യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം: കൊല്ലം സ്വദേശികൾ അറസ്റ്റിൽ
Tuesday, March 19, 2024 6:46 AM IST
ആലുവ: റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് മൂന്നു യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടു പേരെ തൃശൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി.

കൂടുതൽ അന്വേഷണത്തിനായി ആലുവ പോലീസ് ഇന്നലെ രാത്രി തിരുവനന്തപുരത്തിന് പുറപ്പെട്ടു. കൊല്ലം, പത്തനംതിട്ട ജില്ലകളിലും അന്വേഷണം വ്യാപിച്ചിട്ടുണ്ട്. സംഭവ ദിവസം തന്നെ തിരുവനന്തപുരം കണിയാപുരത്ത് പുത്തൻകടവിന് സമീപം കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പോലീസ് പിന്തുടരുന്നതു മനസിലാക്കി കാർ ഉപേക്ഷിച്ചതാകാമെന്ന് പോലീസ് പറഞ്ഞു. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം കാർ ഇന്നലെ ആലുവ ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

പത്തനംതിട്ട എആർ ക്യാമ്പിലെ എഎസ്ഐ സുരേഷ് ബാബുവാണ് തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ചുവന്ന കാർ വാടകയ്ക്കെടുത്ത് റിയാസിന് കൈമാറിയത്. റിയാസ് അൻവറിന് കാർ നൽകിയെന്നാണ് മൊഴി. അൻവറാണ് തട്ടിക്കൊണ്ടു പോകലിന് നേതൃത്വം നൽകിയത്. നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളിലെ തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിനു കാരണമായി പറയുന്നത്. ദൃക്സാക്ഷി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഒരാളെ തട്ടിക്കൊണ്ടു പോയതിനാണ് ആദ്യം പോലീസ് എഫ്ഐആർ ഇട്ട് കേസെടുത്തിരുന്നതെന്നും എസ്പി പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. തട്ടിക്കൊണ്ടു പോകുന്നതിനിടെ പ്രതികൾ ഗൂഗിൾ പേ വഴി സാമ്പത്തിക ഇടപാടുകൾ നടത്തിയതായി വിവരമുണ്ട്.

തട്ടിക്കൊണ്ടു പോയതായി ബന്ധുക്കളടക്കമുള്ളവരുടെ പരാതി പോലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. അതിനാൽ സ്വമേധയ പോലീസ് കേസെടുത്തിരിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. കൂടുതൽ വിവരങ്ങൾ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്താലെ ലഭിക്കുകയുള്ളൂവെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.