വെന്തുരുകി ജില്ല; നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് ആക്ഷേപം
Saturday, May 4, 2024 5:30 AM IST
കോഴിക്കോട്: ചൂടിൽ ഉരുകി നാടും നഗരവും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 38 ഡിഗ്രിയാണ് ചൂട്. കഴിഞ്ഞ ദിവസം ജില്ലയിൽ സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചിരുന്നു. ജില്ലയിൽ ഉഷ്‌ണതരംഗമുണ്ടാകുമെന്ന മുന്നറിയിപ്പും വന്നു. പുറത്ത്‌ തൊഴിലെടുക്കുന്നവരും രോഗികളും വയോജനങ്ങളും മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ സൂര്യാഘാത സാധ്യതയേറെയാണെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കുന്നത്.

പകല്‍ 11 മുതൽ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ഭരണവിഭാഗം നേരത്തെ നിർദേശം നൽകിയതാണ്‌. എന്നാല്‍ പലയിടത്തും ഇത് പാലിക്കപ്പെടുന്നില്ലെന്ന പരാതി ഉയര്‍ന്നുകഴിഞ്ഞു.സ്വകാര്യ തൊഴിലിടങ്ങളിൽ സൗകര്യം പരിഗണിച്ച്‌ ചൂട്‌ പ്രശ്‌നമാക്കാതെ ഉച്ചസമയത്തും തൊഴിലെടുക്കുന്നവരേറെയാണ്‌.

കടുത്ത വെയിലിൽ തൊലി പൊള്ളിയും തിണർത്തും ചികിത്സ തേടുന്നവരുമുണ്ട്‌. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ, മറ്റു കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ പകൽ 11ന്‌ മുമ്പായോ മൂന്നിന്‌ ശേഷമോ ആയി ജോലി ക്രമീകരിച്ചാൽ നേരിട്ട്‌ വെയിൽ ഏൽക്കുന്നത്‌ ഒഴിവാക്കാം. ധാരാളം വെള്ളം കുടിക്കാനുള്ള സൗകര്യങ്ങളും തൊഴിലിടത്തിൽ ഉണ്ടാകണം.