കൊച്ചേട്ടന്‍റെ കത്ത്: ലഹരി - ഒറ്റുകാരുടെ വിറ്റുവരവ്

സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,

മറ്റൊരുവനെ ഒറ്റിക്കൊടുത്ത് അവന്‍റെ ആയുസിന്‍റെ വിറ്റുവരവുകൊണ്ട് അർമ്മാദ നർത്തനം നടത്തുന്ന പിശാചിന്‍റെ കൂട്ടുകച്ചവടക്കാരാണ് ലഹരി ഉത്പന്നങ്ങളുടെ വ്യാപാരികൾ!

സ്വന്തം കീശവീർപ്പിക്കാനായി അയൽക്കാരന്‍റെ ആശകൾക്ക് വില പറയുന്ന മനുഷ്യത്വമില്ലായ്മയുടെ മദനോത്സവങ്ങൾക്ക് അറുതിവരുത്താൻ മനസാക്ഷി നഷ്ടപ്പെടാത്തവരുടെ ധീരപോരാട്ടമാണ്, ലഹരിവിരുദ്ധ ദിനാചരണം.

കൂട്ടുകാരേ, നന്മയുടെ ഭരണം മനുഷ്യ സമൂഹത്തെ നയിക്കുന്പോൾ, അത് തിന്മകൾക്കെതിരേ, നിരന്തരം പോരാടിക്കൊണ്ടുതന്നെയാണ്. ലോകം നന്മനിറഞ്ഞതാക്കാൻ പ്രചോദിതരായി തിന്മകൾക്കെതിരേ പോരാടുന്നവരാരും എന്നും വിജയിക്കാറുമില്ല!

ലോകത്തിൽനിന്ന് നന്മമൂല്യങ്ങളേയും മനുഷ്യന്‍റെ നല്ല ശീലങ്ങളേയും ഇല്ലാതാക്കാൻ, തിന്മയുടെ വ്യാപാരികൾ ചെയ്യുന്ന വിജയതന്ത്രമുണ്ട്. എല്ലാ തിന്മകളേയും നന്മകളേക്കാൾ ആകർഷകമായി അലങ്കരിച്ച് അവതരിപ്പിക്കുക.

അങ്ങനെയാണ് മദ്യപാനവും പുകവലിയും സൗഹൃദത്തിന്‍റെ സ്റ്റാറ്റസ് സിംബലായി അവതരിപ്പിക്കപ്പെടുന്നത്. രാഷ്ട്രീയത്തിലും കച്ചവടത്തിലും കലാ-സാഹിത്യ-സാംസ്കാരിക മത മേഖലകളിലും ഇന്ന് മദ്യം അലങ്കാരവസ്തുവായി അവതരിപ്പിക്കാറുണ്ട്.

മലയാളിയെ മദ്യം കുടിപ്പിക്കേണ്ടതെങ്ങനെ, എന്ന് ഗവേഷണം നടത്തി, കണ്ണെത്തും ദൂരങ്ങളിൽ മദ്യശാലകൾ അനുവദിച്ച്, ബിവറേജസിലും അബ്കാരികളുടെ സംഭാവനകളിലും അഭയംതേടി തെറ്റിനെ ശരിയെന്നു വിളിക്കുന്ന ഒരു ഭരണകൂടമാണ് കേരളം ഭരിക്കുന്നത്. ഒരു വശത്ത്, മദ്യവില്പന, മറുവശത്ത് ലഹരിവിരുദ്ധ പ്രതിജ്ഞ എന്ന ‘നാണമില്ലാ നാടകം’ നടത്തി നാടു ഭരിക്കുന്നവരുടെ ഹിഡൻ അജണ്ടകളിൽ തകർന്നുവീഴുന്നത് സാധാരണക്കാരായ ജനലക്ഷങ്ങളുടെ കുടുംബജീവിത സ്വാസ്ഥ്യമാണ് എന്ന് ലഹരിവിരുദ്ധദിനം വിളിച്ചുപറയുന്നുണ്ട്.

ഇന്ന് ജൂൺ 26-ന് ലോകം മുഴുവൻ ലഹരിവിരുദ്ധദിനം ആചരിക്കുന്നു. എന്തുകൊണ്ട്?

