർത്തി സർക്കാരിനെയും യുഡിഎഫിനെയും ആക്രമിച്ച് ഇടതുപക്ഷമാണു വിഷയത്തിന് ആദ്യം രാഷ്ട്രീയമാനം നൽകിയത്. തെരഞ്ഞെടുപ്പടുക്കുന്ന ഘട്ടമായതിനാൽ സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള അവസരവും വിഷയവുമായി. കേരളത്തിന്റെ മുഴുവൻ ശ്രദ്ധയും പെരുമ്പാവൂരിലേക്കായി. മേയ് നാലിന് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിലെത്തിയെങ്കിലും ഇടതു യുവജന സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് അദ്ദേഹത്തിനു ജിഷയുടെ അമ്മയെ കാണാനാവാതെ മടങ്ങേണ്ടിവന്നു. സമരക്കാർക്കെതിരെ ലാത്തിച്ചാർജും പെരുമ്പാവൂരിൽ അരങ്ങേറി.
വൈകാതെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും പെരുമ്പാവൂരിലെത്തിയപ്പോൾ, സ്ഥലം എംഎൽഎ സാജു പോളിനെതിരെ ജിഷയുടെ അമ്മ രാജേശ്വരി നടത്തിയ ആരോപണങ്ങൾ, കേസിനു രാഷ്ട്രീയനിറം കൂട്ടി. തങ്ങൾ ആവശ്യങ്ങളുമായി സമീപിച്ചപ്പോൾ എംഎൽഎ പരിഗണിച്ചില്ലെന്ന രാജേശ്വരി പറഞ്ഞത് യുഡിഎഫും പ്രചാരണായുധമാക്കി. ആരോപണങ്ങൾ സാജു പോൾ നിഷേധിച്ചെങ്കിലും തന്റെ തെരഞ്ഞെടുപ്പു പരാജയത്തിന് അതും കാരണമായെന്ന് അദ്ദേഹവും സിപിഎമ്മും കരുതുന്നു.
എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണത്തിനു പിന്നാലെ പോകാതെ സർക്കാരിനെതിരെ രാപകൽ സമരവുമായി തെരഞ്ഞെടുപ്പുകാലത്തു വിഷയം കത്തിച്ചുനിർത്താനാണു ഇടതുപക്ഷം തീരുമാനിച്ചത്. പിണറായി വിജയൻ തന്നെ സ്ഥലത്തെത്തി സമരം ഉദ്ഘാടനം ചെയ്തു.
സിപിഎം നേതാക്കൾ പലരും പെരുമ്പാവൂരിലെത്തി. ഇടതുസമരങ്ങൾ കൊച്ചിയിലും തിരുവനന്തപുരത്തും രാജ്യതലസ്ഥാനത്തുമുണ്ടായി.
ആദ്യ അന്വേഷണ സംഘത്തിന്റെ നിരീക്ഷണങ്ങളെയും പ്രവർത്തനങ്ങളെയും കളിയാക്കാനും സിപിഎം നേതാക്കൾ മടിച്ചില്ല. ആദ്യം തയാറാക്കിയ പ്രതിയുടെ രേഖാചിത്രം ആർട്ടിസ്റ്റ് നമ്പൂതിരിയെക്കൊണ്ടാണു വരപ്പിച്ചതെന്നും തെളിവായി കണ്ടെത്തിയതു വള്ളിച്ചെരുപ്പു മാത്രമാണെന്നും ഇടതുനേതാക്കൾ പരിഹസിച്ചു.
യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചനും ജിഷ കേസിലെ രാഷ്ട്രീയവിവാദങ്ങളിൽ പെട്ടു. ജിഷ വധക്കേസിലെ പ്രതിയെ കണ്ടെത്താനാവാതിരുന്നതും സംസ്ഥാനത്തു യുഡിഎഫിന്റെ പരാജയത്തിനു കാരണമായെന്നു മുന്നണി നേതാക്കൾ അടക്കം പറയുന്നു.
