ശബരിമല വികസന പദ്ധതി ഒരു വര്‍ഷം കൊണ്ട് നടപ്പിലാക്കുമെന്ന് തോമസ് ഐസക്
Tuesday, March 19, 2024 12:15 AM IST
റാന്നി: പാര്‍ലമെന്‍റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ശബരിമല വികസന പദ്ധതി ഒരു വര്‍ഷം കൊണ്ട് നടപ്പിലാക്കുമെന്ന് പത്തനംതിട്ട ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. ടി.എം. തോമസ് ഐസക്. വെച്ചൂച്ചിറയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീർഥാടനം നാടിന്‍റെ വികസനത്തിലെ മുഖ്യ കണ്ണിയാക്കാനും ശ്രമിക്കുമെന്നും ഐസക് പറഞ്ഞു.

ശബരിമല വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിമാനത്താവളമാണ്. ഭൂമി സംബന്ധിച്ച കേസ് എത്രയും വേഗം തീര്‍ത്ത് എരുമേലിയിലെ ശബരി വിമാനത്താവളം യാഥാർഥ്യമാക്കാന്‍ കഴിയണം. ശബരി റെയില്‍പാത യാഥാർഥ്യമാക്കണമെങ്കില്‍ പകുതിച്ചെലവ് സംസ്ഥാനം വഹിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. പക്ഷേ, വിഭവ സമാഹരണത്തിന് അനിവാര്യമായ കിഫ്ബിയെ തകര്‍ക്കാനാണ് കേന്ദ്ര ശ്രമം.

ദേശീയ പാതയ്ക്ക് എന്നതു പോലെ റെയില്‍പാതയ്ക്കും പണം സമാഹരിക്കാം. അതിന് അനുവദിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. എംസി റോഡിന് സമാന്തരമായ പുതിയ ദേശീയപാതയും ശബരിമല വികസന പദ്ധതിയില്‍ നിര്‍ണായകമാണ്. പദ്ധതി യാഥാർഥ്യമായാൽ എരുമേലി, റാന്നി അടക്കമുള്ള പട്ടണങ്ങളുടെ സമഗ്ര വികസനത്തിന് ഇവ വഴിവയ്ക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

തീർഥാടനവുമായി ബദ്ധപ്പെട്ടുള്ള ടൂറിസം വികസനത്തിന് സമഗ്ര പദ്ധതി ആവിഷ്‌കരിക്കും. ജില്ലയിലെ മറ്റ് പ്രധാന അമ്പലങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍, അനുഷ്ഠാന കലകള്‍ ഇവയോടെല്ലാം ബന്ധപ്പെടുത്തിയായിരിക്കും പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

റാന്നി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന മുഖാമുഖം പരിപാടികളിൽ സ്ഥാനാർഥി പങ്കെടുത്തു. പ്രമോദ് നാരായൺ എംഎല്‍എ, പി.ആര്‍. പ്രസാദ്, പി.എസ്. മോഹനൻ. എസ്. ഹരിദാസ്, കോമളം അനിരുദ്ധന്‍, ടി.എന്‍. ശിവന്‍കുട്ടി, സിറിയക് തോമസ്, സജി കൊട്ടാരത്തില്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.