ഹോസ്റ്റല്‍മുറി കത്തിക്കുകയും ജീവനക്കാരനെ മർദിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയില്‍
Sunday, April 28, 2024 6:49 AM IST
മെഡിക്കല്‍കോളജ്: സുരക്ഷാജീവനക്കാരനെ തല്ലിച്ചതയ്ക്കുകയും ഹോസ്റ്റല്‍മുറി അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തില്‍ ക്രിമിനല്‍ക്കേസ് പ്രതിയെ മെഡിക്കല്‍കോളജ് പോലീസ് പിടികൂടി. കേശവദാസപുരം പുതുവല്‍ പുത്തന്‍വീട്ടില്‍ ഷാജഹാന്‍ (52) ആണ് പിടിയിലായത്.

26നു വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം മെഡിക്കല്‍കോളജ് മെന്‍സ് ഹോസ്റ്റലിലെ സുരക്ഷാജീവനക്കാരന്‍ അശോക് കുമാറിനാണു മര്‍ദനമേറ്റത്. അശോക് കുമാറും മകനും മൂന്നുനില ഹോസ്റ്റലിന്‍റെ താഴത്തെ നിലയിലാണ് താമസിച്ചു വരുന്നത്.
സംഭവദിവസം വൈകുന്നേരം മെഡിക്കല്‍ കോളജിനു സമീപത്തെ ഒരു തട്ടുകടയില്‍ ആഹാരം കഴിക്കാനെത്തിയതായിരുന്നു അശോക് കുമാറും മകനും. അതേ സമയത്ത് തിരുവനന്തപുരം സ്വദേശികളായ ദമ്പതികളും ഇവിടെ ആഹാരം കഴിക്കാനെത്തിയിരുന്നു.

ഈ സമയം സ്ഥലത്തെത്തിയ ഷാജഹാന്‍ ദമ്പതികളില്‍ ഭാര്യയെ കളിയാക്കി സംസാരിക്കുകയും തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവുമായി വാക്കുതർക്കമുണ്ടാവുകയും ചെയ്തു. ശേഷം ദമ്പതികള്‍ തര്‍ക്കം അവസാനിപ്പിച്ച് സ്ഥലംവിട്ടു. എന്നാല്‍ അല്‍പ്പസമയം കഴിഞ്ഞു തട്ടുകടയുടെ സമീപം ഒരു വലിയ വടിയുമായി എത്തിയ ഷാജഹാന്‍ ദമ്പതികള്‍ എവിടെയെന്ന് അശാക് കുമാറിനോടു ചോദിക്കുകയായിരുന്നു.

ഇതിനു മറുപടി പറയാത്തതിനെത്തുടര്‍ന്ന് അശോക് കുമാറിനെ ഷാജഹാന്‍ മര്‍ദിക്കുകയും ചെയ്തു. മര്‍ദനമേറ്റെങ്കിലും പരാതിയൊന്നും നല്‍കാതെ ഇദ്ദേഹവും മകനും ഹോസ്റ്റലിലേക്കു പോയി.

എന്നാല്‍ അര്‍ധരാത്രിയോടടുപ്പിച്ച് ഷാജഹാന്‍ അശോക് കുമാര്‍ താമസിക്കുന്ന മുറിക്കു സമീപമെത്തി ജനാലയിലൂടെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇന്നലെ രാവിലെ ഷാജഹാന്‍ വീണ്ടുമെത്തി കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതോടെയാണ് അശോക് കുമാര്‍ പരാതിനല്‍കിയത്. ഇന്നലെ ഉച്ചയോടെ ഹോസ്റ്റലിനു സമീപമെത്തിയ ഷാജഹാനെ പോലീസ് പിടികൂടുകയായിരുന്നു. ഹോസ്റ്റല്‍ മുറി കത്തിച്ചതിനും മര്‍ദനത്തിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.

തിരുവനന്തപുരം നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ പ്രതിക്കെതിരേ കേസുണ്ട്. അറസ്റ്റിലായ പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.