തിരുവനന്തപുരം: കേരളത്തിലെ ഡാമുകളുടെ സംഭരണികൾക്ക് ചുറ്റും നിയന്ത്രിത മേഖല ഏർപ്പെടുത്തണമെന്ന കോടതി നിർദേശത്തിൽ അഭിപ്രായങ്ങൾ സമർപ്പിക്കുന്നതിനായി ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നു.

20 മീറ്റർ ബഫർ സോണ്‍ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് ഡാമുകളുടെ സമീപത്ത് താമസിക്കുന്നവരിൽ ആശങ്ക ഉണ്ടാക്കിയ സാഹചര്യത്തിൽ പിൻവലിച്ചിരുന്നു. ഇതിനു പകരമായി പുതിയ നിയമം ഇറക്കുന്നതിന്‍റെ ആദ്യ പടിയായാണ് സർവകക്ഷി യോഗം വിളിച്ചുചേർത്തത്.

സംസ്ഥാനത്ത് പല ഡാമുകളുടെയും സമീപ പ്രദേശങ്ങൾ ജനവാസ കേന്ദ്രങ്ങളായതിനാൽ നിർമാണ നിയന്ത്രണം ഏർപ്പെടുത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നു മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. ആ സാഹചര്യത്തിൽ ഇളവുകൾ ഉൾപ്പെടുത്തിയാകും പുതിയ ഉത്തരവെന്നു മന്ത്രി സർവകക്ഷി യോഗത്തെ അറിയിച്ചു.


പുതുക്കിയ ഉത്തരവിന്‍റെ കരട് തയാറാക്കി രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾക്ക് നൽകും. ഇതിനു ശേഷം തുടർയോഗം ചേർന്ന് ഇതിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യും. തുടർന്ന് എല്ലാവരുടെയും അഭിപ്രായം പരിഗണിച്ചാകും പുതിയ ഉത്തരവ് ഇറക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നിയന്ത്രണവും പുതിയ ഉത്തരവിൽ കാണില്ലെന്നും മന്ത്രി യോഗത്തെ അറിയിച്ചു.