സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ നാലുപേർക്ക് പരിക്ക്
Sunday, April 28, 2024 6:10 AM IST
മാന്നാർ: പാവുക്കരയിൽ സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസെടുത്തു. സിപിഎം എൽസി അംഗവും കെഎസ്കെടിയു ജില്ലാകമ്മിറ്റിയംഗവുമായ പാവുക്കര മീനത്തേരിൽ പി.ജി. മനോജ്, കോൺഗ്രസ് പ്രവർത്തകരായ പ്രകാശ് എം.പി., വിദ്യാധരൻ, രാമാ വിദ്യാധരൻ എന്നിവർക്കാണ് പരിക്കേറ്റത്. പി.ജി മനോജിനെ മാവേലിക്കര ജില്ലാ ആശുപത്രിയിലും കോൺഗ്രസ് പ്രവർത്തകരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മാന്നാർ പാവുക്കരയിലെ നാലാം നമ്പർ ബൂത്തായ മണലിൽ സ്‌കൂളിന് സമീപം തിരഞ്ഞെടുപ്പ് ദിനത്തിൽ പോളിംഗ് അവസാനിച്ചശേഷമായിരുന്നു സംഭവം. തിരഞ്ഞെടുപ്പിന് തലേദിവസം ബൂത്ത് ഓഫീസ് കെട്ടുന്നതുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരും കോൺഗ്രസുമായി ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ദിവസവും അതിന്റെ തുടർച്ചയായി വാഗ്വാദങ്ങൾ നടന്നിരുന്നു.

മാന്നാറിന്‍റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ സിപിഎം കൂടുതൽ ശക്തിപ്രാപിക്കുന്നതും തിരഞ്ഞടുപ്പിൽ എൽഡിഎഫിന് ശക്തമായ മേൽകൈ നേടാൻ കഴിയുന്നതും കോൺഗ്രസുകാരെ പരിഭ്രാന്തരാക്കിയിട്ടുണ്ടെന്നും അതിന്‍റെ ഭാഗമായി കോൺഗ്രസുകാർ ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറിപറഞ്ഞു.

തെരഞ്ഞെടുപ്പിൽ ധാരാളം കോൺഗ്രസ് പ്രവർത്തകർ സജീവമായി പ്രവർത്തിച്ചതിൽ ഹാലിളകിയ സിപിഎമ്മിലെ ചില പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഹരി കുട്ടംപേരൂർ, ബ്ലോക്ക് സെക്രട്ടറി അനിൽ മാന്തറ, കെഎസ് യു സംസ്ഥാന കമ്മിറ്റിയംഗം അൻസിൽ അസീസ് എന്നിവർ പറഞ്ഞു. മനോജിനെ മർദിക്കുന്നതു കണ്ട് തടയാനെത്തിയ ഭാര്യ ലേഖന കുമാരിക്കും മർദനമേറ്റിട്ടുണ്ട്.