1839-ലെ ജൂൺ 25-ന്‍റെ മധ്യാഹ്നത്തിൽ ചൈനയിലെ ഹൂമൻ തെരുവിന്‍റെ ആരവങ്ങളെ കീറിമുറിച്ച ഒരു ഒറ്റയാൾ പോരാളിയുടെ പോർവിളി ശബ്ദമുണ്ട്. കറുപ്പും കഞ്ചാവും കൂട്ടിയിട്ടു കത്തിച്ചുകൊണ്ട്, ലഹരിക്കച്ചവടത്തിന്‍റെ രാജ്യാന്തര മാഫിയയ്ക്കെതിരേ അലറിവിളിച്ച "ലിൻസെക്യു' എന്ന മനുഷ്യസ്നേഹിയുടെ ധീരപോരാട്ടത്തിന്‍റെ ഓർമ്മയിലാണ് 1987 ജൂൺ 26-ന് ഐക്യരാഷ്ട്രസഭ ലോകം മുഴുവനും ലഹരിവിരുദ്ധ ദിനം പ്രഖ്യാപിക്കുന്നത്.

ലിൻസെക്യുവിന്‍റെ നേതൃത്വത്തിൽ 1839-1842 കാലത്ത് നടന്ന ഒരു "പ്രഥമ ഓപിയം വാർ' (First Opium War) വീണ്ടും നയിക്കാൻ ഇന്നു നമ്മുടെക്ലാസ് മുറികളിൽ മുഴങ്ങട്ടെ പുതിയ ലിൻസെക്യുമാരുടെ ധീരസ്വരഭേരികൾ!

""മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്'' എന്ന ഡിസിഎൽ ലഹരിവിരുദ്ധ ശീർഷകം സുബോധത്തിൽ ജ്ഞാനവിളക്കായി തെളിച്ച് കൂട്ടുകാർ ലഹരിക്കെതിരേ സംഘടിക്കണം. വീടുമുതൽ സ്കൂളുവരെയുള്ള അക്ഷരപാതയുടെ അതിരുകളിൽ ആർത്തിയുടെ കച്ചവടക്കാർ പതിയിരുന്നെറിയുന്ന കെണികളിൽ കുരുങ്ങിവീഴരുത് ഒരു ബാലജീവിതവും എന്ന് പ്രതിജ്ഞ ചെയ്ത്, നമ്മുടെ ഉള്ളും നമ്മുടെ ക്ലാസും സ്കൂളും നാടും നഗരവും ലഹരിവിമുക്തമാകുംവരെ തുടരാം, നമുക്കൊന്നായി, നന്മയുടെ തേരിൽ, തിന്മയ്ക്കെതിരേയുള്ള നിരന്തരപോരാട്ടം.
വിജയാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ


ഡിസിഎൽ സംസ്ഥാന പ്രവർത്തനോദ്ഘാടനം ഇരട്ടയാർ സെന്‍റ് തോമസ് സ്കൂളിൽ 30-ന്

കട്ടപ്പന: ദീപിക ബാലസഖ്യത്തിന്‍റെയും ഡിസിഎൽ ആന്‍റി ഡ്രഗ് ബ്രിഗേഡിന്‍റെയും സംസ്ഥാനതല പ്രവർത്തനോദ്ഘാടനം ജൂൺ 30-ന് ഇരട്ടയാർ സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്‍റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കേരള ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ ആമുഖ പ്രഭാഷണം നടത്തും.


ഇടുക്കി രൂപതാ മുഖ്യവികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ. ജോർജ് തകിടിയേൽ, സ്കൂൾ ലോക്കൽ മാനേജർ ഫാ. സഖറിയാസ് കുമ്മണ്ണൂപറന്പിൽ, ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, പ്രവിശ്യാ കോ-ഓർഡിനേറ്റർ എം.വി. ജോർജുകുട്ടി, തുടങ്ങിയവർ പ്രസംഗിക്കും.

ഡിസിഎൽ കാഞ്ഞിരപ്പള്ളി മേഖലാ പ്രവർത്തനങ്ങൾക്ക് ഉജ്വല തുടക്കം


കാഞ്ഞിരപ്പള്ളി: ദീപിക ബാലസഖ്യം കാഞ്ഞിരപ്പള്ളി മേഖലാ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാർ ജോസ് പുളിക്കൽ നിർവഹിച്ചു. കുട്ടികൾക്കും സമൂഹത്തിനും ദിശാബോധവും മാർഗനിർദേശവും നൽകുന്നതിന് ദീപികയും ദീപിക ബാലസഖ്യവും വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് അഭിവന്ദ്യപിതാവ് തന്‍റെ സന്ദേശത്തിൽ പറഞ്ഞു.

