മയാമി (യുഎസ്എ): ഫിഫ 2025 ക്ലബ് ലോകകപ്പ് ഗ്രൂപ്പ് സിയില്‍ നടന്ന പോരാട്ടത്തില്‍ അര്‍ജന്‍റൈന്‍ ക്ലബ് ബൊക്ക ജൂണിയേഴ്‌സും പോര്‍ച്ചുഗലില്‍നിന്നുള്ള ബെന്‍ഫികയും രണ്ടു ഗോള്‍ വീതമടിച്ചു പോയിന്‍റ് പങ്കുവച്ചു.

മത്സരത്തിനു മുമ്പുതന്നെ അര്‍ജന്‍റൈന്‍ ആരാധകരുടെ ആവേശത്താല്‍ മയാമി മുങ്ങി. മയാമി ബീച്ച് ബൊക്ക ആരാധകരാല്‍ നിറഞ്ഞു. മത്സരത്തില്‍ മൂന്നു ചുവപ്പ് കാര്‍ഡും പിറന്നു. ബെന്‍ഫികയുടെ ആന്‍ഡ്രിയ ബെലോട്ടിയും (72’) ബൊക്കയുടെ ആന്‍ഡര്‍ ഹെരേര (45’), നിക്കോളാസ് ഫിഗല്‍ (72’) എന്നിവരും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

മിഗുവല്‍ മെറെന്‍റിയല്‍ (21’), റോഡ്രിഗൊ ബറ്റാഗ്ലിയ (27’) എന്നിവരുടെ ഗോളുകളില്‍ 2-0നു ലീഡ് നേടിയശേഷമായിരുന്നു ബൊക്ക സമനില വഴങ്ങിയത്. അര്‍ജന്‍റൈന്‍ താരങ്ങളായ എയ്ഞ്ചല്‍ ഡി മരിയ (45+3’), നിക്കോളാസ് ഒട്ടമെന്‍ഡി (84’) എന്നിവരായിരുന്നു ബെന്‍ഫികയ്ക്കുവേണ്ടി ഗോള്‍ നേടിയതെന്നതും ശ്രദ്ധേയം.

യൂറോപ്യന്‍ ക്ലബ്ബിനെതിരേ ഫിഫ ക്ലബ് ലോകകപ്പില്‍ രണ്ടോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന ആദ്യ ലാറ്റിനമേരിക്കന്‍ ടീമാണ് ബൊക്ക ജൂണിയേഴ്‌സ്. 2007ല്‍ എസി മിലാനെതിരേയും ബൊക്ക ഇരട്ട ഗോള്‍ നേടിയിരുന്നു.


ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ബയേണ്‍ മ്യൂണിക് 10-0ന് ഓക്‌ലന്‍ഡ് സിറ്റിയെ കീഴടക്കിയിരുന്നു. 21നു ബയേണ്‍ മ്യൂണിക്കാണ് ബൊക്ക ജൂണിയേഴ്‌സിന്‍റെ അടുത്ത എതിരാളി.

രണ്ടടിവച്ച് ഫ്‌ളമെംഗോ

ഗ്രൂപ്പ് ഡിയില്‍ ബ്രസീല്‍ ക്ലബ് ഫ്‌ളെമെംഗോ 2-0നു ടുണീഷ്യന്‍ ടീമായ ഇഎസ് ടുണിസിനെ തോല്‍പ്പിച്ചു. ക്ലബ് ലോകകപ്പിലേക്കുള്ള വരവ് ജയത്തോടെ തുടങ്ങാന്‍ ഫ്‌ളെമെംഗോയ്ക്കു സാധിച്ചു. ജോര്‍ജിയന്‍ ഡി അരാസ്‌കേറ്റ (17’), ലൂയിസ് അരൗജൊ (70’) എന്നിവരായിരുന്നു ഫ്‌ളെമെംഗോയ്ക്കു വേണ്ടി ഗോള്‍ നേടിയത്.

ഡെലാപ് അരങ്ങേറ്റം

ഈ മാസം ആദ്യം ഇംഗ്ലീഷ് ക്ലബ് ഇപ്‌സ്വിച്ച് ടൗണില്‍നിന്ന് ചെല്‍സിയിലേക്കെത്തിയ ലിയാം ഡെലാപ്പിന്‍റെ അരങ്ങേറ്റ മത്സരമായിരുന്നു ലോസ് ആഞ്ചലസ് എഫ്‌സിക്ക് എതിരായത്. 79-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് നേടിയ ഗോളിന് അസിസ്റ്റ് ചെയ്തതും ഡെലാപ് ആയിരുന്നു.

34-ാം മിനിറ്റില്‍ പെഡ്രോ നെറ്റോയിലൂടെയായിരുന്നു ചെല്‍സി ലീഡ് നേടിയത്. വെള്ളിയാഴ്ച ചെല്‍സിയും ഫ്‌ളമെംഗോയും ഏറ്റുമുട്ടും. ഗ്രൂപ്പ് ജേതാവിനെ നിര്‍ണയിക്കുന്ന പോരാട്ടമായിരിക്കും ഇത്.