x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാലഡ് വെള്ളരി കൃഷിരീതികൾ


Published: March 17, 2026 02:39 PM IST | Updated: March 17, 2026 02:42 PM IST

സലാഡ് വെള്ളരി (ഇംഗ്ലീഷ് കുക്കുമ്പർ) കൃഷി ചെയ്യുമ്പോൾ ഹരിതഗൃഹത്തിൽ നല്ല വിളവ് തരുന്നതും നല്ല ഗുണമേന്മയും സ്വീകാര്യത ഉള്ളതുമായ ഇനം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

ഗൈനോസിയസ്, പാർത്തനോകാർപിക്, F1ഹൈബ്രിഡ് ഇനങ്ങളാണ് പോളിഹൗസുകളിൽ ഉപയോഗിച്ചു വരുന്നത്. Powedery mildewവിനെതിരെയും കുക്കുമ്പർ മൊസൈക്കിനെതിരെയും വാട്ടർ മെലൻ മൊസൈക്കിനെതിരെയും പ്രതിരോധശക്തിയുള്ള എ1 ഹൈബ്രിഡ് ഇനങ്ങളാണ് മിക്കവാറും ഉപയോഗിച്ചു വരുന്നത്.

കാലാവസ്ഥ

പ്രകാശം, അന്തരീക്ഷത്തിലെ താപനില, ഈർപ്പം എന്നിവയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും കുക്കുമ്പറിന്‍റെ വളർച്ചയെയും ഉത്പാദനക്ഷമയെയും ബാധിക്കുന്നു.

ചെടികൾക്കനുയോജ്യമായ രീതിയിൽ അന്തരീക്ഷ ക്രമീകരണവും പോഷകമൂലകങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തിയാൽ മാത്രമേ ഉയർന്ന ഉത്പാദനം നിലനിർത്താനാകൂ.

കുക്കുന്പർ മിതോഷ്ണമേഖലയിൽ വളരുന്ന സസ്യമാണ്. അനുയോജ്യമായ താപനിലയും ആർദ്രതയും ദീപ്തമായ പ്രകാശവും ഇവയുടെ ശരിയായ വളർച്ചക്ക് ആവശ്യമാണ്.

അനുകൂലമായ കാലാവസ്ഥയും മതിയായ പോഷകമൂലകങ്ങളും ലഭ്യമാക്കിയാൽ അവ മറ്റു പച്ചക്കറി വിളകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ വളരുകയും ധാരാളം ഫലങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

പകൽ സമയത്ത്, 250c - 300c ഉം രാത്രിസമയത്ത് 180c - 220c ഉം താപനില ഇവയുടെ വളർച്ചയ്ക്ക് യോജിച്ചതാണ്. ദിവസം കുറച്ചുനേരം 300c - 350c ആയാലും ഇവയ്ക്ക് വലിയ പ്രശ്നം ഉണ്ടാകില്ല.

എന്നാൽ തുടർച്ചയായി ഉയർന്ന താപനില (> 320c) ആണെങ്കിൽ കായ്കളുടെ ഗുണനിലവാരത്തെ ബാധിക്കും. രാത്രിയിലെ താപനില 180c യിൽ താഴാതിരുന്നാൽ ഇവ വളരെ വേഗം വളർന്ന് പുഷ്പിക്കുന്നു.

താപനില 180c ൽ താഴ്ന്നാൽ ബഡ് ഉണ്ടാകുന്നതിനെ ബാധിക്കും. അതേസമയം 380cൽ ഉയർന്നാൽ പുഷ്പിക്കുന്നത് കുറയുകയും കായ പൊഴിഞ്ഞുപോകുകയും ചെയ്യും.

ഹരിതഗൃഹത്തിലെ ആർദ്രത 60-70% ആയിരിക്കുന്നതാണ് ഇവയുടെ ശരിയായ വളർച്ചക്ക് നല്ലത്. പ്രകാശത്തിന്‍റെ സാന്ദ്രത 80000-60000 ലക്സ് ആയിരുന്നാൽ ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കാനാകും.

K-Rail Survey

മണ്ണ്മണ്ണ്


നല്ല നീർവാർച്ചയുള്ളതും പിഎച്ച് മൂല്യം 5.5നും 6.8നും ഇടക്കുള്ളതും അണുവിമുക്തമാക്കിയതുമായ മണ്ണാണ് കുക്കുമ്പർ കൃഷി ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായത്. 

