കോട്ടയം: യുഡിഎഫുമായി ചര്‍ച്ച നടക്കുന്നുവെന്ന വാർത്തയിൽ വസ്തുതയില്ലെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി. ഒരു നേതാക്കളും കേരള കോണ്‍ഗ്രസ് എമ്മുമായി ആശയവിനിമയം നടത്തിയിട്ടില്ല.

മുന്നണി മാറേണ്ട ഒരു സാഹചര്യവും നിലവിലില്ല. യുഡിഎഫിന്‍റെ ആത്മവിശ്വാസമില്ലായ്മയില്‍നിന്നാണു മുന്നണി വിപുലീകരണ പ്രസ്താവനകള്‍. യുഡിഎഫിന് ആഴത്തില്‍ വേരുകളുള്ള നിലമ്പൂര്‍ മണ്ഡലത്തിലെ ജനവിധി എല്‍ഡിഎഫിന്‍റെ തുടര്‍ഭരണ സാധ്യതയെ ബാധിക്കില്ല.

അടിയന്തര പരിഹാരം കാണേണ്ടതും തുടര്‍ഭരണത്തില്‍ ദീര്‍ഘകാല പദ്ധതികള്‍ വേണ്ടതുമായ കര്‍ഷകപ്രശ്നങ്ങളും മലയോരജനതയുടെ ആവശ്യങ്ങളും സമഗ്രമായി പഠിക്കുന്നതിനായി കേരള കോണ്‍ഗ്രസ്-എം വിദഗ്ധ സമിതിയെ നിയോഗിക്കും. ഇത്തരത്തില്‍ തയാറാക്കുന്ന മാനിഫെസ്റ്റോ എല്‍ഡിഎഫിനു സമര്‍പ്പിക്കും.

ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണം. റബറിന്‍റെ താങ്ങുവില കിലോയ്ക്ക് 250 രൂപയായി വര്‍ധിപ്പിക്കാനുള്ള നടപടിയുണ്ടാകണം.


ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ക്കുള്ള അര്‍ഹതയുണ്ട്. ഇതു സംബന്ധിച്ച് അതത് ജില്ലകളിലെ എല്‍ഡിഎഫ് നേതൃത്വവുമായി ചര്‍ച്ചചെയ്യുന്നതിനു പാര്‍ട്ടി ജില്ലാ പ്രസിഡന്‍റുമാരെ ചുമതലപ്പെടുത്തി.

പഞ്ചായത്ത് തലത്തില്‍ പാര്‍ട്ടി സംസ്ഥാന ജില്ലാ ഭാരവാഹികള്‍ക്ക് പ്രത്യേക ചുമതലകള്‍ നല്‍കും. പാര്‍ട്ടി പ്രവര്‍ത്തകഫണ്ട് ശേഖരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി.

ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, വൈസ് ചെയര്‍ന്മാമാരായ ഡോ. എന്‍. ജയരാജ്, തോമസ് ചഴികാടന്‍, ജനറല്‍ സെക്രട്ടറി ഡോ. സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോണി നെല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.