തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയുടെ നിയമനകാര്യത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം ഉടനുണ്ടാകും.

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കു യുപിഎസ്‌സി അംഗീകരിച്ച മൂന്നു പേരുടെ പട്ടിക സംസ്ഥാനത്തിനു ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള ചർച്ചകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പുരോഗമിക്കുകയാണ്.

മന്ത്രിസഭാ യോഗം ചേരാതെ മുഖ്യമന്ത്രി തന്നെയാകും പോലീസ് മേധാവിയെ നിശ്ചയിക്കുക. പിന്നീട് അടുത്ത ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതിന് അംഗീകാരം നേടിയെടുക്കുകയാകും ചെയ്യുക.


നിതിൻ അഗർവാൾ, രവത ചന്ദ്രശേഖർ എന്നിവരിൽ ഒരാളാകും സംസ്ഥാന പോലീസ് മേധാവിയാകുക. ഒരു മുൻ ഡിജിപി ഇതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയെ വസതിയിൽ ചെന്നുകണ്ടു ചർച്ച നടത്തിയതായും സൂചനയുണ്ട്.