വരുംതലമുറയുടെ ഭാവി തകർക്കുന്നതിനായി കാത്തിരിക്കുന്ന മയക്കുമരുന്നു മാഫിയയുടെ കെണികളിൽ നമ്മുടെ കുട്ടികൾ വീഴാതിരിക്കുന്നതിന് മാതാപിതാക്കളും അധ്യാപകരും പൊതുസമൂഹവും കാവലാളായി നിലകൊള്ളണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ദീപിക ഫ്രണ്ട്സ് ക്ലബ് രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ബോർഡംഗം ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ ആമുഖപ്രഭാഷണവും നടത്തി. പ്രിൻസിപ്പൽ ഫിൽസി സിഎംസി, സ്വാഗതവും ഗ്രീഷ്മ മോൾ വർഗീസ് നന്ദിയുംപറഞ്ഞു. ബിജു തോമസ്, സിജു ജോർജ്, ഡിസിഎൽ ശാഖാ ഡയറക്ടർമാരായ ജിഷാ ജോസ്, റാണി കെ. ഡൊമിനിക്, അഞ്ജു മരിയ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

ദീപിക - ദീപിക ബാലസഖ്യം കിക്ക് ഔട്ട്

“മയക്കുമരുന്നിൽ മരുന്നില്ല; മരണമാണ്’’

ലഹരിവിരുദ്ധ പ്രതിജ്ഞ

സമൂഹ ജീവിതത്തിന് / വെല്ലുവിളിയുയർത്തി / തലമുറകളെ/ സർവനാശത്തിലേക്ക് / തള്ളിവിടുന്ന / മദ്യം, മയക്കുമരുന്ന് / ഉൾപ്പെടെയുള്ള / ലഹരിക്കെതിരേ ഞാൻ പോരാടും./ ലഹരിവിമുക്തവിദ്യാലയങ്ങൾ / ലക്ഷ്യമുറച്ച വിദ്യാർഥികൾ / സസുഭദ്ര ഭാരതം / എന്നീ ലക്ഷ്യങ്ങൾക്കായുള്ള / ദീപിക ബാലസഖ്യത്തിന്‍റെ / പോരാട്ടങ്ങളിൽ / ഞാൻ പങ്കുചേരുന്നു. / “മയക്കുമരുന്നിൽ മരുന്നില്ല; / മരണമാണ്’’ / എന്ന സത്യം / ഞാൻ തിരിച്ചറിയുന്നു. കുടുംബ ബന്ധങ്ങളെ തകർക്കുന്ന / എന്‍റെ ഭാവിയും / പ്രതീക്ഷകളും കവർന്നെടുക്കുന്ന / ലഹരി ഉത്പന്നങ്ങൾ / ഞാൻ ഒരിക്കലും ഉപയോഗിക്കില്ല. ലഹരിക്കെതിരേയുള്ള / എല്ലാ പ്രവർത്തനങ്ങളിലും / സജീവമായി അണിചേരുമെന്നു / ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

ജയ് ജയ് ഡിസിഎൽ

ജയ് ജയ് “നാം ഒരു കുടുംബം”

ഭാരതം ജയിക്കട്ടെ


ചങ്ങനാശേരി മേഖല പ്രവർത്തനോദ്ഘാടനവും ലഹരിവിരുദ്ധ ദിനാചരണവും ഇന്ന്

ചങ്ങനാശേരി : ദീപിക ബാലസഖ്യം ചങ്ങനാശേരി മേഖലയും റേഡിയോ മീഡിയാ വില്ലേജും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ദിനാചരണവും ആന്‍റി ഡ്രഗ്സ് ബ്രിഗേഡ് പ്രവർത്തന വർഷ ഉദ്ഘാടനവും ഇന്നു രാവിലെ 11.30 ന് ചങ്ങനാശേരി കുരിശുമൂട് മീഡിയാ വില്ലേജിൽ നടക്കും. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.

ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്‍റണി എത്തക്കാട് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഡിസിഎൽ നാഷണൽ കോ- ഓർഡിനേറ്റർ വർഗീസ് കൊച്ചു കുന്നേൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും .

മീഡിയാ വില്ലേജ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോഫി പുതുപ്പറമ്പ്, ഡി സി എൽ കേന്ദ്രസമിതിയംഗം ആൻസി മേരി ജോൺ, ഡി.സി.എൽ ചങ്ങനാശേരി മേഖല ഓർഗൈനസർ ജോഷി കൊല്ലാപുരം, റേഡിയോ മീഡിയാ വില്ലേജ് പ്രോഗ്രാം കോ- ഓർഡിനേറ്റർ കെ. വിപിൻ രാജ് എന്നിവർ പ്രസംഗിക്കും.