തിരുവനന്തപുരം: നിലന്പൂരിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് പ്രതിനിധി ആര്യാടൻ ഷൗക്കത്തിന്‍റെ നിയമസഭാംഗമായുള്ള സത്യപ്രതിജ്ഞ ഈ മാസംതന്നെയുണ്ടാകും.

സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുടെ സമയം കൂടി എടുത്ത ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

വിജയിച്ച 23 മുതൽ നിയമസഭാംഗമായി ആര്യാടൻ ഷൗക്കത്തിന് അടിസ്ഥാന ശന്പളവും യാത്രാബത്തയും മറ്റ് അലവൻസുകളും സത്യപ്രതിജ്ഞയ്ക്കു ശേഷമാകും ലഭിക്കുക.


എംഎൽഎമാർ, മുൻ ജീവനക്കാർ എന്നിവരുടെ സംഗമം ഇന്നലെ നടന്ന സാഹചര്യത്തിൽ നിയമസഭാ സ്പീക്കറും സെക്രട്ടറിയും അടക്കമുള്ളവർ തിരക്കിലായിരുന്നു. സത്യപ്രതിജ്ഞാ തീയതിയിൽ ഇന്നോ നാളെയോ തീരുമാനമുണ്ടായേക്കും.