പാര്‍ട്ടി വേദിയില്‍ അഭിപ്രായം പറയും: ഐസക്
Sunday, April 28, 2024 6:10 AM IST
തിരുവല്ല: വോട്ടെടുപ്പിന്‍റെ തലേന്ന് ഉയര്‍ന്നുവന്ന ജയരാജന്‍ വിവാദം പത്തനംതിട്ടയിലെ എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളെയും വെട്ടിലാക്കി. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്‌ദേക്കറെ കണ്ടുവെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍റെ തുറന്നുപറച്ചിലാണ് വോട്ടെടുപ്പ് ദിവസം പോലും ചര്‍ച്ചയിലായത്. വോട്ടെടുപ്പുദിനം രാവിലെ സര്‍വ സന്നാഹങ്ങളും സജ്ജമായിരുന്നെങ്കിലും പത്തോടെ ബൂത്തുകളില്‍ ഉള്ളവര്‍ അടക്കം ഇടതുപ്രവര്‍ത്തകര്‍ നിരാശരായി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണംകൂടി വന്നതോടെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടും വ്യക്തമാക്കപ്പെട്ടു.

മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളും ഇടത് എംഎല്‍എമാരുടേതായിട്ടും വേണ്ട രീതിയില്‍ പോളിംഗ് നടന്നിട്ടില്ലെന്ന വിലയിരുത്തലും സിപിഎമ്മിനുണ്ട്. ജാവദേക്കര്‍ - ജയരാജന്‍ കൂടിക്കാഴ്ച സിപിഎം ചര്‍ച്ച ചെയ്യുമെന്ന് തോമസ് ഐസക് പ്രതികരിച്ചു.