കൊച്ചി: ഐടി വികസനത്തിനായി കേരളത്തിൽ 1500 കോടി രൂപയുടെ നിക്ഷേപം നടത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ തീരുമാനം പ്രശംസനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കൊച്ചിയിൽ ആഗോള ടെക് കമ്പനികളുടെ പ്രവർത്തനം വിപുലമാക്കാൻ ഇതു സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ചയമായ ലുലു ഐടി ട്വിൻ ടവർ കൊച്ചി കാക്കനാട് സ്മാർട്ട് സിറ്റിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഐടി പ്രൊഫഷണലുകൾക്ക് മികച്ച അവസരമാണ് ലുലു തുറന്നിരിക്കുന്നത്. കൊച്ചി കളമേശരിയിൽ 500 കോടി രൂപ മുതൽമുടക്കിൽ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം അടക്കം കൂടുതൽ നിക്ഷേപങ്ങൾ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. കേരളത്തിന്‍റെ വികസനത്തിന് യൂസഫലി നൽകുന്ന പങ്ക് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാസമ്പന്നരായ യുവജനങ്ങളുടെ റിവേഴ്സ് മൈഗ്രേഷന് വേഗം പകരുന്നതാണ് ലുലു ഐടി ട്വിൻ ടവറുകളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചടങ്ങിൽ പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സ്വപ്നപദ്ധതിയാണ് ഐടി ട്വിൻ ടവറുകൾ.

മന്ത്രിമാരായ പി. രാജീവ്, ജി.ആർ. അനിൽ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ, തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള, കൗൺസിലർ അബ്‌ദു ഷാന, ലുലു ഐടി പാർക്സ് ഡയറക്ടർ ആൻഡ് സിഇഒ അഭിലാഷ് വലിയവളപ്പിൽ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർമാരായ മുഹമ്മദ് അൽത്താഫ്, എം.എ.സലിം എന്നിവർ പ്രസംഗിച്ചു.

12.74 ഏക്കറിൽ 30 നിലകൾ വീതമുള്ള ലുലു ട്വിൻ ടവറുകളുടെ ഉയരം 152 മീറ്ററാണ്.

35 ലക്ഷം ചതുരശ്ര അടിയിലാണു ടവറുകൾ നിർമിച്ചിരിക്കുന്നത്. ഇതിൽ 25 ലക്ഷം ചതുരശ്ര അടി ഐടി കമ്പനികൾക്കായുള്ള ഓഫീസ് സ്പേസാണ്. ദക്ഷിണേന്ത്യയിലെ ശ്രദ്ധേയമായ ഐക്കോണിക് ഐടി ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടാണ് ലുലു ഐടി ട്വിൻ ടവറുകൾ.

30,000 പേർക്കു തൊഴിൽ: എം.എ. യൂസഫലി

ലുലു ഐടി ട്വിൻ ടവറിലൂടെ 30,000 പേർക്കാണു തൊഴിൽ ലഭിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. സംസ്ഥാനത്തിന്‍റെ വികസന മുന്നേറ്റത്തിനായാണ് ഇത്ര വലിയ നിക്ഷേപം കൊച്ചിയിൽത്തന്നെ നടത്തിയത്. മികച്ച പ്രതിഭയുള്ള ഉദ്യോഗാർഥികൾക്കു നാട്ടിൽത്തന്നെ നല്ല ജോലി എന്ന അവരുടെ ആഗ്രഹം യാഥാർഥ്യമാക്കുകയാണു ലക്ഷ്യമെന്നും യൂസഫലി വ്യക്തമാക്കി.

പുതിയ ഐടി സമുച്ചയം ഇൻഫോപാർക്കിൽ

ഇൻഫോപാർക്കിലെ ഫേസ് രണ്ടിൽ ലുലു ഗ്രൂപ്പ് 500 കോടി മുതൽമുടക്കിൽ പുതിയ ഐടി സമുച്ചയം നിർമിക്കും. ഇതോടെ 7000 പ്രഫഷണലുകൾക്ക് പുതിയ തൊഴിലവസരം ലഭിക്കുമെന്നാണു പ്രതീക്ഷ. 3.5 ഏക്കറിൽ 9.5 ലക്ഷം ചതുരശ്രയടിയിലാണ് പുതിയ ഐടി സമുച്ചയമെന്ന് എം.എ. യൂസഫലി അറിയിച്ചു.