x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഡീനിയം: കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ വരുമാനം

കാവ്യാ ദേവദേവൻ
Published: May 8, 2026 11:56 AM IST | Updated: May 8, 2026 11:56 AM IST

കാഴ്ചയിൽ അരളിപ്പൂവിനു സമാനമെന്നു തോന്നുമെങ്കിലും ആളൊരൽപം പരിഷ്കാരിയാണ്. കേരളത്തിന്‍റെ മണ്ണിലേക്ക് എത്തിയിട്ട് അധിക കാലമായിട്ടില്ലെങ്കിലും മലയാളികൾ ഇദ്ദേഹത്തെ അങ്ങട് സ്വീകരിച്ചിരുത്തി.

അഡീനിയത്തെ കുറിച്ചാണ് പറഞ്ഞുവന്നത്. അപ്പോസൈനേസി കുടുംബത്തിൽപ്പെട്ട കട്ടിയുള്ള തണ്ടോടു കൂടിയ ഒരു സക്യുലൻറ് ചെടിയാണിത്. കാഴ്ചയിലുള്ള ഭംഗി മാത്രമല്ല കൈനിറയെ കാശും തരുന്നു.

പാലക്കാട്ട് പൊൽപ്പുള്ളി കൂളിമൂട്ടത്തെ വീട്ടിലിരുന്ന് മുരളി എന്ന അന്പത്തൊന്പതുകാരൻ അഡീനിയം കൃഷി ചെയ്തു സന്പാദിക്കുന്നതു ചില്ലറകളല്ല. 25 വർഷം മുൻപ് പാലക്കാട്ട് നടന്നൊരു പുഷ്പമേളയിലാണ് ആദ്യമായി അഡീനിയത്തെ മുരളി കാണുന്നത്.

ആദ്യ കാഴ്ചയിൽതന്നെ നന്നേ ബോധിച്ചു. തടിച്ചുകൊഴുത്ത് തവിട്ടു നിറത്തിലെ തണ്ടോടു കൂടിയ ചെടിയിൽ നല്ല പിങ്ക് നിറത്തിൽ പൂക്കളിങ്ങനെ വിരിഞ്ഞ് നിൽക്കുന്ന അഡീനിയത്തിന്‍റെ തൈ ഒരെണ്ണം അവിടെനിന്നു വാങ്ങി.

ബോണ്‍സായി പ്രകൃതമുള്ള ചെടിയിനമാണെന്നും എന്നും ചില്ലകൾ പൂക്കളാൽ സന്പന്നമാകുമെന്നും കടക്കാരൻ പറഞ്ഞതു വിശ്വസിച്ചു. വെറുമൊരു കൗതുകത്തിനു വാങ്ങിയ ആ ആറ് തൈകൾ ഇന്നു തന്‍റെ ജീവനും ജീവിതവുമായി മാറുമെന്നു മുരളിച്ചേട്ടൻ അന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

തുച്ഛമായ മുതൽ മുടക്കിൽനിന്നു വളർത്തിയെടുത്ത അഡീനിയം തൈകൾ മുരളിച്ചേട്ടനു പ്രതിഫലമായിക്കൊടുക്കുന്നത് മാസം 30,000 മുതൽ ലക്ഷങ്ങൾ വരെയാണ്. തണ്ടിൽ വെള്ളം സംഭരിച്ചു സൂക്ഷിക്കുന്ന വലുപ്പമേറിയ കോഡക്സ് ആണ് അഡീനിയത്തിന്‍റെ പ്രത്യേകത.

ഡെസേർട് റോസുകൾ ആയതിനാൽ അഡീനിയം ചെടികൾക്ക് ലളിതമായ പരിചരണം മാത്രം മതി. എന്നാൽ, ചെടികൾ നന്നായി വളരുകയും പൂക്കളാൽ സന്പന്നമാകണമെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണം.

പരിപാലനം

ആറ് ഇഞ്ച് വലുപ്പമുള്ള ചട്ടികൾ അഡീനിയം തൈകൾ നടുന്നതിനായി തെരഞ്ഞെടുക്കാം. നാരു കലർന്ന ചകിരിച്ചോറിനൊപ്പം ചാണകപ്പൊടിയോ എല്ലുപൊടിയോ കരിയിലപ്പൊടിയോ കലർത്തി ചെടി നടാനുള്ള മിശ്രിതം തയാറാക്കാം.

ചെടി നട്ടതിനുശേഷം ഈ മിശ്രിതം നന്നായി കുതിരുന്ന രൂപത്തിൽ നനകൊടുക്കണം. തുടർന്നുള്ള നന മിശ്രിതത്തിലെ ഈർപ്പം ഉണങ്ങിയശേഷം നൽകിയാൽ മതി. ഇതോടൊപ്പം നന്നായി പൂക്കൾ ലഭിക്കാൻ നാനോ ഡിഎപിയും നൽകാം.

ചെടിയുടെ വളർച്ചയ്ക്ക് നന്നായി സൂര്യപ്രകാശവും ലഭ്യമാക്കണം. നാലോ അഞ്ചോ ദിവസത്തേക്ക് ഇത് നനച്ചില്ലെങ്കിലും കുഴപ്പമില്ല. മഴയും അഡീനിയത്തിന്‍റെ വളർച്ചയ്ക്കു തടസമില്ല. വെള്ളം വാർന്നു പോകാനുള്ള സൗകര്യം ചട്ടിയിൽ സജ്ജമാക്കിയാൽ മതിയാകും.

അതുമല്ലെങ്കിൽ മഴയുള്ള ദിവസങ്ങളിൽ ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാതെ ചരിച്ചിട്ടാലും മതിയാകും.

