സിദ്ധാർഥന്‍റെ മരണം: സിബിഐക്കു കൈമാറുന്ന പോലീസ് നടപടികളിൽ വീഴ്ചയില്ലെന്നു ഡിജിപിയുടെ റിപ്പോർട്ട്
സിദ്ധാർഥന്‍റെ മരണം: സിബിഐക്കു കൈമാറുന്ന പോലീസ് നടപടികളിൽ വീഴ്ചയില്ലെന്നു ഡിജിപിയുടെ റിപ്പോർട്ട്
Wednesday, April 17, 2024 5:30 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്‍റെ കേസ് സിബിഐക്കു കൈമാറുന്ന നടപടികളിൽ പോലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നു സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർബേഷ് സാഹിബ് സർക്കാരിനു റിപ്പോർട്ട് നൽകി.

സിബിഐക്കു രേഖകൾ കൈമാറുന്ന കാര്യത്തിൽ പോലീസിന് വീഴ്ചയുണ്ടായെന്നും ഉത്തരവാദികളുടെ പേരുവിവരങ്ങൾ അറിയിക്കാനും ആഭ്യന്തര സെക്രട്ടറി ഡിജിപിയോടു നിർദേശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണു ഡിജിപിയുടെ റിപ്പോർട്ട്. സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി തള്ളുമോ അതോ അംഗീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

കേസുമായി ബന്ധപ്പെട്ട എഫ്ഐആറും മറ്റു രേഖകളും ഇംഗ്ലീഷിൽ ആക്കുന്നതിൽ അടക്കം പോലീസിലുണ്ടായ കാലതാമസം സ്വാഭാവിക നടപടി ക്രമങ്ങളുടെ ഭാഗമാണ്. സിബിഐക്കു നൽകാനുള്ള പെർഫോമ തയാറാക്കുന്നതിലും വീഴ്ചയില്ല. മുൻകാലങ്ങളിലെ സമാന നടപടികളാണ് ഇത്തവണയുമുണ്ടായത്. ഇതിലൊന്നും പോലീസിൽ ആർക്കും വീഴ്ചയുണ്ടായിട്ടില്ല. മാർച്ച് 16നാണു രേഖകൾ ആവശ്യപ്പെട്ടത്. 25ന് രേഖകളെല്ലാം കൈമാറി. ആഭ്യന്തര വകുപ്പിന്‍റെ നിർദേശപ്രകാരമായിരുന്നു നടപടികൾ.


അന്വേഷണം സിബിഐക്കു വിടാൻ മുഖ്യമന്ത്രി ഉത്തരവിട്ട മാർച്ച് ഒന്പതിനുതന്നെ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള വിജ്ഞാപനം പുറത്തിറക്കിയെങ്കിലും അത് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് അയയ്ക്കാതെ 16ന് സിബിഐ കൊച്ചി യൂണിറ്റിലേക്ക് അയയ്ക്കുകയായിരുന്നു. വീഴ്ച വരുത്തിയതിന് ആഭ്യന്തര വകുപ്പ്- എം സെക്‌ഷനിലെ ഡപ്യൂട്ടി സെക്രട്ടറി വി.കെ. പ്രശാന്ത, സെക‌്ഷൻ ഓഫീസർ വി.കെ. ബിന്ദു, അസിസ്റ്റന്‍റ് എസ്.എൽ. അഞ്ജു എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.

ഇതു വിവാദമായതോടെ രേഖകളെല്ലാം ഒറ്റദിവസംകൊണ്ട് ഇംഗ്ലീഷിലാക്കി വയനാട്ടിൽനിന്നു റോഡുമാർഗം തിരുവനന്തപുരത്ത് എത്തിച്ചു. രേഖകൾ ഇ-മെയിലായി ഡൽഹിക്കയച്ചതിനു പിന്നാലെ സർവ രേഖകളുമടങ്ങിയ പെർഫോമ സഹിതം സ്പെഷൽ സെൽ ഡിവൈഎസ്പി എസ്. ശ്രീകാന്തിനെ ഡൽഹിക്ക് അയച്ചു. പിന്നാലെ കേസ് സിബിഐ ഏറ്റെടുത്തു. ഡൽഹി യൂണിറ്റാണു കേസന്വേഷിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.