പ്രദീപ് ചാത്തന്നൂർ

ചാത്തന്നൂർ: കെഎസ്ആർടിസിയിൽ മാസം 20 ഡ്യൂട്ടിയെങ്കിലും ചെയ്തില്ലെങ്കിൽ പണി തെറിക്കും. കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാർക്കെതിരേയാണ് നടപടി വരുന്നത്.

ഇതിനു മുന്നോടിയായി യൂണിറ്റ് തലത്തിൽ നോട്ടീസ് നല്കിത്തുടങ്ങി. നോട്ടീസ് കിട്ടി ഏഴുദിവസത്തിനകം വ്യക്തമായ മറുപടി ബോധിപ്പിച്ചില്ലെങ്കിൽ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

കണ്ടക്ടർമാരും ഡ്രൈവർമാരും ജോലിക്ക് ഹാജരാകാത്തതിനാൽ, സർവീസുകൾ മുടങ്ങാതിരിക്കാൻ ബദലി ജീവനക്കാരെ നിയോഗിക്കേണ്ടി വരുന്നു. ഇത് കെഎസ്ആർടിസിക്കു അധികസാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു എന്നാണ് മാനേജ്മെന്‍റിന്‍റെ വിലയിരുത്തൽ.


ഒരു മാസം 20 ഡ്യൂട്ടി ചെയ്യാത്തവരുടെ കണക്കെടുപ്പ് യൂണിറ്റുകളിൽ തുടങ്ങി. വ്യക്തമായ കാരണത്താലുള്ള അവധി അപേക്ഷ നല്കിയിട്ടില്ലാത്തവർക്കെതിരേയാണ് നടപടി വരുന്നത്.

മേയ് മാസത്തിൽ 20 ഡ്യൂട്ടി ചെയ്യാത്തവരുടെ പട്ടിക ആദ്യമായി തയാറാക്കിയതും നിശ്ചിത ഹാജരില്ലാത്തവർക്ക് നോട്ടീസ് കൊടുത്തതും ആലപ്പുഴ യൂണിറ്റിലാണ്.

ഇവിടെ 13 ഡ്രൈവർമാർക്കും ഏഴ് വനിതകൾ ഉൾപ്പെടെ 13 കണ്ടക്ടർമാർക്കുമാണ് നോട്ടീസ്‌ നല്കിയത്. മറ്റ് യൂണിറ്റുകളിലും പട്ടികയും നോട്ടീസും തയാറാക്കൽ പുരോഗമിച്ചു വരികയാണ്.