പുതിയ സർക്കാർ അധികാരത്തിലേറിയപ്പോൾ അന്വേഷണസംഘത്തിലുണ്ടായ മാറ്റങ്ങൾക്കുമുണ്ടായി രാഷ്ട്രീയനിറം. റൂറൽ എസ്പി യതീഷ് ചന്ദ്രയെ മാറ്റിയതോടെ രാഷ്ട്രീയം കൂടുതൽ വ്യക്തമായി. ബിജെപിയും ജിഷ വധക്കേസിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞു നിലപാടെടുത്തതും ശ്രദ്ധേയമായി. കേന്ദ്രമന്ത്രിമാർ ഉൾപ്പടെയുള്ളവർ പെരുമ്പാവൂരിലെത്തി. പ്രധാനമന്ത്രിയും രാഷ്ട്രീയമാനമുള്ള പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. വിഷയം പാർലമെന്റിലും ചർച്ച ചെയ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പെരുമഴയത്ത് ശകാരവർഷവുമായി ജനക്കൂട്ടം
പെരുമ്പാവൂർ: ജിഷ വധക്കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതറിഞ്ഞ് ഇന്നലെ രാവിലെ മുതൽ നൂറുകണക്കിനാളുകള
ശാസ്ത്രീയ തെളിവുകൾക്ക് പ്രാധാന്യമെന്നു ബെഹ്റ
ആലുവ: ജിഷവധവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകൾ കോടതിയിൽ സമർപ്പിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽ
അമിറുളിനെ നേരത്തെ സംശയം ഉണ്ടായിരുന്നെന്ന് ഒപ്പം താമസിച്ചിരുന്നവർ
കൊച്ചി: അമിറുൾ ഇസ്ലാം ആരുമായും അത്ര സൗഹൃദം പുലർത്തിയിരുന്ന ആളായിരുന്നില്ലെന്ന് വൈദ്യശാലപ്പടിയിൽ ഒപ്പ
അമിറുളുമായി വാക്കേറ്റം ഉണ്ടായിട്ടില്ലെന്നു പ്രദേശവാസികൾ
പെരുമ്പാവൂർ: ജിഷയുടെ കൊലയാളി അമിറുൾ ഇസ്ലാമും തങ്ങളുടെ കോളനിയിലെ ഒരു സ്ത്രീയും തമ്മിൽ കുളിക്കടവിൽ വച്
ആവശ്യപ്പെട്ടാൽ പ്രതിക്കുവേണ്ടി ഹാജരാകും: അഡ്വ. ബി.എ. ആളൂർ
തൃശൂർ: ജിഷ വധക്കേസിലെ പ്രതി ആസാംകാരൻ അമിറുൾ ഇസ്ലാമിനുവേണ്ടി കോടതിയിൽ ഹാജരാകാൻ തന്നെ ആരെങ്കിലും സമീപി
ജിഷ വധം: പ്രതി റിമാൻഡിൽ
കൊച്ചി/പെരുമ്പാവൂർ: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ കുറുപ്പംപടിയിലെ ജിഷ വധക്കേസിൽ അറസ്റ്റിലായ അമിറുൾ
കേസന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നു ജിഷയുടെ അച്ഛൻ
കൊച്ചി: ജിഷയെ കൊല്ലിച്ചവനെ രക്ഷിക്കാൻ സിപിഎമ്മും കോൺഗ്രസും ഒത്തുകളിക്കുകയാണെന്ന് ജിഷയുടെ പിതാവ് കെ.വ
ആകാംക്ഷയുടെ 50 ദിവസങ്ങൾ
ആലുവ: 2016 ഏപ്രിൽ 28. പെരുമ്പാവൂരിനു സമീപമുള്ള കുറുപ്പംപടി ഇരിങ്ങോൾ ഗ്രാമവാസികൾ ഒരിക്കൽപ്പോലും ഈ രാത
പ്രതിയാക്കപ്പെട്ടവർക്ക് ആശ്വാസം!
കൊച്ചി: ജിഷവധക്കേസിൽ യഥാർഥ പ്രതി പിടിയിലായതോടെ ആശ്വാസം കൊള്ളുന്നത് രേഖാചിത്രത്തോടുള്ള സാമ്യം കൊണ്ടു
ജിഷ കൊലക്കേസ്: പ്രതി തൃശൂരിൽ ജോലി ചെയ്തതായി സൂചന
തൃശൂർ: ജിഷ വധക്കേസ് പ്രതി അമിയുൾ ഇസ്ലാം തൃശൂരിൽ കെട്ടിടനിർമാണ തൊഴിലാളിയായി ജോലിചെയ്തിരുന്നതായി സൂചന.
പെരുമ്പാവൂരിന്റെ പേര് കളങ്കമാക്കിയ അരുംകൊലയിലെ ആശങ്കകളൊഴിയുന്നില്ല
ആലുവ: കഥകളും ഉപകഥകളും കൊണ്ട് സമ്പന്നമായിരുന്നു പ്രമാദമായ പെരുമ്പാവൂർ ജിഷ കൊലക്കേസ്. ഇതരസംസ്ഥാനക്കാര
വഴിത്തിരിവിലെത്തിയതു കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച കൊലക്കേസ്
കൊച്ചി: ഒരു തെരഞ്ഞെടുപ്പുകാലം ഉൾപ്പെടെ ആഴ്ചകളോളം കേരള രാഷ്ട്രീയത്തെ നിർണായകമായി സ്വാധീനിച്ച കൊലപാതകക
പ്രതിയെ പിടികൂടിയത് എവിടെവച്ച് ? തൃശൂരോ, കാഞ്ചിപുരത്തോ ?