 

K-Rail Survey

ഇനങ്ങൾ!

തുടക്കകാലത്ത് ഒരിതളുള്ള പൂക്കളായിരുന്നു ഉണ്ടായിരുന്നത്. അന്നൊക്കെ വിപണി കീഴടക്കിയിരുന്നതും ഈ ഒറ്റയാൻ ആയിരുന്നു. എന്നാൽ, പിന്നീടിങ്ങോട്ട് രണ്ട്, മൂന്ന് എന്നിങ്ങനെ ഇതളുകളുള്ള സങ്കരയിനങ്ങളും വിപണിയിലെത്താൻ തുടങ്ങി.

ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത് അറേബിക്കം ആണ്. ഇതിന്‍റെ കടഭാഗം കൂടുതൽ വലുപ്പത്തിൽ വളർന്നു. ഉയരം നന്നേ കുറഞ്ഞ് ഇലകളും പൂക്കളും സന്പന്നമായി വളരുന്ന ഇടതൂർന്ന ചില്ലകളാൽ സന്പുഷ്ടമായതാണ് അറേബിക്കം. ഇവയ്ക്കാണ് കൂടുതൽ ബോണ്‍സായ് പ്രകൃതവും.

തുടക്ക കാലങ്ങളിൽ പല തരത്തിലുള്ള അഡീനിയം തൈകൾ പുറത്തുനിന്നു വാങ്ങി വീട്ടിൽ നട്ടുപിടിപ്പിക്കുകയായിരുന്നു. കൃത്രിമ പരാഗണം നടത്തി എന്തുകൊണ്ട് വീട്ടിൽത്തന്നെ മറ്റ് ഇനങ്ങൾ ഉത്പാദിപ്പിച്ചുകൂടാ എന്ന ചിന്ത വന്നപ്പോഴാണ് ഫാമിലുള്ള ചെടികളിൽത്തന്നെ കൃത്രിമ പരാഗണം നടത്തി പുതിയ ഇനങ്ങൾ ഉത്പാദിപ്പിക്കാൻ ആരംഭിച്ചത്.

ഗ്രാഫ്റ്റിംഗ്

വിത്തുമുളപ്പിച്ചും തണ്ടു വെട്ടിയെടുത്ത് മറ്റൊരു തൈയിലേക്ക് ഗ്രാഫ്റ്റ് ചെയ്തുമാണ് പുതിയ ചെടികൾ വളർത്തുന്നത്. സാധാരണയായി "ഢ' ഗ്രാഫ്റ്റിംഗ് അല്ലെങ്കിൽ സിംഗിൾ ഗ്രാഫ്റ്റിംഗ്, കാപ്സ്യൂൾ ഗ്രാഫ്റ്റിംഗ് എന്നിവയാണ് ചെയ്യുന്നത്.

കാപ്സ്യൂൾ ആകൃതിയിൽ ചെറിയ പീസുകൾ വെട്ടി ഒട്ടിക്കുന്നതിനെയാണ് കാപ്സ്യൂൾ ഗ്രാഫ്റ്റിംഗ് എന്ന് പറയുന്നത്. സമാന വളർച്ചയുള്ള ചെടികളിൽ പല നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നതിന് മൾട്ടി ഗ്രാഫ്റ്റിംഗും ചെയ്യാറുണ്ട്.

ഗ്രാഫ്റ്റുചെയ്താൽ പത്തുദിവസത്തിനകം മുള വരും. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പൂക്കൾ ഉണ്ടാകും. പൂക്കളെ വേർതിരിക്കുന്നത് ഒന്നാംനിര, രണ്ടാംനിര എന്നിങ്ങനെ ദളങ്ങളുടെ വ്യത്യസ്തതയിലാണ്.

മഴക്കാലമാകുമ്പോൾ പൂക്കൾ കുറയുന്നു. നാലോ അഞ്ചോ മണിക്കൂർ വെയിൽ ലഭ്യമാകുന്ന മുറയ്ക്ക് വളർത്തിയാൽ അഡീനിയം നന്നായി പുഷ്പിക്കും. മഴ കഴിയുന്ന സമയത്ത് പ്രൂണിംഗ് ചെയ്യുന്നു.

കൊമ്പുകൾ നീണ്ടു വളർന്നു പോകാതിരിക്കുന്നതിന് ഇത് സഹായിക്കും. വേനൽക്കാലത്ത് പ്രൂണിംഗിന്‍റെ ആവശ്യമില്ല. സൂര്യപ്രകാശം ലഭ്യമാകുന്നുണ്ടെങ്കിൽ പ്രൂണിംഗ് ചെയ്തില്ലെങ്കിലും ചെടികൾ നല്ല ആരോഗ്യത്തോടെ വളരും.

മറ്റു ചെടികൾ നനയ്ക്കുന്നതുപോലെ അഡീനിയം നനയ്ക്കേണ്ടതില്ല. ചുവട്ടിലേക്ക് മാത്രം വെള്ളം ഒഴിച്ചുകൊടുക്കാറാണ് പതിവ്. തണ്ടു നനച്ചു കൊടുക്കേണ്ടതില്ല. മണ്ണ് ഡ്രൈ ആകുന്നതിനു മുന്പുതന്നെ വെള്ളം നനച്ചു കൊടുക്കണം.

ചട്ടിയിൽ വളർത്തുന്ന അഡീനിയങ്ങളുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം അമിതമായാൽ അവ ചീഞ്ഞ് പോകാനും സാധ്യതയുണ്ട്.

ഫോണ്‍: 9447215821

Tags : Karshakan Agriculture

Recent News

Corehub Up