വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റുകളും സ്ട്രോംഗ് റൂമില്‍ ഭദ്രം
Sunday, April 28, 2024 5:48 AM IST
കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലെയും വോട്ട് രേഖപ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റുകളും നാട്ടകത്തെ കോട്ടയം ഗവ.കോളജിലെ സ്ട്രോംഗ് റൂമുകളില്‍ കനത്തസുരക്ഷയില്‍ സൂക്ഷിക്കുന്നു. ഇനി വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിനേ ഇവ പുറത്തെടുക്കൂ.

വെള്ളിയാഴ്ച പോളിംഗ് അവസാനിച്ചശേഷം ഏഴു നിയമസഭ മണ്ഡലങ്ങളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങളില്‍ സ്വീകരിച്ച യന്ത്രങ്ങള്‍ രാത്രിതന്നെ നാട്ടകം ഗവ. കോളജിലെ സ്ട്രോംഗ് റൂമിലേക്ക് മാറ്റിയിരുന്നു. വരണാധികാരിയായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയുടെയും ഉപവരണാധികാരികളുടെയും നേതൃത്വത്തില്‍ ഇന്നലെ രാവിലെ എട്ടിനാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. യന്ത്രങ്ങള്‍ സ്ട്രോംഗ് റൂമിലാക്കി പൂട്ടി മുദ്രവച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകന്‍ മന്‍വേഷ് സിംഗ് സിദ്ദുവും രാഷ്‌ട്രീയകക്ഷി പ്രതിനിധികളും സന്നിഹിതരായിരുന്നു. കനത്തസുരക്ഷയിലാണ് ഇവിടെ വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റുകളും സൂക്ഷിച്ചിട്ടുള്ളത്. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്, സായുധ പോലീസ്, പോലീസ് എന്നിവരുടെ സുരക്ഷയിലാണ് സ്ട്രോംഗ് റൂം. 

കോളജിന്‍റെ എല്ലാഭാഗങ്ങളിലും സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതു നിരീക്ഷിക്കുന്നതിനായി കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നു. ഔദ്യോഗിക അനുമതിയുള്ളവരെയല്ലാതെ ആരെയും ഇവിടേക്ക് പ്രവേശിപ്പിക്കില്ല. വോട്ടെടുപ്പിന്‍റെ സ്‌കൂട്ടണി യോഗവും ഗവ. കോളജിലെ ഹാളില്‍ നടന്നു.