കൊച്ചി: മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ ഫോണ്‍ ചേര്‍ത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിച്ചതില്‍ ഹൈക്കോടതിക്ക് അത്യപ്തി. ജനപ്രതിനിധിയായിരിക്കേ സമാന്തര ഭരണ സംവിധാനമായി പ്രവര്‍ത്തിക്കുകയായിരുന്നോ പി.വി. അന്‍വറെന്ന് കോടതി ചോദിച്ചു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആരെയും അനുവദിക്കാനാകില്ലെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ഫോണ്‍ ചോര്‍ത്തലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയും പ്ലാന്‍ററും വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രന്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്.

നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.വി. അന്‍വര്‍ പരസ്യമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്വേഷണമാവശ്യപ്പെട്ട് മലപ്പുറം എസ്പിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുരുഗേഷ് നരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറിക്ക് നല്‍കിയ നിവേദനത്തിനും നടപടിയുണ്ടായില്ലെന്ന് ആരോപിച്ചിരുന്നു.


ഉദ്യോഗസ്ഥരുടെയടക്കം ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് പോലീസിന് നേരിട്ട് കേസെടുക്കാനുള്ള വസ്തുതകളില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. തെളിവുകള്‍ ലഭിച്ചില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

തെളിവുകള്‍ കണ്ടെത്തേണ്ടത് സര്‍ക്കാരല്ലേ. ജനപ്രതിനിധിയായിരിക്കേ തന്നെ നിരന്തരം വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ച് അന്‍വര്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്.

അതിനാല്‍ ഡിജിപിക്ക് നല്‍കിയിട്ടുള്ള നിവേദനം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി തീര്‍പ്പാക്കി.