പത്തനംതിട്ട: ഭാരത്്മാതാ കഴിഞ്ഞേ ഭരണാധികാരികൾ ഉള്ളൂവെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഭാരത്്മാതാ വിളിക്കുന്നതിനോട് ഇത്ര അരോചകമെങ്കിൽ കോൺഗ്രസും സിപിഎമ്മും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ധൈര്യമുണ്ടെങ്കിൽ അതു നിരോധിച്ചു കൂടേയെന്നും കേന്ദ്രമന്ത്രി ആരാഞ്ഞു. പത്തനംതിട്ട പ്രസ്ക്ലബ്ബില്‍ മീറ്റ് ദ് പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഭാരതാംബയോടൊപ്പമുള്ള പതാക ഏതു വേണമെന്ന് നിങ്ങൾക്കു തീരുമാനിക്കാം. അതു ഭരണഘടനാനുസൃതമല്ല. ദേശീയ പതാകയും ഭരണഘടനയും ഉണ്ടാകുന്നതിനു മുന്പേ ഉണ്ടായതാണ് ഭാരത്്മാതാ സങ്കല്പം.

അടിയന്തരാവസ്ഥ കാലത്ത് കോൺഗ്രസിന് ഒപ്പം നിന്ന സിപിഐ ഭാരത്്മാതാവിനെ എതിർക്കുന്നതിൽ അതിശയമില്ല.

ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യയിൽ മുഴങ്ങിയ മുദ്രാവാക്യങ്ങളാണ് ഭാരത്്മാതാ കീ ജയ്, വന്ദേ മാതരം എന്നിവ. അതിനു ശേഷം കഴിഞ്ഞ 78 വർഷത്തിനുള്ളിൽ ഒരു കോൺഗ്രസുകാരനും ഈ മുദ്രാവാക്യങ്ങൾ ഉയർത്തിയിട്ടില്ല. ധൈര്യമുണ്ടെങ്കിൽ കോൺഗ്രസും സിപിഎമ്മും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭാരത്്മാതാ വിളി നിരോധിക്കട്ടെ.

രാജ്യം കാക്കുന്ന സൈനികരോട് ഈ മുദ്രാവാക്യം വിളിക്കേണ്ടതില്ലെന്നു പറയട്ടെ”- ജോർജ് കുര്യൻ വെല്ലുവിളിച്ചു.