ആലുവ: സൗമ്യവധക്കേസിനു ശേഷം കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമ്പ
കൊലയ്ക്കു കാരണം ലൈംഗിക താത്പര്യത്തിനു വഴങ്ങാത്തത്
പെരുമ്പാവൂർ: ജിഷയെ ക്രൂരമായി കൊലചെയ്യാൻ കാരണം ലൈംഗിക താത്പര്യത്തിനു സമ്മതിക്കാത്തതിനെത്തുടർന്നെന്നു
പ്രതിയെ വിളിച്ചുവരുത്തിയത് സുഹൃത്തുക്കൾ
പെരുമ്പാവൂർ: ജിഷയെ ക്രൂരമായി കൊല ചെയ്ത ശേഷം നാടുവിട്ട പ്രതിയെ സുഹൃത്തുക്കൾ തന്നെ വിളിച്ചുവരുത്തി പോല
നാട്ടുകാർക്ക് ആശ്വാസം
പെരുമ്പാവൂർ: ജിഷവധത്തിലെ പ്രതിയെ പിടികൂടിയത് നാട്ടുകാർക്ക് ആശ്വാസമായി. കൊലപാതകവുമായി ബന്ധപ്പെട്ട് ശാ
തെളിവെടുപ്പ് പ്രതിസന്ധിയിൽ
കൊച്ചി: പ്രമാദമായ ജിഷ കൊലക്കേസിലെ പ്രതിയെ പിടികൂടിയതോടെ ഇനി പ്രതിയുടെ മുഖം കാണാനുള്ള ആകാംക്ഷയിലാണു ന
നിർണായകമായതു കൊലയാളിയുടെ ചെരുപ്പുകൾ
പെരുമ്പാവൂർ: കോളിളക്കം സൃഷ്ടിച്ച ജിഷവധക്കേസിൽ നിർണായക വഴിത്തിരിവായത് ജിഷയുടെ വീടിനു സമീപത്തെ കനാൽക്
ജിഷയെ കൊന്നവനെ തൂക്കിലേറ്റണമെന്ന് അമ്മ
പെരുമ്പാവൂർ: മകളെ കൊന്നവനെ തൂക്കിലേറ്റണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. ജിഷയെ എങ്ങനെയാണോ മുറിവേൽപ്പിച്
പോലീസിന്റെ തൊപ്പിയിലെ പൊൻതൂവൽ: മുഖ്യമന്ത്രി
തിരുവനന്തപുരം: ജിഷയുടെ കൊലപാതകിയെ കണ്ടെത്താനായത് അന്വേഷണ സംഘത്തിന്റെ തൊപ്പിയിൽ ഒരു തൂവലാണെന്ന് മുഖ്യ
അടുപ്പം വിനയായി
പെരുമ്പാവൂർ: ആസാമിൽനിന്നു വർഷങ്ങൾക്ക് മുമ്പ് എത്തിയ പ്രതി അമിയൂർ ഇസ്ലാം ജിഷയുടെ വീടിന് സമീപത്താണ് താ
കൊലയാളിയെ പിടികൂടിയതിൽ സന്തോഷം: സഹോദരി
പെരുമ്പാവൂർ: സഹോദരിയുടെ ഘാതകനെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് ദീപ. ജിഷയുടെ കൊലപാതകക്കേസിലെ പ്രതിയെ പോ
ഘാതകനെ തൃശൂരിൽ ചോദ്യംചെയ്തതു 40 മണിക്കൂർ
തൃശൂർ: പെരുമ്പാവൂർ ജിഷ വധക്കേസിൽ പിടിയിലായ ആസാം സ്വദേശി അമിയുർ ഉൽ ഇസ്ലാമിനെ തൃശൂരിൽ ചോദ്യംചെയ്തതു 40
രേഖാചിത്രം തുണയായി
കോട്ടയം: പെരുമ്പാവൂർ ജിഷയുടെ കൊലപാതകത്തിന്റെ സൂചനയിലേക്കു വിരൽ ചൂണ്ടിയതു സീനിയർ സിവിൽ പോലീസ് ഓഫീസർ ര
ജിഷ വധക്കേസ് നാൾവഴി
<യ>ഏപ്രിൽ 28:
പെരുമ്പാവൂർ കുറുപ്പംപടി ഇരിങ്ങോൾ ഇരവിച്ചിറ കനാൽ പുറമ്പോക്കിലെ വീട്ടിൽ ജിഷയ
Latest News
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
Latest News
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top