നേപ്പാളില്‍ ജനിച്ചെങ്കിലും രാജന് ഇന്ത്യയില്‍ വോട്ട് ചെയ്യാം
Wednesday, April 24, 2024 4:18 AM IST
കോന്നി: നേപ്പാളില്‍ ജനിച്ചെങ്കിലും 42 വര്‍ഷമായി വോട്ടവകാശം വിനിയോഗിക്കുന്ന ഇന്ത്യന്‍ പൗരനാണ് രാജന്‍ (65). ഇത്തവണയും കോന്നി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ കൊന്നപ്പാറ പാരിഷ്ഹാളിലെ ബൂത്തില്‍ വോട്ട് ചെയ്യും.

ചെങ്ങറ ചെമ്മാനി കിഴക്കേച്ചെരുവില്‍ രാജന്‍ എന്ന മേല്‍വിലാസക്കാരന്‍റെ പത്തുവയസുവരെയുള്ള ജീവിതം നേപ്പാളിലായിരുന്നു. 1967ല്‍, ഇന്ത്യ - നേപ്പാള്‍ അതിര്‍ത്തിയിലെ ഉത്തര്‍പ്രദേശിലുള്ള ഗ്രാമത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്ന കാഞ്ചനയെന്ന ബാലന്‍ ഒരുദിവസം എങ്ങനെയോ ഒറ്റപ്പെട്ടു.

ചോളപ്പാടത്തില്‍ പണിയെടുക്കുകയായിരുന്ന മാതാപിതാക്കളെ കാണാതെ റോഡരികില്‍ നിന്ന് കരഞ്ഞ കാഞ്ചനയ്ക്ക് പത്തനംതിട്ട പുത്തന്‍പീടിക സ്വദേശിയായ സൈനികന്‍ തുണയായി. നാട്ടില്‍ അവധിക്ക് വരാന്‍ തയാറെടുത്തിരുന്ന സൈനികന്‍ കാഞ്ചനനെയെയും ഒപ്പംകൂട്ടി.

പുത്തന്‍പീടികയില്‍ സൈനികന്‍റെ വീട്ടില്‍ വളര്‍ന്ന കാഞ്ചന ക്രമേണ നാട്ടുകാരുടെയും വീട്ടുകാരുടെയും രാജനായി. മുതിര്‍ന്നപ്പോള്‍ പത്തനംതിട്ട നഗരത്തില്‍ എത്തി. ചെരുപ്പുകുത്തിയായും നഗരസഭയുടെ നായപിടിത്തക്കാരനായും ലോഡിംഗ് തൊഴിലാളിയായും വര്‍ഷങ്ങള്‍ ജോലി ചെയ്തു.

1979 ല്‍ കണ്ണകര സ്വദേശി തങ്കമണിയെ വിവാഹം ചെയ്തു. 1980 മുതല്‍ ചെങ്ങറ ചെമ്മാനി മിച്ചഭൂമിയില്‍ ഭാര്യയോടും മൂന്ന് മക്കളോടും ഒപ്പം താമസമായി. ഇപ്പോള്‍ കോന്നി ടൗണില്‍ ലോട്ടറി കച്ചവടം നടത്തുകയാണ്.

സ്ഥാനാര്‍ഥികളെയും തെരഞ്ഞെടുപ്പുകളെക്കുറിച്ചുമെല്ലാം രാജന് നല്ല ധാരണയാണ്. നേപ്പാളിലേക്ക് ഇനിയൊരു മടക്കം ആഗ്രഹിക്കാത്ത രാജന് ജന്മനാടിനെക്കുറിച്ച് ഒന്നുമറിയില്ല. അച്ഛനും അമ്മയും ഒരു സഹോദരനും സഹോദരിയും ഉള്ളതായി ഓര്‍മയുണ്ട്.