മണ്ണിൽ ആവശ്യത്തിന് കുമ്മായം (മണ്ണിലെ പിഎച്ച് തിട്ടപ്പെടുത്തി, ആവശ്യമായ അളവിൽ)  അഥവാ ഡോളമൈറ്റ് ചേർക്കാൻ ശ്രദ്ധിക്കണം. 


ചെടികൾ നടുന്നതിന് തടങ്ങൾ തയാറാക്കി ആവശ്യത്തിനളവിൽ കുമ്മായം/ഡോളമൈറ്റ് വിതറിക്കൊടുത്ത് നന്നായി നനച്ചുകൊടുക്കണം. 15 ദിവസം കഴിഞ്ഞ് ബഡ്ഡിനുമുകളിൽ അടിവളം ഇട്ടുകൊടുക്കണം. 


ബഡ്ഡ് ഉണ്ടാകുന്നതിനോടൊപ്പം തന്നെ അടിവളമായി ഇടാൻ ഉദ്ദേശിക്കുന്ന കമ്പോസ്റ്റും ഉണ്ടാക്കാൻ തുടങ്ങണം. ഇതിനായി 1000 ച. മീറ്ററിന് താഴെപ്പറയുന്ന അളവിൽ കമ്പോസ്റ്റ് തയാറാക്കി ബഡ്ഡിൽ ഇട്ടുകൊടുക്കണം.


ചാണകം - 500 കി.ഗ്രാംകോഴിക്കാഷ്ഠം/ആട്ടിൻകാഷ്ഠം -500 കി.ഗ്രാംവെർമി കമ്പോസ്റ്റ് - 500 കി.ആവണക്കിൻ പിണ്ണാക്ക് (Castor Cake) + പൊങ്കം പിണ്ണാക്ക് (Ponkam Cake)  + -200 കി.ഗ്രാംവേപ്പിൻ കുരു ഉമി - 1 ടണ്‍യൂറിയ - 25 കി.ഗ്രാംസൂപ്പർഫോസ്ഫേറ്റ് - 100 കി.ഗ്രാം ഇവ വിവിധ തട്ടുകളിലായി അടുക്കടുക്കായി ഇടകലർത്തി വെള്ളം നനച്ച് ഇടണം അതിനുമുകളിൽ പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് മൂടണം.

10 ദിവസം കഴിഞ്ഞ് വീണ്ടും വെള്ളം തളിച്ച് മൂടി ഇടണം. പിന്നീട് ഒരാഴ്ച കഴിഞ്ഞ് ഇത് ചെടികൾ നടാനുള്ള തട്ടുകളിൽ ഇട്ട് (ഒരു ചതുരശ്രമീറ്ററിന് 6 മുതൽ 15 കി.ഗ്രാം ; ഉത്പാദനക്ഷമത അനുസരിച്ച്) മണ്ണിൽ നന്നായി ചേർത്ത് കൊടുക്കണം. കുമ്മായം ചേർത്ത് 10 മുതൽ 15 ദിവസം കഴിഞ്ഞ് കന്പോസ്റ്റ് ചേർത്താൽ മതി. 


കമ്പോസ്റ്റിൽ PGPR mix l ഉം സ്യൂഡോമോണാസോ ട്രൈക്കോഡർമയോയും  ചേർത്ത് സന്പുഷ്ടമാക്കി ഇടണം. അടിവളത്തോടൊപ്പം ചെടികൾ നടുന്ന സമയത്ത് PGPR mix l ഉപയോഗിക്കുന്നില്ലെങ്കിൽ ചെടി നടുന്ന സമയത്ത് അസറ്റോബാക്ടറും ഫോസ്ഫോബാക്ടീരിയയും 20 ഗ്രാം ഒരു ലിറ്റർ എന്ന അളവിൽ കലക്കി ഒഴിച്ചു കൊടുക്കാൻ ശ്രദ്ധിക്കണം. 


ഇത് ചെടികൾക്ക് മണ്ണിലുള്ള നൈട്രജനും ഫോസ്ഫറസും ലഭ്യമാക്കാൻ സഹായിക്കും. ബഡ്ഡിൽ അടിവളമായി താഴെ പറയുന്ന വളങ്ങൾ ഇട്ടുകൊടുക്കണം. 


