കാസര്‍ഗോഡ്: ഉറങ്ങുകയിരുന്ന അമ്മയെ മകന്‍ പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്നു. ബന്ധുവായ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി.

കേരള-കര്‍ണാടക അതിര്‍ത്തിയിലെ മഞ്ചേശ്വരം വോര്‍ക്കാടി നല്ലങ്കിയിലെ പരേതനായ ലൂയിസ് മൊന്തേരോയുടെ ഭാര്യ ഹില്‍ഡ മൊന്തേരോ (59) ആണു കൊല്ലപ്പെട്ടത്.

ഹില്‍ഡയുടെ അനുജന്‍ വിക്ടറിന്‍റെ ഭാര്യയും അയല്‍വാസിയുമായ ലോലിതയ്ക്ക് (30) ഗുരുതരമായി പൊള്ളലേറ്റു. കൃത്യം നടത്തിയശേഷം കടന്നുകളഞ്ഞ പ്രതി മെല്‍വിന്‍ മൊന്തേരോയെ (26) മഞ്ചേശ്വരം പോലീസ് കര്‍ണാടക പോലീസിന്‍റെ സഹായത്തോടെ പിടികൂടി. മഞ്ചേശ്വരത്തുനിന്ന് 120 കിലോമീറ്ററോളം അകലെ കുന്ദാപുരയില്‍ വച്ചാണ് ഇന്നലെ ഉച്ചയോടെ മെല്‍വിനെ പിടികൂടിയത്.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. മൊബൈല്‍ ഫോണ്‍ ഇയാള്‍ ഇടയ്ക്കിടെ ഓണ്‍ ചെയ്തിരുന്നു. മൂന്നു ബസ് മാറിക്കയറിയാണ് കുന്ദാപുരത്ത് എത്തിയത്. ഇവിടെയെത്തി ഇയാള്‍ കുളിക്കുകയും ഒരു കുപ്പി മദ്യം വാങ്ങി ഓട്ടോറിക്ഷയില്‍ കയറി ഉള്‍പ്രദേശത്തുള്ള ചെങ്കല്‍ ക്വാറിയിലേക്കു പോയപ്പോള്‍ പിടിയിലാവുകയായിരുന്നു. രാത്രിയോടെ കാസര്‍ഗോട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.


വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് ക്രൂരകൃത്യം അരങ്ങേറിയത്. ചെങ്കല്‍ ക്വാറി തൊഴിലാളിയായ മെല്‍വിനും അമ്മ ഹില്‍ഡയും മാത്രമാണ് ഈ വീട്ടിലെ താമസക്കാര്‍. അത്താഴം കഴിച്ച് കിടന്നുറങ്ങിയ ഹില്‍ഡയെ മെല്‍വിന്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. വീടിനു പുറകുവശത്തുനിന്ന് 50 മീറ്റര്‍ അകലെയായാണ് കത്തിക്കരിഞ്ഞ ഹില്‍ഡയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം മെല്‍വിന്‍ ഇവിടെ കൊണ്ടിട്ടതാണെന്നോ അല്ലെങ്കില്‍ പ്രാണരക്ഷാര്‍ഥം ഹില്‍ഡ വീട്ടില്‍നിന്നും ഇറങ്ങിയോടിയതാണോയെന്നോ വ്യക്തമല്ല. അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മെല്‍വിന്‍ അയല്‍വക്കത്തെ ലോലിതയുടെ വീട്ടിലെത്തിയതായും ഇവിടെ വച്ച് ലോലിതയുടെ ദേഹത്തും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതായും മഞ്ചേശ്വരം പോലീസ് പറയുന്നു.

തലയ്ക്കും കാലിനും പൊള്ളലേറ്റ ലോലിത മംഗളൂരു യേനപ്പോയ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണംചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഹില്‍ഡയുടെ ഭര്‍ത്താവ് ലൂയിസ് അഞ്ചു വര്‍ഷം മുന്പ് മരിച്ചിരുന്നു. മറ്റൊരു മകന്‍ ആല്‍വിന്‍ ഏതാനും ആഴ്ച മുമ്പാണ് ജോലി കിട്ടി കുവൈറ്റിലേക്കു പോയത്.