പൊടി പൊടിച്ച് പൊങ്ങു കച്ചവടം
Friday, April 26, 2024 4:24 AM IST
വൈപ്പിൻ: ചൂടകറ്റാൻ പനം നൊങ്കിനു പിന്നാലെ തമിഴ്നാട്ടിൽ നിന്ന് തേങ്ങാ പൊങ്ങ് തെരുവുകളിൽ സ്ഥാനം പിടിക്കുന്നു. തേങ്ങാ മുളച്ചശേഷം പൊതിച്ച് തൊണ്ടുമാറ്റിയാണ് പൊങ്ങ് വില്പനക്കെത്തിക്കുന്നത്. തെങ്ങിൻ തൈവളരുന്നതിനൊപ്പം തേങ്ങയ്ക്കുള്ളിൽ പൊങ്ങ് നിറയും.

പൊങ്ങ് വില്പനയിൽ വലിയ തട്ടിപ്പ് കേരളത്തിൽ മുഴുവൻ നടക്കുകയാണ്. ഒരു തേങ്ങയെടുത്ത് വെള്ളം ഒഴിച്ച് വീട്ടിനുള്ളിൽ വച്ചാൽ മുളച്ചു വരും. പറന്പിൽ കുഴിച്ചിട്ട് വെള്ളം ഒഴിച്ചാലും മുളച്ചുവരും. തമിഴ്നാട്ടിൽ തെങ്ങിൻ തോട്ടങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന തേങ്ങ മുളയ്ക്കുന്നതിനെയാണ് കേരളത്തിൽ 40 മുതൽ 60 രൂപവരെ വിലയ്ക്ക് വിൽക്കുന്നത്.

പറന്പിൽ 10 രൂപ വിലയയ്ക്ക് വിൽക്കുന്ന തേങ്ങ കൂട്ടിയിട്ട് മുളയ്ക്കുന്പോൾ കേരളത്തിൽ 45 രൂപയ്ക്കു വരെ വിൽക്കുന്നു.