തിരുവനന്തപുരം: പത്താം വാര്‍ഷികത്തോടനുബന്ധിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജനറേറ്റീവ് എഐ ഹാക്കത്തോണ്‍ ആയ ഹാക്ക് ജെന്‍ എഐയുടെ വെബ്സൈറ്റും ലോഗോയും നടന്‍ നിവിന്‍ പോളി പുറത്തിറക്കി.

കൊച്ചിയിലെ കെഎസ്‌യുഎം കാമ്പസില്‍ നടന്ന ചടങ്ങിലാണ് ലോഗോ ഔദ്യോഗികമായി പുറത്തിറക്കിയത്.

ജൂലൈയില്‍ നടക്കുന്ന കേരള ഇനോവേഷന്‍ ഫെസ്റ്റിവലിന്‍റെ മുന്നോടിയായാണ് ഹാക്ക് ജെന്‍ എഐ സംഘടിപ്പിക്കുന്നത്. നടന്‍ നിവിന്‍ പോളിയുടെ പോളി ജൂണിയര്‍, സൂപ്പര്‍ ബ്രയന്‍ എന്നിവ ഇതുമായി സഹകരിക്കുന്നുണ്ട്.

ജൂലൈ 19, 20 തീയതികളില്‍ കളമശേരിയിലെ ടെക്നോളജി ഇന്നോവേറ്റീവ് സോണില്‍ നടക്കുന്ന ഹാക്ക് ജെന്‍ എഐ ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക പ്രതിഭകളെയും കണ്ടുപിടിത്തക്കാരെയും ഒരുമിപ്പിക്കാന്‍ അവസരമൊരുക്കും. വിദ്യാര്‍ഥികള്‍ക്കും ഡെവലപ്പര്‍മാര്‍ക്കും ആദ്യകാല സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ-അധിഷ്ഠിത പരിഹാരങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ദേശീയ വേദിയായി ഇത് മാറും.


കേരളത്തിലെ നൂതന ഉദ്യമങ്ങള്‍ക്ക് കെഎസ്‌യുഎം നല്‍കുന്ന പിന്തുണയും സംഭാവനയും പ്രശംസനീയമാണെന്ന് നിവിന്‍ പോളി ചൂണ്ടിക്കാട്ടി. കെഎസ് യുഎമ്മുമായി സഹകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.innovationfestival.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.