x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആയില്ല്യം നക്ഷത്രത്തിന് നാഗമരം

സുരേഷ്കുമാർ കളർകോട്
Published: June 30, 2026 01:03 PM IST | Updated: June 30, 2026 01:03 PM IST

ഇടത്തരം വലിപ്പമുള്ള നിത്യഹരിത വൃക്ഷമായി വളരുന്ന മരമാണ് നാഗമരം. പിങ്ക് കലർന്ന പുതിയ ഇലകളുടെ മനോഹാരിത, ദീർഘവൃത്താകാരം മുതൽ കുന്താകാരം വരെ, കടുംപച്ചനിറം, പൂക്കൾ വെളുത്ത് ഒറ്റയ്ക്കോ ജോഡികളായോ കാണപ്പെടുന്നു.

ഇലകൾക്ക് അഞ്ചു മുതൽ രണ്ട് സെന്‍റീമീറ്റർ വരെ നീളം. അണ്ഡകാരത്തിലുള്ളതും അഗ്രഭാഗത്ത് കൂർത്തതുമായ പഴങ്ങൾ അടിഭാഗത്ത് സ്ഥിരമായ ബാഹ്യദളങ്ങൾ കൊണ്ട് മൂടിയിരിക്കുന്നു, മഞ്ഞക്കറയുണ്ട്.

മരത്തിന് തൊലി പൊഴിക്കുന്ന സ്വഭാവമുണ്ട്. ഫെബ്രുവരി മുതൽ ജൂണ്‍ വരെയാണ് നാഗമരത്തിന്‍റെ പൂക്കാലം. നിത്യഹരിത വനങ്ങളിലെ തണൽ ഇഷ്ടപ്പെടുന്ന മരമാണിത്.

മെസുവ നാഗസേറിയം, കോസ്ട്രം, മെസുവ ഫെറിൻ ലിൻ ((Messua Nagassarium, kotsrem, Mesua Ferrea linn) എന്ന ശാസ്ത്രീയ നാമത്തിൽ അറിയുന്ന നാഗമരത്തിന്‍റെ കുടുംബം ക്ലൂസി യേസി (clusia cae) ആണ്. സമുദ്രനിരപ്പിൽനിന്ന് അയായിരത്തി ഇരുന്നൂറ് അടിവരെ ഉയരമുള്ള ഉഷ്ണമേഖല വനങ്ങളിൽ നാഗമരം സമൃദ്ധമായി വളർന്നു വരുന്നു.

കിഴക്കൻ ഹിമാലയം, പശ്ചിമബംഗാൾ, പശ്ചിമഘട്ടം, പൂർവ്വഘട്ടം, കർണ്ണാടകം, കേരളം, ബർമ്മ, ആൻഡമാൻ, കൊങ്കൻ ആസാം, ഉത്തർപ്രദേശ് കൂടാതെ ശ്രീലങ്ക, മലേഷ്യ എന്നിവടങ്ങളിലെല്ലാം കണ്ടുവരുന്നു.

ശ്രീലങ്കയുടെ ദേശീയ വൃക്ഷമായ നാഗമരത്തെ സിലോണ്‍ ഇരുന്പുമരമെന്നും മൂർഖന്‍റെ കുങ്കുമം എന്നെല്ലാം അറിയപ്പെടുന്നു. കൊടുംചൂടും കൊടുംതണുപ്പും ഈ മരങ്ങൾക്ക് ചേർന്നതല്ല.

ഔഷധങ്ങളുടെ കലവറയാണ് നാഗമരം. വേരിന്‍റെ പുറംതൊലി, തണ്ടിന്‍റെ പുറംതൊലി, വിത്തിലെ എണ്ണ, വിത്ത്, കേസരം, പൂവ് എന്നിവയെല്ലാം ഔഷധാവശ്യങ്ങൾക്ക് ഉപയോഗിച്ചു വരുന്നു.

ദഹന സംബന്ധമായ അസുഖങ്ങൾ, ദാഹം എന്നിവയ്ക്കും പനി, പൈൽസ്, ചർമ്മരോഗങ്ങൾ, ഛർദ്ദി എന്നീ വ്യാധികൾക്കും നാഗമരത്തിന്‍റെ വിവിധ ഭാഗങ്ങൾ വളരെ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.

നാഗമരത്തിന്‍റെ വിത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന എണ്ണ സൈന സെറ്റീസ്, ജലദോഷം, പനി എന്നിവയാൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് നല്ലൊരു ഇൻഹേലറായി ഉപയോഗിക്കുന്നു. മുൻകാലങ്ങളിൽ നാഗമരത്തിന്‍റെ പൂക്കൾ തലയിണയിൽ നിറച്ച് ഉപയോഗിക്കുമായിരുന്നു.

പൂക്കൾ നല്ല അണുനാശകമായിരുന്നതിനാൽ ശയ്യാനുബന്ധികളായ സൂഷ്മാണുക്കളെ നശിപ്പിക്കുകയും പൂക്കൾ നിറച്ചതലയിണകൾക്ക്നിത്യസുഗന്ധവും ഉണ്ടായിരുന്നു. നാഗപ്പൂവെന്ന പേരിൽ ഇന്ന് കേരളത്തിലെ പച്ചമരുന്നുകടകളിൽ വിൽക്കുന്നത് നാഗകേസരമല്ല.

പകരം കാട്ടുപുന്ന, ആറ്റുപുന്ന, ചെറൂള, കറുവ, മലംപ്പുന്ന എന്നിവയൊക്കെയാണ് ലഭിക്കുന്നത്. ഇതുപോലെ അതിപ്രാധാന്യമുള്ള വൃക്ഷങ്ങളെ സംരക്ഷിക്കുവാൻ പഞ്ചായത്തുകളിലോ, മുനിസിപ്പാലിറ്റി കളിലോ ഉള്ള ചെറിയ പാർക്കുകളിൽ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നത് നന്നായിരിക്കും.

ആയില്ല്യം നക്ഷത്രക്കാർ ഈ വൃക്ഷം വീട്ടിൽ വലിയ ചട്ടികളിൽ വളർത്തി സംരക്ഷിക്കാവുന്നതാണ്. മണൽ, ചാണകപ്പൊടി, ചെമ്മണ്ണ് ഇവ ചേർത്തുണ്ടാക്കിയ പോട്ടിംഗ് മിശ്രിതത്തിൽ നട്ടുവളർത്താവുന്നതാണ്.

പൊതുവേ കാണാൻ ഭംഗിയുള്ള ഈ മരം പ്രൂണ്‍ ചെയ്ത് സംരക്ഷിക്കുകയാണെങ്കിൽ അമിതമായുള്ള വളർച്ചയെ തടഞ്ഞ് ക്രമമായി നിലനിർത്താൻ സാധിക്കും.

ഈ നക്ഷത്രക്കാർക്കും വൃക്ഷങ്ങളെ സ്നേഹിക്കുന്നവർക്കും ഈ മരത്തെ അറിയുവാനും മറ്റുള്ളവർക്ക് പരിചയപ്പെടുവാനും ഉപകാരമായിരിക്കും.

Tags : Karshakan Agriculture

Recent News

Corehub Up