തിരുവനന്തപുരം: ആസൂത്രിത ആക്രമണങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും കണ്ണൂരിൽ സിപിഎം കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎൽഎ.

കോണ്‍ഗ്രസ് സ്ഥാപനങ്ങളിലേക്കും നേതാക്കളുടെ വീടുകളിലേക്കും സിപിഎം ഗുണ്ടകൾ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. ഇതെല്ലാം സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെയും ജില്ലാ സെക്രട്ടറിയുടെയും അറിവോടെയും ആശിർവാദത്തോടെയുമാണ്.

പോലീസ് ഇതിനെല്ലാം ഒത്താശ ചെയ്യുകയാണ്. സിപിഎമ്മിന്‍റെ ഉദ്ദേശ്യം ജനങ്ങളിൽ ഭീതി പടർത്തി നാടിന്‍റെ സമാധാനാന്തരീക്ഷം തകർക്കുകയാണ്. അതിലൂടെ ഭരണ വിരുദ്ധത ചർച്ച ചെയ്യപ്പെടരുതെന്ന ലക്ഷ്യമാണ്. കോണ്‍ഗ്രസ് നേതാക്കളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്.


സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥ് ഗാന്ധി സ്തൂപം സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതിലൂടെ രാഷ്ട്രപിതാവിനെയാണ് അപമാനിച്ചത്. സിപിഎം തകർക്കുന്ന ഓരോ ഗാന്ധി സ്തൂപവും കോണ്‍ഗ്രസ് പുനർനിർമിക്കുക തന്നെ ചെയ്യും. സിപിഎമ്മിന്‍റെ അക്രമത്തിൽ നിന്ന് കോണ്‍ഗ്രസ് പ്രവർത്തകർക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.