നാട്ടുകാരുടെ കുടിവെള്ള പ്രശ്നത്തിനു പരിഹാരമില്ല
Sunday, April 28, 2024 6:08 AM IST
തുറവൂർ: നാടെങ്ങും വോട്ടിന്‍റെയും തെരഞ്ഞെടുപ്പിന്‍റെയും ലഹരിയിൽ മതിമറക്കുകയായിരുന്നു. ഇപ്പോൾ അതിന്‍റെയെല്ലാം ആരവവും ആവേശവും കെട്ടടങ്ങിയിട്ടുണ്ട്. പക്ഷേ, കുടിവെള്ളക്ഷാമത്തിൽ പൊറുതിമുട്ടുകയാണ് ഇവിടെ കുറെ നാട്ടുകാർ. ചേർത്തല താലൂക്കിന്‍റെ പലഭാഗത്തും കുടിവെള്ള പ്രശ്നമുണ്ട്. റോഡ് മെയ്ന്‍റനൻസ് പണി തീർക്കുമ്പോൾ പിന്നാലെ പൈപ്പ് പൊട്ടുന്നു. അതാണ് അവസ്ഥ. കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുമ്പോൾ പലേടത്തും കുടിവെള്ളപൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു.

ചേർത്തല താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിലാണ് കുടിവെള്ളപൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. തീരദേശത്ത് ചെല്ലാനം അന്ധകാരനഴി റോഡിന്‍റെ പല ഭാഗങ്ങളിലും ഉൾപ്രദേശങ്ങളിലും നിരവധി സ്ഥലങ്ങളിൽ പൈപ്പ്പൊട്ടിയിട്ടുണ്ട്. തുറവൂർ പഞ്ചായത്ത് 17-ാം വാർഡിൽ ഇല്ലിക്കൽ കവലയ്ക്കു സമീപം മാസങ്ങളായി ജപ്പാൻ കുടിവെള്ള വിതരണപൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്.

അരൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഗുരുമന്ദിരത്തിനടുത്താണ് കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയത്. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കെഎസ്ഇ ബി വക പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിന് കുഴിയെടുത്തപ്പോഴാണ് പൈപ്പ് പൊട്ടിയത്. എല്ലാ ദിവസവും രാവിലെയാണ് ശുദ്ധജലം പമ്പ് ചെയ്യുന്നത്. രണ്ടു ദിവസം കഴിഞ്ഞിട്ടും പൊട്ടിയ പൈപ്പ് നന്നാക്കാൻ കഴിഞ്ഞിട്ടില്ല. പൊട്ടിയ ഭാഗത്തിന്‍റെ നൂറ് മീറ്റർ പ്രദേശത്ത് വെള്ളം ഒഴുകിക്കിടക്കുകയാണ്. ദേശീയപാതയുടെ ഓരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനട യാത്രികർ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇത്തരത്തിൽ പട്ടണക്കാട് , വയലാർ , തുറവൂർ, കുത്തിയതോട് , കോടംതുരുത്ത്, എഴുപുന്ന, അരൂർ പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ പൈപ്പ് പൊട്ടി വൻതോതിൽ കുടിവെള്ളം പാഴാകുന്നത്.

അടിയന്തരമായി ചേർത്തല താലൂക്കിലെ എല്ലാ മേഖലയിലും ജപ്പാൻ കുടിവെള്ള വിതരണ പൈപ്പ് ലൈൻ പരിശോധിച്ച് പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.