തിരുവനന്തപുരം: വിവേകവും സൗഹൃദവും നശിപ്പിക്കുന്ന മാരക വിപത്താണ് ലഹരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഭ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ കർമപദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിവേകത്തോടെ പഠിക്കുന്നതിനും സൗഹൃദങ്ങൾ നിലനിർത്തുന്നതിനുമായാണ് വിദ്യാർഥികൾ സ്കൂളുകളിലേക്ക് എത്തുന്നത്. എന്നാൽ ഇത്തരം കാര്യങ്ങളെയാകെ ഒറ്റയടിക്ക് ഇല്ലാതാക്കുന്ന മഹാവിപത്താണ് ലഹരി.

സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും ലഹരിക്കെതിരായി നടപ്പാക്കാനുദ്ദേശിക്കുന്ന കർമപദ്ധതിക്കാണ് അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനത്തിൽ തുടക്കം കുറിക്കുന്നത്. കുട്ടികളാകണം ലഹരിക്കെതിരേയുള്ള മുന്നണിപ്പോരാളികളായി മാറേണ്ടത്.


കുട്ടികളെ ഇരുട്ടിന്‍റെ പാതയിലേക്ക് തള്ളിയിടാനുള്ള ശക്തികൾ തക്കം പാർത്തിരിക്കുന്ന സമയമാണിത്. ലഹരി അടക്കമുള്ള ആപത്തുകളുമായി വിദ്യാർഥികളിലേക്ക് വിവിധ വേഷത്തിലും രൂപത്തിലും ഭാവത്തിലും അവർ എത്തിച്ചേരാൻ ശ്രമിക്കും. ഇത്തരം കാര്യങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് പൊതുസമൂഹത്തിന്‍റെയാകെ ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രി എം.ബി. രാജേഷ്, ആന്‍റണി രാജു എംഎൽഎ, തുടങ്ങിയവർ പങ്കെടുത്തു.