ബോറാക്സ് - 1.2 കി. ഗ്രാംസൾഫർ ഗ്രാന്യൂൾസ് - 1.2 കി. ഗ്രാംസിങ്ക് സൾഫേറ്റ് - 2.5 കി. ഗ്രാംമെഗ്നീഷ്യം സൾഫേറ്റ് - 2.5 കി. ഗ്രാം
അനുയോജ്യമായ മണ്ണില്ലെങ്കിൽ ചകിരിച്ചോറ്  കമ്പോസ്റ്റ്/മറ്റ് മണ്ണിതരമാധ്യമം ഉപയോഗിച്ച് വിജയകരമായി കൃഷി ചെയ്യാവുന്നതാണ്.

കൊക്കോപിത്ത് (ചകിരിചോറ്) അടങ്ങിയ ഗ്രോബാഗുകളിലോ, മുകൾഭാഗം തുറന്ന ഗ്രോ ബാഗുകളിലോ ട്രഫിലോ ചകിരിച്ചോറ് കന്പോസ്റ്റ്/മറ്റ് മണ്ണിതരമാധ്യമം നിറച്ച് ചെടിനട്ട് ഹൈഡ്രോപോണിക് രീതിയിൽ ശരിയായ പരിചരണം നൽകി കൃഷി ചെയ്യുകയാണെങ്കിൽ മണ്ണിൽ കൃഷി ചെയ്യുന്നതിനേക്കാൾ വിളവ് ലഭിക്കുന്നതായി കണ്ടിട്ടുണ്ട്. 


500 ച. മീറ്ററിൽ ഏകദേശം 1000 ചെടികൾ നടാനാകും.  മണ്ണിൽ കൃഷി ചെയ്യുന്പോൾ ചെടികൾക്ക് താഴെ പറയുന്ന പ്രകാരം ദിവസേന വളം കൊടുക്കണം.


12-30 ദിവസം വരെ: മോണോ അമോണിയം ഫോസ്ഫേറ്റ് -12:61:0 165 ഗ്രാം ദിവസേന30-40 ദിവസം വരെ 19:19:19 165 ഗ്രാം ദിവസേന
40-50 ദിവസം വരെ പൊട്ടാസ്യം നൈട്രേറ്റ് + 19:19:19 165 ഗ്രാം   ദിവസേന 50 ദിവസം മുതൽ അവസാനം വരെ പൊട്ടാസ്യം നൈട്രേറ്റ് + സൾഫേറ്റ് ഓഫ് പൊട്ടാഷ് + കാൽസ്യം നൈട്രേറ്റ് 12.5 ഗ്രാം   2  ദിവസം കൂടുന്പോൾ കൂടാതെ ചെടികൾക്ക് പോഷകമൂലകങ്ങളുടെ കുറവ് കാണിക്കുന്നുണ്ടെങ്കിൽ ഫോളിയാർ സ്പ്രേ കൊടുക്കണം. 


പൊട്ടാസ്യം നൈട്രേറ്റ്, സൾഫേറ്റ്  ഓഫ് പൊട്ടാഷ്, കാൽസ്യം നൈട്രേറ്റ്, മെഗ്നീഷ്യം സൾഫേറ്റ്, ബോറാക്സ് എന്നിവ ആവശ്യത്തിനനുസരിച്ച് 2ഗ്രാം/ലി എന്ന തോതിൽ കാലത്ത് ഇലകളിൽ സ്പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്. 

K-Rail Survey

പുതയിടൽ

സലാഡ് കുക്കുമ്പറിന് തടത്തിന് വശങ്ങളിലേക്ക് ചരിവ് ഉണ്ടായിരിക്കണം. ഷീറ്റിനുമുകളിൽ വീഴുന്ന മഴവെള്ളം എളുപ്പത്തിൽ ഒലിച്ചു പോകാൻ വേണ്ടിയാണിത്.

25/30 മൈക്രോണിന്‍റെ പ്ലാസ്റ്റിക് മൾച്ചിങ് കൊടുക്കുന്നത് നല്ലതാണ്. 80 സെ.മീ. വീതിയുള്ള തടം പൊതിയുന്നതിന് 1.2 മീ. വീതിയുള്ള പ്ലാസ്റ്റിക് മൾച്ചിങ് ഷീറ്റ് ഉപയോഗിക്കാം.

ഒരു ഭാഗം കറുപ്പും മറുഭാഗം സിൽവറിന്‍റെ കളറും ഉള്ള മൾച്ചിങ് ഷീറ്റ് ബഡ്ഡിനുമുകളിൽ വിരിക്കുന്പോൾ കറുത്തഭാഗം മണ്ണിനോടഭിമുഖമായും സിൽവർഭാഗം സൂര്യനഭിമുഖമായും ഇടണം. ഷീറ്റ് മണ്ണിനോട് പറ്റിച്ച് ഇടണം.

