ആല്‍ബെര്‍ട്ട (കാനഡ): ജി7 ഉച്ചകോടിക്കിടെ തരംഗമായത് പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇതിഹാസ താരത്തിന്‍റെ പോര്‍ച്ചുഗല്‍ ജഴ്‌സി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനു യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് അന്‍റോണിയോ കോസ്റ്റ സമ്മാനിച്ചു.

റൊണാള്‍ഡോ ഒപ്പിച്ച പോര്‍ച്ചുഗലിന്‍റെ ഏഴാം നമ്പര്‍ ജഴ്‌സിയാണ് കോസ്റ്റ, ട്രംപിനു സമ്മാനിച്ചത്. പോര്‍ച്ചുഗലുകാരനായ അന്‍റോണിയോ കോസ്റ്റ 2024 ഡിസംബര്‍ മുതല്‍ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റാണ്. പോര്‍ച്ചുഗലിന്‍റെ 118-ാമത് പ്രധാനമന്ത്രിയുമായിരുന്നു അന്‍റോണിയോ കോസ്റ്റ.

“പ്രസിഡന്‍റ് ഡോണള്‍ഡ് ജെ. ട്രംപിന്, സമാധാനത്തിനായി കളിക്കുന്നു” എന്ന ജഴ്‌സിയിലെ കുറിപ്പും കോസ്റ്റ വായിച്ചുകേള്‍പ്പിച്ചു. എനിക്ക് ഇഷ്ടപ്പെട്ടു, സമാധാനത്തിനായി കളിക്കുന്നു എന്ന് ജഴ്‌സി വാങ്ങിക്കൊണ്ട് ട്രംപും മറുപടി നല്‍കി.


ലോകത്തിലെ മികച്ച ഫുട്‌ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്‌കാരം അഞ്ച് തവണ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ക്ലബ്, രാജ്യാന്തര വേദിയിലെ എക്കാലത്തെയും ടോപ് സ്‌കോറര്‍.

നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്‌സിക്കുവേണ്ടിയാണ് 40കാരനായ സിആര്‍7 പന്തു തട്ടുന്നത്. ഔദ്യോഗിക ക്ലബ് മത്സരങ്ങളില്‍ 800ഉം രാജ്യാന്തര തലത്തില്‍ 138ഉം ഉള്‍പ്പെടെ കരിയറില്‍ 938 ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ സ്വന്തമാക്കിക്കഴിഞ്ഞു.