"കോടതിയില്‍ സ്വകാര്യത സുരക്ഷിതമല്ല എന്നത് ഭയപ്പെടുത്തുന്നു'; വിചാരണക്കോടതിക്കെതിരേ അതിജീവിത
 കോടതിയില്‍ സ്വകാര്യത സുരക്ഷിതമല്ല എന്നത് ഭയപ്പെടുത്തുന്നു ;  വിചാരണക്കോടതിക്കെതിരേ അതിജീവിത
Sunday, April 14, 2024 2:10 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ അനധികൃത പരിശോധനയില്‍ കോടതിക്കെതിരേ രൂക്ഷപ്രതികരണവുമായി അതിജീവിത.

കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയതില്‍ വിചാരണക്കോടതി നടത്തിയ ജുഡീഷല്‍ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് അതിജീവിത പറഞ്ഞു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് നടിയുടെ പ്രതികരണം.

സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലികാവകാശമാണെന്നിരിക്കെ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. ഈ കോടതിയില്‍ തന്‍റെ സ്വകാര്യത സുരക്ഷിതമല്ല എന്നത് ഭയമുണ്ടാക്കുന്നതാണ്- അവര്‍ പറഞ്ഞു.


ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്തുപകരേണ്ട കോടതിയില്‍നിന്ന് ഇത്തരം ദുരനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്. എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസ്യതയോടെ നീതിക്കായുള്ള പോരാട്ടം തുടരുമെന്നും അതിജീവിത പറഞ്ഞു.

ഓരോ ഇന്ത്യന്‍ പൗരന്‍റെയും അവസാനത്തെ അത്താണിയായ നമ്മുടെ നീതിന്യായ വ്യവസ്ഥിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ തന്‍റെ യാത്ര തുടരുകതന്നെ ചെയ്യുമെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.