എടക്കര: കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട വാണിയമ്പുഴ ഊരിലെ ബില്ലിയുടെ മൃതദേഹത്തെ അനുഗമിച്ച നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത് ഡിങ്കി ബോട്ട് തകരാറിലായതിനെ തുടര്‍ന്ന് ചാലിയാറിന്‍റെ മറുകരയില്‍ കുടുങ്ങി.

മൂന്നു മണിക്കൂറിന് ശേഷം ഷൗക്കത്തിനെ ഇക്കരയെത്തിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ബില്ലിയുടെ മൃതദേഹം വാണിയംപുഴ ഊരിലെത്തിച്ചത്. ഷൗ ക്കത്ത് ഊരിലെത്തി അന്തിമോപചാരമര്‍പ്പിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം.


പോത്തുകല്‍ എസ്ഐ മോഹന്‍ദാസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും അക്കരയെത്തിച്ച ശേഷം മറുകരയിലേക്ക് വന്ന ഡിങ്കി ബോട്ട് യന്ത്രത്തകരാര്‍മൂലം പുഴയുടെ നടുവില്‍ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. തുടര്‍ന്ന് അതിസാഹസികമായാണ് പുഴയ്ക്ക് നടുവില്‍ കുടുങ്ങിയ ഡിങ്കി ബോട്ട് കരയ്ക്ക് അടുപ്പിച്ചത്. അഗ്നിരക്ഷാസേനയുടെ രണ്ട് ഡിങ്കി ബോട്ടുകളാണ് ഇരുട്ടുകുത്തിയിലുണ്ടായിരുന്നത്.