ചാത്തന്നൂർ: വിദേശ പൗരന്മാരെ പാർപ്പിക്കുന്ന കൊട്ടിയത്തെ ട്രാൻസിസ്റ്റ് ഹോമിൽ നിന്നും റഷ്യൻ സ്വദേശിയായ യുവാവ് ചാടിപ്പോയി. മണിക്കൂറുകൾക്കകം തന്നെ ട്രാൻസിസ്റ്റ് ഹോമിലെ സുരക്ഷാ ചുമതലയുള്ള പോലീസുകാർ ഇയാളെ പറക്കുളത്തനിന്നും ബലപ്രയോഗത്തിലൂടെ പിടികൂടി കൊട്ടിയം പോലീസിന് കൈമാറി.

ഇന്ത്യയിലെത്തി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരും അനധികൃതമായി ഇന്ത്യയിലെത്തിയവരുമായ വിദേശ പൗരന്മാരെ താമസിപ്പിക്കുവാനുള്ളതാണ് ട്രാൻസിസ്റ്റ് ഹോം. കൊട്ടിയത്തെ ട്രാൻസിസ്റ്റ് ഹോം പുരുഷന്മാർക്കുള്ളതാണ്. ഇവിടെ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ള 35 പൗരന്മാരാണ് ഉണ്ടായിരുന്നത്. റഷ്യൻ സ്വദേശിയായ ഇല്യാക്കിമോവ് (27) ആണ് ചാടിപ്പോയത്.


പാസ്പോർട്ടോ വീസയോ മറ്റ് യാത്രാരേഖകളോ ഇല്ലാതെ ഇന്ത്യയിൽ കറങ്ങിനടന്ന ഇയാൾ എട്ട് മാസം മുമ്പ് എറണാകുളത്തു വച്ചാണ് പോലീസ് പിടിയിലാകുന്നത്. കൊട്ടിയത്തെ ട്രാൻസിസ്റ്റ് ഹോമിലായിരുന്ന ഇല്യാക്കിമോവ് ശനിയാഴ്ച പകൽ 11.45 ഓടെയാണ് രക്ഷപ്പട്ടത്. ട്രാൻസിസ്റ്റ് ഹോമിന്‍റെ പിൻഭാഗത്തുള്ള ടോയ്‌ലറ്റ് മുറിയുടെ മുകളിൽ കയറി പുറത്തേക്ക് ചാടുകയായിരുന്നു. പോലീസിന് കൈമാറിയ ഇല്യാക്കിമോവിനെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കി.