ആറളം ഫാമിലെ കാട്ടാന ആക്രമണം: പ്രതിഷേധങ്ങൾക്ക് ശമനമില്ല
Sunday, April 28, 2024 7:51 AM IST
ഇരിട്ടി: ആറളം ഫാമിലെ കാട്ടാനകളെ വനത്തിലേക്ക് തുരത്തി ഫാമിനേയും തൊഴിലാളികളേയും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് തൊഴിലാളികൾ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രിക്ക് അയച്ചു. കഴിഞ്ഞ ദിവസമാണ് ആറളം ഫാമിലെ ബ്ലോക്ക് രണ്ടിലുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ വൈഷ്ണവിന് ഗുരുതരമായി പരിക്കേറ്റത്.

ഇതോടെ വനം വകുപ്പിനെതിരേ തൊഴിലാളികൾ ശക്തമായി പ്രതിഷേധിച്ചു. പുനരധിവാസ മേഖലയിലെ താമസക്കാരനും തൊഴിലാളിയുമായ യുവാവിന് ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്‌.
കാട്ടാനകൾ ഫാമിനുള്ളിൽ വരുത്തുന്ന കൃഷിനാശവും ഫാമിനുള്ളിൽ കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചവരുടെ വിവരങ്ങൾ അടയ്ക്കം ഉൾപ്പെടുത്തിയാണ് ഹർജി. ഫാമിനുള്ളിൽ നിന്നും വരുമാനം ഒന്നും ശേഖരിക്കാൻ കഴിയുന്നില്ലെന്നും ഫാമിനേയും തൊഴിലാളികളേയും സംരക്ഷിക്കാൻ നടപടി സ്വീകരിക്കണം എന്നും ഹർജിയിൽ തൊഴിലാളികൾ ആവശ്യപ്പെട്ടു.

വനംവകുപ്പ് വാഹനങ്ങൾ തടഞ്ഞു

ആറളം ഫാമിലെ ബ്ലോക്ക് രണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന വൈഷ്ണവിന്‍റെ ചികിത്സ വനം വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിന്‍റേ ആർആർടിയുടെ വാഹനം തടഞ്ഞു. കീഴ്പള്ളി-പാലപ്പുഴ റൂട്ടിലാണ് വച്ചാണ് ഫാമിലെ തൊഴിലാളികൾ വാഹനങ്ങൾ തടഞ്ഞത്.

ഒരു മണിക്കൂറോളം തടഞ്ഞിട്ട വാഹനം പോലീസ് എത്തിയാണ് ഓടൻ തോട്ടിലെ വനംവകുപ്പിന്‍റെ ഓഫീസിലേക്ക് മാറ്റിയത്.

പരിക്കേറ്റ് ആശുപത്രിയിൽ എത്തിയിട്ടും വനം വകുപ്പ് അധികൃതർ ആരും ആശുപത്രിയിൽ എത്തിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. പരിക്കേറ്റ തൊഴിലാളിയോട് അവഗണന തുടർന്നാൽ ഓഫീസ് ഉപരോധിച്ചുകൊണ്ടുള്ള സമരം നടത്തുമെന്നും ഇവർ പറഞ്ഞു. തൊഴിലാളികളായ ജിജിത്ത്, സുകേഷ്, രഞ്ജിത്ത്, ഷിബി എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.

തുടർന്ന് പോലീസിന്‍റെ സാന്നിധ്യത്തിൽ തൊഴിലാളികളും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥരെത്തി ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ്‌ തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിച്ചത്.