സ്വാതി പദത്തെ രാഗാനുഭൂതിയാക്കി ശ്രീവത്സൻ ജെ. മേനോൻ
Sunday, April 28, 2024 6:49 AM IST
തിരുവനന്തപുരം: "പനിമതി മുഖിബാലേ...പദ്മനാഭൻ ഇന്നെന്നിൽ...' ശ്രീ പദ്മനാഭനോടുള്ള മധുര ഭക്തിയിൽ സ്വയം മറന്നു സ്വാതിഹൃദയം പാടിയ പദത്തിൽ ഇന്നലെ ശ്രീപദ്മനാഭന്‍റെ നഗരം മധുരാർദ്രമായി.

സ്വരങ്ങളെയും, രാഗങ്ങളെയും മതിമോഹന താളത്തിൽ ലയിപ്പിക്കുന്ന പ്രശസ്ത കർണാടക സംഗീതജ്ഞൻ ശ്രീവത്സൻ ജെ. മേനോനാണ് സ്വാതി പദത്തെ അനുഭൂതിയാക്കിയത്.

ശ്രീ സ്വാതിതിരുനാൾ മഹാരാജാവിന്‍റെ 211-ാമത് ജയന്തി ആഘോഷത്തിന്‍റെയും ശ്രീ സ്വാതിതിരുനാൾ സംഗീത സഭയുടെ 82-ാമത് വാർഷികത്തിന്‍റെയും ഭാഗമായുള്ള സംഗീതോത്സവത്തിലായിരുന്നു അനുപമമായ സംഗീത സൗന്ദര്യം. തിരുവനന്തപുരം കാർത്തിക തിരുനാൾ തീയറ്ററിലായിരുന്നു സംഗീത കച്ചേരി.

സാധാരണ കർണാടക സംഗീത സന്പ്രദായമനുസരിച്ചു നൃത്താവതരണത്തിനായി രചിയ്ക്കപ്പെടുന്ന പദങ്ങൾക്കു മനോധർമ സ്വരങ്ങൾ ആലപിക്കാറില്ല. എന്നാൽ, സ്വാതി തിരുനാൾ മഹാരാജാവിന്‍റെ വിരഹാർദ്രപദമായ "മനസീ ദുസ്‌സഹമയ്യോ..., ശ്രീവത്സൻ ജെ.മേനോൻ കല്പനാ സ്വരങ്ങളാൽ വേറിട്ടതാക്കി.

ശ്രീ പദ്മനാഭ പ്രണയത്തിൽ വെന്തുനീറുന്ന നായികയായി മാറി സ്വാതി തിരുനാൾ രചിച്ച ആഹിരി രാഗത്തിലെ പദത്തിന്‍റെ സൗന്ദര്യത്തിനു പോറൽ ഏൽപ്പിക്കാതെയായിരുന്നു പരീക്ഷണാത്മകമായ ആലാപനം. ശാന്തമായി ഒഴുകുന്ന നദി പോലുള്ള പദത്തിനിടയ് ക്കു സ്വരങ്ങൾ പാടുക ഏറെ വെല്ലുവിളി നിറഞ്ഞതാണ്.

പരന്പരാഗത ശൈലിയിൽ കർണാകട സംഗീതം സ്വന്തമാക്കിയ, നെയ്യാറ്റിൻകര മോഹനചന്ദ്രന്‍റെ ശിഷ്യൻ ശ്രീവത്സൻ ജെ. മേനോൻ ഈ വെല്ലുവിളിയെ ഏറ്റവും മനോഹരമാക്കി എന്നതായിരുന്നു കച്ചേരിയുടെ സവിശേഷത.

അഠാണ രാഗത്തിലെ സ്വാതി കൃതിയായ "ശ്രീകുമാര നഗരാലയ' കുമാരനല്ലൂർ ദേവിക്കു മുന്നിലെ സംഗീതജ്ഞന്‍റെ അർച്ചനയായി. ഹിന്ദോളം രാഗത്തിലെ പദ്മനാഭ പാഹി എന്ന കീർത്തനം ശ്രീപദ്മനാഭ ഭക്തിയിൽ സാന്ദ്രമായി.

സരസ്വതി രാഗത്തിലെ "സാരസ...' എന്നു തുടങ്ങുന്ന കീർത്തനവും സവിശേഷമായി. വയലിനിൽ ഇടപ്പള്ളി അജിത്കുമാറും മൃദംഗത്തിൽ ബാലകൃഷ്ണ കമ്മത്തും ചൊരിഞ്ഞ ലയതാളവും എടുത്തു പറയേണ്ടതാണ്.

ഘടത്തിൽ കുറിച്ചിത്താനം അനന്തകൃഷ്ണനും, മുഖർശംഖിൽ താമരക്കുടി രാജശേഖരനും അകന്പടിയായി.