ഷീറ്റിന്‍റെ 4 അറ്റങ്ങളും മണ്ണിന്‍റെ അടിയിൽ വരുംവിധം ഇടണം. ചെടികൾ നടേണ്ടഭാഗത്ത് 5 സെ.മീ. വ്യാസമുള്ള തുളകൾ ഉണ്ടാക്കി അതിലാണ് ചെടികൾ/വിത്ത് നിക്ഷേപിക്കേണ്ടത്.

ഇത് മണ്ണിലെ ഈർപ്പവും താപനിലയും ശരിയായി നിലനിർത്താനും സൂക്ഷ്മാണുക്കളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും സഹായിക്കുന്നതിനു പുറമെ, മൾച്ചിങ് ഷീറ്റ് പ്രകാശം പ്രതിഫലിപ്പിക്കുന്നതിനാൽ ചെടികൾക്ക് കൂടുതൽ പ്രകാശം ലഭിക്കുന്നു.

കൂടാതെ സൂക്ഷ്മാണുക്കളുടെയും വേരുകളുടെയും പ്രവർത്തനഫലമായി ഉണ്ടാകുന്ന കാർബണ്‍ഡൈഓക്സൈഡ് ചെടികളുടെ ഇലകളിലേക്ക് ഷീറ്റിലെ തുളകളിലൂടെ വിട്ടുകൊടുക്കുകയും ചെയ്യുന്നു.

വിത്തിടൽ/പറിച്ചുനടൽ

സലാഡ് കുക്കുന്പർ കൃഷി ചെയ്യുന്നതിനായി താഴെ 80 സെ. മീറ്റർ വീതിയിലുള്ള തടങ്ങൾ ഉണ്ടാക്കണം (ചിത്രം 12.1.a,b). ഒരു തടത്തിൽ രണ്ട് വരിയായി ചെടികൾ വളർത്താവുന്നതാണ്. രണ്ട് വരികൾക്കിടയിൽ 50 സെ. മീ. അകലവും ഒരു വരിയിൽ, രണ്ട് ചെടികൾക്കിടക്ക് 45 മുതൽ 60 സെ. മീ അകലവും ഇടണം.


40 സെ. മീ വീതിയും ഉയരവുമുള്ള തിട്ട നിർമ്മിച്ച് അതിൽ ഒരു വരി സലാഡ് കുക്കുമ്പർ മാത്രമായി ചില കർഷകർ കൃഷി ചെയ്യുന്നുണ്ട് ഒരു ബഡ്ഡിൽ രണ്ട് വരികളിൽ ചെടികൾ നടുന്പോൾ ഒന്നിടവിട്ട രീതിയിൽ (zigzag pattern) വേണം നടാൻ.

രണ്ട് തടങ്ങൾക്കിടയിൽ 50-60 സെ. മീ വീതിയുള്ള നടപ്പാത ഉണ്ടായിരിക്കണം. വിത്തുകൾ തടത്തിൽ നേരിട്ടു പാകുകയോ പ്രോട്രേകളിൽ പാകി മുളപ്പിച്ചശേഷം പറിച്ചുനടുകയോ ആകാം.

കുക്കുമ്പറിന്‍റെ വിത്ത് എലി തിന്നുപോകാൻ സാധ്യതയുള്ളതുകൊണ്ട് എലിയുടെ ശല്യം ഉള്ള സ്ഥലങ്ങളിൽ പ്രോട്രേകളിൽ വിത്ത് പാകി പറിച്ചു നടുന്നത് നല്ലതാണ്.

ഹരിതഗൃഹത്തിൽ നടാൻ വേണ്ടതിലും 10 - 15% കൂടുതൽ വിത്തിടാൻ ശ്രദ്ധിക്കണം. എന്തെങ്കിലും കാരണവശാൽ ഏതെങ്കിലും ചെടി കേടായാൽ മാറ്റി നടുന്നതിനു വേണ്ടിയാണിത്. എന്നാൽ, പറിച്ചുനടുന്നതിന്, കൂലിചെലവ് കൂടുതൽ വരും.

