നടിയെ ആക്രമിച്ച കേസ് : ദിലീപിനു തിരിച്ചടി
നടിയെ ആക്രമിച്ച കേസ് : ദിലീപിനു തിരിച്ചടി
Wednesday, April 17, 2024 5:30 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് സംബന്ധിച്ച അന്വേഷണത്തിലെ സാക്ഷികളുടെ മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കുന്നതിനെതിരേ പ്രതിയായ നടൻ ദിലീപ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹര്‍ജി നല്‍കിയത്.

ഹര്‍ജി നിലനില്‍ക്കില്ലെന്ന ദിലീപിന്‍റെ വാദത്തില്‍ കഴമ്പില്ല, ദിലീപിന് ഹര്‍ജിയെ എതിര്‍ക്കാന്‍ അവകാശമില്ല, ഹര്‍ജി നിലിനില്‍ക്കുമോയെന്ന കാര്യത്തില്‍ സിംഗിള്‍ ബെഞ്ച് വാദം കേള്‍ക്കാനിരിക്കുകയാണെന്നും അതിനാല്‍ ഹര്‍ജി തള്ളണമെന്നുമുള്ള അതിജീവിതയുടെ വാദം കണക്കിലെടുത്താണ് ജസ്റ്റീസ് എന്‍. നാഗരേഷ്, ജസ്റ്റീസ് പി.എം. മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.

തീര്‍പ്പായ കേസില്‍ പുതിയ ഉപഹര്‍ജി സ്വീകരിക്കരുതെന്ന് സുപ്രീംകോടതി നിരീക്ഷണമുണ്ടെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിന്‍റെ ഹര്‍ജി. സെഷന്‍സ് ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ നടി പ്രചരിപ്പിച്ചെന്ന വാദവും ദിലീപ് ഉന്നയിച്ചു.


എന്നാല്‍, അന്തസ് സംരക്ഷിക്കാനുള്ള തന്‍റെ അവകാശത്തെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നതെന്ന് നടി ചൂണ്ടിക്കാട്ടി. മൊഴിപ്പകര്‍പ്പിലെ വിവരങ്ങള്‍ അറിയാന്‍ ഹര്‍ജിക്കാരിയെന്ന നിലയ്ക്ക് തനിക്ക് അവകാശമുണ്ട്. ചുമതലപ്പെട്ടവര്‍ അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ തന്‍റെ ആവശ്യം ചോദ്യം ചെയ്യാനാകില്ല. മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ട് താന്‍ നല്‍കിയ ഹര്‍ജിയെ സിംഗിള്‍ ബെഞ്ചിന് മുമ്പിലും ദിലീപ് എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ ഹര്‍ജി തള്ളണമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം.

സാക്ഷിമൊഴി പകര്‍പ്പ് ലഭിക്കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതിയില്‍ അനുകൂല ബെഞ്ചില്‍ കേസ് വരുത്തിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.