ന്യൂഡൽഹി: ഇന്ത്യയുടെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മേയിൽ 14 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. 0.39 ശതമാനമാണ് മേയിൽ രേഖപ്പെടുത്തിയത്. മുൻമാസം 0.85 ശതമാനമായിരുന്നു.

തുടർച്ചയായ മൂന്നാം മാസമാണ് മൊത്ത വില പണപ്പെരുപ്പം കുറയുന്നത്. മൊത്ത വില പണപ്പെരുപ്പത്തിൽ 2024ൽ മാർച്ചിൽ രേഖപ്പെടുത്തിയ 0.26നുശേഷമുണ്ടാകുന്ന കുറവാണ്.

മേയിൽ ഉപഭോക്തൃവില സൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ആറു വർഷത്തെ താഴ്ന്ന നിരക്കായ 2.82 ശതമാനമാണ് രേഖപ്പെടുത്തിയത്.

ചില്ലറ വ്യാപാര പണപ്പെരുപ്പത്തിലും മൊത്ത വ്യാപാര പണപ്പെരുപ്പത്തിലും തുടർച്ചയായ ഇടിവ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് (ആർബിഐ) പണനയത്തിൽ ഇളവ് വരുത്താൻ അവസരം നൽകി. ഫെബ്രുവരിയിലും ഏപ്രിലിലും 25 ബേസിസ് പോയിന്‍റുകൾ വീതം കുറച്ചതിന് പിന്നാലെ, ഈ മാസം ആദ്യം അതിന്‍റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) 50 ബേസിസ് പോയിന്‍റുകൾ (ബിപിഎസ്) നിരക്ക് കുറച്ചു. ആർബിഐയുടെ റിപ്പോ നിരക്ക് ഇപ്പോൾ 5.5 ശതമാനമാണ്. പണപ്പെരുപ്പത്തിലെ താഴ്ച തുടർന്നാൽ ആർബിഐ വീണ്ടും പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണുള്ളത്.


ആഹാരസാധനങ്ങൾ, ഇന്ധനം, ചില നിർമിതവസ്തുക്കൾ എന്നിവയുടെ വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പം കുറച്ചത്.