പ്രോട്രേകളിൽ വിത്തിടുമ്പോൾ, 2 മുതൽ 4 ഗ്രാം മൈക്കോറൈസ വിത്തിടുന്നതിനുമുൻപ് ഓരോ സെല്ലിലും ഇടണം. വിത്ത് പാകുന്നതിനു മുന്പ് വിത്തിൽ ചെറുതായി വെള്ളം തളിച്ചു PGPR mix II അല്ലെങ്കിൽ സ്യൂഡോമോണാസ് (പാകത്തിന്) ഇട്ടു നന്നായി വെരുകി തണലത്ത് 45മിനിറ്റ് വെയ്ക്കണം.

വിത്ത് ഉണങ്ങുന്നതിനു മുൻപ് പാകാൻ ശ്രദ്ധിക്കുകയും വേണം. (തടത്തിൽ നേരിട്ട് പാകുമ്പോൾ 5 ഗ്രാം മൈക്കോറൈസ ഇട്ടതിനുശേഷം അതിനു മുകളിൽ വേണം വിത്തിടാൻ. മണ്ണിൽ ഒന്നര മുതൽ രണ്ട് സെ.മീ താഴ്ത്തി വേണം വിത്തിടാൻ). വിത്തിട്ടതിനുശേഷം നന്നായി നനയ്ക്കണം.

അതിനുശേഷം 5- 8 ട്രേകൾ ഒന്നിനു മുകളിൽ ഒന്നായി വെച്ച് പോളിത്തീൻ ഷീറ്റുകൊണ്ട് മൂടി വെക്കുകയാണെങ്കിൽ ഈർപ്പവും താപനിലയും എല്ലായിടത്തും ഒരുപോലെ നിലനിർത്താൻ സഹായിക്കും.

രാത്രിയും പകലും ഒരേ താപനിലയും ഈർപ്പവും നിലനിർത്തിയാൽ 3 ദിവസത്തിനുള്ളിൽ വിത്ത് നല്ല കരുത്തോടെ മുളയ്ക്കും. പ്ലാസ്റ്റിക്ക് കവർ കൊണ്ട് മൂടുന്നതു കൊണ്ട് എല്ലായിടത്തും എല്ലാ സമയത്തും ഒരേ താപനിലയും ഈർപ്പവും നിലനിർത്താൻ എളുപ്പമാണ്. വിത്ത് മുളയ്ക്കാൻ തുടങ്ങിയാൽ പോളിത്തീൻ ഷീറ്റ് എടുത്തു മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം.

പരിചരണം

ഹരിതഗൃഹത്തിൽ ഗട്ടർ ഉയരത്തിനു താഴെ ആയി (2.5 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ) 14 ഗേജിന്‍റെ ജി.ഐ വയർ തിരശ്ചീനമായി കെട്ടി, അതിൽ നിന്നും കെട്ടി ഇറക്കുന്ന പ്ലാസ്റ്റിക്ക് വള്ളി അഥവാ പ്ലാസ്റ്റിക്ക് നെറ്റിലേക്ക് സലാഡ് കുക്കുമ്പർ പടർത്തുകയാണ് ചെയ്യുന്നത്.

പ്ലാസ്റ്റിക് നെറ്റിൽ പടർത്തുന്നതാണ് പണിക്കൂലി ലാഭിക്കാൻ നല്ലത്. ജി.ഐ വയർ കെട്ടാനായി ആവശ്യത്തിനുയരത്തിൽ 25 മി. മീറ്ററിന്‍റെ പൈപ്പ് ഗ്രീൻഹൗസിന്‍റെ രണ്ട് അറ്റങ്ങളിലും ഉറപ്പിക്കണം.

നീളം കൂടുതലുള്ള ഗ്രീൻഹൗസുകളിൽ, ചെടികളെ താങ്ങിനിർത്തുന്ന ജി.ഐ കന്പികൾ ശരിയായി നിവർന്നു നിൽക്കുന്നതിന് ഇടയ്ക്ക് കുറുകെ കന്പി കെട്ടി കൊടുക്കുന്നതിന് ആർച്ചുകളിലേക്ക് കന്പി വലിച്ചു കെട്ടിയാൽ മതി.

സാലഡ് കുക്കുമ്പർ നല്ല വിള തരുന്ന സമയത്ത് ഭാരം കൊണ്ട് ജി.ഐ കന്പി പൊട്ടി പോകുകയോ ചാഞ്ഞു പോകുകയോ (നടുവളയുകയോ) ചെയ്യാൻ ഇടയുണ്ട്. കുറുകെ കമ്പികൾ കെട്ടിയാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാകും. ചെടി പറിച്ചുനട്ട് ഒരാഴ്ച കഴിഞ്ഞ് ചെടിക്ക് താങ്ങ് കൊടുക്കുന്നതാണ് നല്ലത്.

