കൊച്ചി: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നുവരെ തത്‌സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദേശം.

വിഷയത്തില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഇതുസംബന്ധിച്ച ഹര്‍ജികള്‍ ജൂലൈ ഒന്നിനു പരിഗണിക്കാന്‍ മാറ്റിയ സാഹചര്യത്തിലാണ് തത്‌സ്ഥിതി തുടരാന്‍ ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമനകാര്യത്തിലും നിലവിലെ സ്ഥിതി തുടരും.


ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡിന്‍റെ നേരിട്ടുള്ള നിയമനനടപടിയെ ഹര്‍ജിക്കാരനും പാരമ്പര്യ കഴകക്കാരനുമായ ടി.വി. ഹരികൃഷ്ണന്‍ എതിര്‍ക്കുന്ന സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടു കോടതി നിര്‍ദേശിച്ചിട്ടുള്ളത്.