ചെടികളിൽ കായ് ധാരാളമായി പിടിച്ചു കഴിഞ്ഞാൽ, കായുടെ ഭാരം കൊണ്ട് അവ വഴുതി താഴേക്ക് വരാൻ സാദ്ധ്യതയുണ്ട്. അതിനാൽ തണ്ട് പ്ലാസ്റ്റിക്ക് നെറ്റിനോട് ചേർത്ത് വെച്ച് ഇല തണ്ടിനോട് ചേരുന്ന ഭാഗത്ത് ക്ലിപ്പ് ഇടണം.

വിളവെടുപ്പ്

ചെടി നട്ട് 25 മുതൽ 28 ദിവസത്തിനുള്ളിൽ അവ പൂവിടുന്നു 30 ദിവസം വരെ ഉണ്ടാകുന്ന പൂക്കൾ പറിച്ചു മാറ്റണം. പൂവിട്ട് 10 ദിവസത്തിനുള്ളിൽ കായ് പറിക്കാറാകുകയും ചെയ്യുന്നു.

കായ്കൾക്ക് 15 സെ. മീറ്ററിൽ കൂടുതൽ നീളവും തൊലി എല്ലായിടത്തും നല്ല ദീപ്തമായ പച്ചക്കളറും എല്ലാഭാഗത്തും ഒരേ വണ്ണത്തിൽ ഒരു സിലിണ്ടറിന്‍റെ ആകൃതിയും ആകുമ്പോഴാണ് പറിക്കേണ്ടത്.

കേരളത്തിലെ കർഷകർ കായ്കൾ 180 മുതൽ 200 ഗ്രാം ആകുമ്പോൾ കായ്കൾ പറിക്കുന്നത്. കായ് പാകമായതിനുശേഷം പറിക്കാതെ ചെടിയിൽ നിർത്തിയാൽ പിന്നീട് കായ് പിടിക്കുന്നത് കുറയാനിടയാക്കും.

ചെടികളുടെ ഉത്പാദനക്ഷമത പ്രധാനമായും അതിന്‍റെ വിളവെടുപ്പു സമയത്തിന്‍റെ ദൈർഘ്യം, ചെടികൾ തമ്മിലുള്ള അകലം, ചെടികളുടെ ശിഖരം മുറിച്ചൊതുക്കുന്ന വിധം, വെളിച്ചത്തിന്‍റെ ലഭ്യത, അന്തരീക്ഷത്തിലെ താപനില, കുക്കുമ്പറിന്‍റെ ഇനം, പോഷകമൂലകങ്ങളുടെ ലഭ്യത, രോഗകീടബാധയിൽ നിന്നുമുള്ള സംരക്ഷണം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

ഒരു നല്ലയിനം സലാഡ് കുക്കുമ്പറിന് ശരിയായ പരിചരണം നൽകി കൃഷി ചെയ്താൽ ഒരു ചെടിയിൽ നിന്നും 5 മുതൽ 8 കിലോയിൽ കൂടുതൽ കായ് പറിക്കാനാകും.

നല്ല കായ് പിടുത്തമുണ്ടെങ്കിൽ എല്ലാ ദിവസവും കായ് പറിച്ചെടുക്കുന്നതാണ് നല്ലത്. ചെടി നട്ട് 100 മുതൽ 120 ദിവസത്തിനുള്ളിൽ അവസാനത്തെ വിളവെടുപ്പാകും.

(കൂടുതൽ വിവരങ്ങൾക്കും പോളിഹൗസ് ഫാമിംഗ്, ഹൈഡ്രോപോണിക്സ്, അക്വാപോണിസ്, ഹൈടെക് കിച്ചൻ ഗാർഡൻ എന്നിവയ്ക്കും ബന്ധപ്പെടുക-ഫോണ്‍: 9961533547)

ഡോ. പി. സുശീല
റിട്ട. പ്രഫസർ & പി.ഐ (ഹൈടെക് റിസർച്ച് & ട്രെയിനിംഗ് സെന്‍റർ, കേരള കാർഷിക സർവകലാശാല), കണ്‍സൾട്ടന്‍റ് & ട്രെയ്നർ (ഹൈടെക് കൾട്ടിവേഷൻ).

 

Tags : Salad Cucumber Karshakan Agriculture

Recent News

Corehub Up